ത്രിശങ്കുവിലായ മാവേലിക്കര നഗരസഭയില്‍ സ്വതന്ത്രന്റെ പിന്തുണ നേടി ഭരണം പിടിക്കാന്‍ മുന്നണികള്‍
ആലപ്പുഴ: മൂന്ന് മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതെ ത്രശങ്കുവിലായ മാവേലിക്കര നഗരസഭയില്‍ സ്വതന്ത്ര കൗണ്‍സിലറെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാന്‍ യുഡിഎഫും, എന്‍ഡിഎയും ശ്രമം ആരംഭിച്ചു. 5 വര്‍ഷവും അധ്യക്ഷ സ്ഥാനമെന്ന വാഗ്ദാനം വര സിപിഎം വിട്ട് മത്സരിച്ചു ജയിച്ച കെവി ശ്രീകുമാറിന് മുന്നിലുണ്ട്. പാര്‍ട്ടിക്കെതിരെ മത്സരിച്ചയാളെ ചെയര്‍മാനാക്കില്ലെന്ന നിലപാടാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടേതെങ്കിലും ഇതിനകം പാര്‍ട്ടി പ്രാദേശിക നേതൃത്വം ശ്രീകുമാറുമായി സംസാരിച്ചെന്നാണ് വിവരം.
നഗരസഭാധ്യക്ഷ സ്ഥാനം നല്കുന്ന മുന്നണിക്കെ താന്‍ പിന്തുണ നല്കുകയുള്ളുവെന്ന് ശ്രീകുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 5 വര്‍ഷവും ശ്രീകുമാറിന് തന്നെ അധ്യക്ഷ സ്ഥാനം നല്‍കാമെന്ന് അനൗദ്യോഗികമായി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രീകുമാറിനെ അറിയിച്ചിട്ടുണ്ട്. എങ്കിലും മറ്റ് വഴികളും ആലോചിക്കുമെന്നാണ് ഇന്നെലെ ചേര്‍ന്ന യുഡിഎഫ് നഗരസഭാ കക്ഷി യോഗത്തിലെ യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി 2 കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്താനും യുഡിഎഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

9 സീറ്റ് നേടിയ മാവേലിക്കര മണ്ഡലത്തില്‍ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുന്നതിനേക്കാള്‍ സ്വതന്ത്രനെ അധ്യക്ഷനാക്കി ഭരണം പിടിക്കാനാണ് യുഡിഎഫിന്റെ ആലോചന. കഴിഞ്ഞ തവണ 6 സീറ്റ് നേടിയ യുഡിഎഫ് നഗരസഭയില്‍ മൂന്നാം സ്ഥാനത്തായിരുന്നു.എല്‍ഡിഎഫ് ഒന്നാമതും, എന്‍ഡിഎ രണ്ടാമതും. അവിടെനിന്നാണ് ഇക്കുറി മറ്റ് മുന്നണികള്‍ക്കൊപ്പം എത്താനായത് എന്നത് യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതേ സമയം ബിജെപി നേതാക്കള്‍ ശ്രീകുമാറുമായി ചര്‍ച്ച നടത്തിയെന്ന് ജില്ലാ നേതാക്കള്‍ പറഞ്ഞു. തങ്ങലുടെ വ്യവസ്ഥ അംഗീകരിച്ചാല്‍ ശ്രീകുമാറിനെ അധ്യക്ഷനാക്കുന്നത് ഉള്‍പ്പെടെ പരിഗണിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രദേശിക നേതാക്കള്‍ നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടായാല്‍ ജില്ലാ നേതൃത്വം ഇടപെടനാണ് ബിജെപിയുടെ തീരുമാനം. ശ്രീകുമാറിനെ അധ്യക്ഷനാക്കുന്ന വ്യവസ്ഥയില്‍ സഖ്യത്തിനില്ലെന്നാണ് സിപിഎം ജില്ലാ നേതാക്കള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിക്കെതിരെ മത്സരിച്ചയാളെ അത്തരത്തില്‍ കൂട്ടുന്ന നിലപാട് സിപിഎമ്മിനില്ല. അതല്ലാതെ ശ്രീകുമാര്‍ സഹകരിക്കുമെങ്കില്‍ അങ്ങീകരിക്കാം, അല്ലാതെ ശ്രീകുമാര്‍ ആരൊടൊപ്പം ചേര്‍ന്നാലും പ്രശ്നമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
മാവേലിക്കര നഗരസഭയില്‍ കാലുവാരിയ വിമതനെ അധ്യക്ഷനാക്കില്ലെന്ന് സപിഎം സംസ്ഥാ സെക്രട്ടേറിയേറ്റ് അംഗവും പൊതുമരാമത്ത് മന്ത്രിയുമായ ജി സുധാകരന് വ്യക്തമാക്കി. വേണമെങ്കില്‍ പാര്‍ട്ടിയോടൊപ്പം നില്ക്കട്ടെ. ബാക്കി കാര്യം പിന്നീട് ആലോചിക്കാം. പ്രതിപക്ഷത്ത് ഇരിക്കാന്‍ എല്‍ഡിഎഫ് തയാറാണെന്നും ജി സുധാകരന് വ്യക്തമാക്കി.
Recommended Video
ശക്തമായ ത്രകോണ മത്സരം നടന്ന മാവേലിക്കര നഗരസഭയില്‍ മൂന്ന് മുന്നണികള്‍ക്കും തുല്യ സീറ്റാണ് ലഭിച്ചത്. എന്‍ഡിഎ, യുഡിഎഫ് മുന്നണികള്‍ 9 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 8 സീറ്റിലാണ് വിജയിച്ചത്. എല്‍ഡിഎഫ്് സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചതോടെ എല്‍ഡിഎഫിന്റെ അക്കൗണ്ടിലും ഒന്‍പത് സീറ്റായി. കഴിഞ്ഞ തവണ സിപിഎം അധികാരത്തിലിരുന്ന നഗരസഭയാണ് മവേലിക്കര.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications