Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഗ്രിയില്ലാതെ എംകോം പ്രവേശനം; എസ്എഫ്‌ഐ നേതാവിന്റെ അഡ്മിഷന്‍ രാഷ്ട്രീയ ശുപാര്‍ശയില്‍

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പിജി കോഴ്‌സിന് പ്രവേശനം നേടിയ സംഭവത്തില്‍ വെളിപ്പെടുത്തല്‍. നിഖിലിന്റെ അഡ്മിഷന്‍ രാഷ്ട്രീയ ശുപാര്‍ശയിലെന്നാണ് വെളിപ്പെടുത്തല്‍. കായംകുളം എംഎസ്എം കോളേജിലാണ് നിഖില്‍ ബികോം പാസാകാതെ, പിജിക്ക് ചേര്‍ന്നത്.

കോളേജ് മാനേജര്‍ ഹിലാല്‍ ബാബു ഇതൊരു രാഷ്ട്രീയ ശുപാര്‍ശ അഡ്മിഷനാണെന്ന് വെളിപ്പെടുത്തിയത്. സര്‍വകലാശാല യോഗ്യതയുണ്ടോയെന്ന് മാത്രമാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശുപാര്‍ശ ചെയ്തത് ആരാണെന്ന് മാത്രം മാനേജര്‍ വെളിപ്പെടുത്തിയില്ല.

SFI-KAYAKULAM-FAKE-DEGREE

നേരത്തെ നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാര്‍ത്ഥിനിയായിരുന്നു രംഗത്തെത്തിയത്. പാര്‍ട്ടിക്ക് ഇതുസംബന്ധിച്ച് മൂന്ന് മാസം മുമ്പ് തന്നെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച്ച നടന്ന ഏരിയാ സമ്മേളനത്തില്‍ സിപിഎം നേതൃത്വം ഇടപെട്ടാണ് നിഖിലിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നിഖിലിന്റെ വിഷയം ചര്‍ച്ചയ്ക്ക് വന്നിരുന്നുവെന്നാണ് സൂചന. എംഎസ്എം കോളേജില്‍ ബികോമിന് നിഖില്‍ പഠിച്ചത് 2017-20 കാലയളവിലാണ്. 2019ല്‍ എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായും, 2020ല്‍ കേരള സര്‍വകലാശാലാ യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021-23 ബാച്ചിലാണ് എംകോമിന് നിഖില്‍ ചേര്‍ന്നത്.

അതേസമയം നിഖിലിനെതിരായ ആരോപണത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടരി പിഎം ആര്‍ഷോ പ്രതികരിച്ചു. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കും. തെറ്റായ പ്രവേശനം നേടിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ആര്‍ഷോ വ്യക്തമാക്കി.

സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും നല്‍കാന്‍ നിഖിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടാപരമായ പരിശോധന ഇക്കാര്യത്തില്‍ കൃത്യമായി നടത്തും. കായംകുളം കോളേജിലെ കോഴ്‌സ് റദ്ദാക്കിയതാണെന്നാണ് നിഖില്‍ നല്‍കുന്ന വിശദീകരണമെന്നും ആര്‍ഷോ വ്യക്തമാക്കി.

വിദ്യാര്‍ത്ഥി സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കോളേജ് അധികൃതര്‍ നിഖിലിനെ സംരക്ഷിക്കുന്നതായിട്ടാണ് കെഎസ്‌യുവും, എംഎസ്എഫും ആരോപിക്കുന്നത്.

നിഖിലിന്റെ വിവരങ്ങള്‍ കോളേജ് മാനേജ്‌മെന്റ് മറച്ചുവെച്ചു. ആര്‍ടിഐ വഴി വിവരങ്ങള്‍ ആവശ്യപ്പെട്ടിടും നല്‍കിയില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടകള്‍ ആരോപിക്കുന്നത്. അതേസമയം നിഖില്‍ തോമസ് എംകോമിന് ചേര്‍ന്നത് മാനേജ്‌മെന്റ് സീറ്റിലാണെന്നും ഇവര്‍ പറയുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് നിഖിലിന്റെ ബിരുദ വിവരങ്ങള്‍ തേടി എംഎസ്എഫും, കെഎസ്‌യുവും അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ആദ്യം തള്ളിയത് മതിയായ സ്റ്റാമ്പില്ലെന്ന് പറഞ്ഞത്.

പിന്നീട് നിഖിലിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന കാരണം പറഞ്ഞായിരുന്നു അപേക്ഷ വീണ്ടും തള്ളിയത്. ഒരേ കാലയളവില്‍ എങ്ങനെ രണ്ട് ഡിഗ്രി സാധ്യമായി എന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ചോദിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+