മുൻ പിഎസ്സി ചെയർമാൻ കെഎസ് രാധാകൃഷ്ണൻ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ആകാൻ സാധ്യത!
ആലപ്പുഴ: മുൻ പിഎസ്സി ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്ന പുതിയ സാഹചര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽനിന്നു രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയാകുമെന്നാണു സൂചന. ഇതിനു മുന്നോടിയായാണു രാധാകൃഷ്ണൻ ബിജെപി അംഗത്വം സ്വീകരിച്ചത്.
നിലവിൽ ആലപ്പുഴയിൽ യുഡിഎഫ്, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഒദ്യോഗികമായി ഇതുവരെ ഉണ്ടായിട്ടില്ല. എഐസിസി സംഘടനകാര്യ ജനറൽ സെക്രട്ടറിയും ആലപ്പുഴ മണ്ഡലത്തിലെ സിറ്റിംഗ് എംപിയുമായ കേസി വേണുഗോപാൽ മത്സരിക്കിലെന്ന് നേരത്തെ തന്നെ നിലപാടെന്നിരുന്നു. എന്നാൽ ആലപ്പുഴയിൽ എൽഡിഎഫ് ഉയർത്തിയ സ്ഥാനാർത്ഥി ശക്തനാണെന്നു മനസിലാക്കിയാണ് കെസി വേണുഗോപാലിന്റെ കോൺഗ്രസ് തന്നെ നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.
അതേ സമയം ജില്ലയിലെ അരൂർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ കൂടിയായ സ്ഥാനാർത്ഥി എഎം ആരിഫ് മണ്ഡലത്തിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിലും ആലപ്പുഴ മണ്ഡലത്തിൽ മറ്റ് ഉന്നത ബിജെപി നേതാക്കൾ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി രഹസ്യ നീക്കങ്ങൾ നടത്തുന്നുണ്ട്. ആലപ്പുഴ മണ്ഡലത്തിൽ തദ്ദേശീയരല്ലെങ്കിലും വ്യക്തിപ്രഭാവമുള്ള സ്ഥാനാർത്ഥികളെ എൽഡിഎഫ്, യുഡിഎഫ് വ്യത്യാസമില്ലാതെ മണ്ഡലത്തിൽ ജയിപ്പിച്ച സാഹചര്യമാണുള്ളത്.
കോണ്ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന കെ.എസ്. രാധാകൃഷ്ണൻ നേരത്തെ കാലടി സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടിച്ച വ്യക്തിയാണ്.ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായിൽനിന്നാണ് രാധാകൃഷ്ണൻ അംഗത്വം സ്വീകരിച്ചത്