തദ്ദേശ തിരഞ്ഞെടുപ്പ്: ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക, നിബന്ധനകള്‍ തെറ്റിച്ചാല്‍ പണി പാളും
ആലപ്പുഴ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച മാര്‍ഗ്ഗരേഖകള്‍ കൃത്യമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു. ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിബന്ധനകള്‍ ചുവടെ
1: വ്യവസായിക മേഖലയില്‍ പകല്‍ സമയത്ത് 75 ഡസിബല്‍ തോതിലും, രാത്രിയില്‍ 70 ഡസിബല്‍ തോതിലും മാത്രമേ ഉച്ചഭാഷിണി ഉപയോഗം പാടുള്ളു.
2:
വാണിജ്യ
മേഖലയില്‍
പകല്‍
65
ഡസിബലും,
രാത്രി
55
ഡസിബലുമാണ്
ഉച്ചഭാഷിണി
ഉപയോഗത്തിനായി
അനുവദിനീയമായ
തോത്
3:ആവാസ
മേഖലയില്‍
പകല്‍
സമയത്ത്
55
ഡസിബലും
,
രാത്രി
45
ഡസിബല്‍
തോതിലും
മാത്രമേ
ഉച്ചഭാഷിണി
ഉപയോഗം
അനുവദിക്കു.
4:ബോക്സ് അകൃതിയിലുള്ള ഉച്ച ഭാഷിണി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു, ഒരു ബോക്സില്‍ രണ്ടിലധികം ഉച്ചഭാഷിണികള്‍ ഘ ടിപ്പിക്കുവാന്‍ പാടില്ല.
5:ഒരു വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ബോക്സുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല.
6: ഉച്ചഭാഷിണികള്‍ ആംമ്പ്ലിഫയറില് നിന്നും 300 മീറ്ററിനപ്പുറം ഘടിപ്പിക്കുവാന്‍ പാടില്ല.
7:അടച്ചുകെട്ടിയുള്ള ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് മുറികള്‍, കമ്യൂണിറ്റി ഹാള്‍, സദ്യാലയങ്ങള്‍, എന്നിവടങ്ങളില്‍ ഒഴികെ മറ്റൊരിടത്തും രാത്രി 10 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുന്‍പും ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
8: ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പബ്ലിക് ഓഫീസുകള്‍, വന്യജീവി സങ്കേതം എന്നിവയുടെ നൂറുമീറ്റര്‍ ചുറ്റളവില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല.
9:ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം പാടില്ല
10: ജനസഞ്ചാരമുള്ള, പൊതുനിരത്തുകളില്‍ ഗതാഗതത്തിന് അസൗകര്യം ഉണ്ടാകുന്ന രീതിയിലും പൊതുജനത്തിന് അരോചമാകുന്ന രീതിയിലും ഉച്ചഭാഷിണികളുടെ ഉപയോഗം പാടില്ല. കവലകളിലും ഉച്ചഭാഷിണി ഉപയോഗിക്കരുത്.
11:പൊതുപരിപാടികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഉച്ചഭഷിണികള് ആ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മാത്രം കേള്‍ക്കുന്ന വിധം ക്രമീകരിക്കേണ്ടതാണ്.
ഈ നിബന്ധനകള്‍ ലംഘിക്കുന്നുവെന്നു ബോധ്യമായാല്‍ ഉച്ചഭാഷിണിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയും ബന്ധപ്പെട്ട ലൈസെന്‍സ് റദാക്കുകയും ചെയ്യും. ഉച്ചഭാഷിണി വാഹനത്തിലാണ് സ്ഥാപിച്ചിട്ടുള്ളതെങ്കില്‍ അതിന്റെ ഡ്രൈവര്‍, സംഘാടകര്‍ എന്നിവര്‍ ശിക്ഷാര്ഹരാവും.
'ബുറേവി' ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി, 2891 ദുരിതാശ്വാസ ക്യാമ്പുകൾ
തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിക്കായി ചുവരെഴുതുന്നത് ചിത്രകലാ വിദ്യാര്‍ത്ഥിനി
സഖ്യകക്ഷികളെ നിഷ്പ്രഭരാക്കി ജോസ് കെ മാണി; ഏഴില്‍ ഒതുങ്ങി എന്‍സിപി, പാലായില്‍ മറുപണി