'തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ്?';പോലീസിനോട് അസഭ്യം; കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്
ആലപ്പുഴ: കെ. റെയിൽ പ്രതിഷേധത്തിനിടെ പോലീസുകാരെ അസഭ്യം പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി. സംഭവത്തിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തി. പോലീസ് ഉദ്യോഗസ്ഥരോട് അസഭ്യം പറഞ്ഞു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്നീ കാരണങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നിരുന്നത്. ചെങ്ങന്നൂരിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവേ നടക്കുന്നുണ്ട്. പിന്നാലെ, പദ്ധതിയുടെ തറക്കല്ലിടാൻ എത്തിയവർക്ക് നേരം പ്രദേശ വാസികൾ തിരിഞ്ഞു.

കൊടിക്കുന്നിൽ സുരേഷും പ്രദേശ വാസികളും ഒരുമിച്ചായിരുന്നു സിൽവർ ലൈനിന് എതിരെ പ്രതിഷേധിച്ചത്. ഇതിനിടെ ആയിരുന്നു കൊടിക്കുന്നിൽ സുരേഷ് പൊലീസ് ഉദ്യോഗസ്ഥരോട് അസഭ്യം പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥരോട് രോഷാകുലനായി പ്രതികരിക്കുകയായിരുന്നു എംപി.
പോലീസ് പ്രതിഷേധക്കാർക്ക് നേരെ ക്രൂരമായ തരത്തിൽ ഇടപെട്ടു. പോലീസിന്റെ ഇടപെടലിനോട് നാടൻ ഭാഷയിൽ സംസാരിക്കേണ്ടി വന്നു എന്നായിരുന്നു എംപിയുടെ പ്രതികരണം. എന്നാൽ, ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിന് പിന്നാലെ വീണ്ടും എംപി പ്രതികരിക്കുകയായിരുന്നു.
കൊടിക്കുന്നിൽ സുരേഷിന്റെ വാക്കുകൾ ; -
'തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ്?. ഒരു ഇൻസ്പെക്ടർ. തന്നെക്കാളും വലിയ ആൾ ആണെടോ ഞാൻ. ഇവിടത്തെ ജന പ്രതിനിധിയാണ്. നിങ്ങൾ മടങ്ങിപ്പോകണം. ജനങ്ങൾ ഇവിടെ രോഷാകുലർ ആണ്. ഇപ്പോൾ ഇവിടെ ഇടപെടരുത്. പൊലീസ് സംഘർഷം ഉണ്ടാകരുത്. ഇവിടെ വെടിവെപ്പ് നടത്തേണ്ടിവരും. പലരുടെയും മൃതദേഹങ്ങൾ ഇവിടെ കാണേണ്ടി വരും.
വേണ്ട രീതിയിലുള്ള ചർച്ചകൾ നമുക്ക് ചെയ്യാം. ഡി വൈ എസ്പിയോ, എസ്പിയോ, കളക്ടറോ ആരോ വരട്ടെ. ചർച്ചയിലൂടെ മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ. ഇതാണോ മര്യാദ. ഇതാണോ ജനാധിപത്യം. ഏത് ഗവൺമെൻറ് ആണ് നിങ്ങളെ ചുമതലപ്പെടുത്തിയത്. ഞാൻ ഈ ജനങ്ങളുടെ പ്രതിനിധിയാണ്. ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ്.' - കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
അതേസമയം, പ്രശ്നങ്ങൾക്ക് പിന്നാലെ കൊടിക്കുന്നിൽ സുരേഷിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയിരുന്നു. കെ റെയിൽ കല്ലിടലിനെതിരെ തുടർച്ചയായ മൂന്നാം ദിവസവും മുളക്കുഴ മേഖലയിൽ പ്രതിഷേധം നടക്കുന്നത്. ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലും സർവ്വേ കല്ലിടുന്നത് തടഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications