നവകേരളത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും 50 കോടി രൂപയുടെ സംസ്കാരിക സമുച്ഛയം പണിയുമെന്ന് തോമസ് ഐസക്
ആലപ്പുഴ: നവകേരളത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും 50 കോടിയുടെ സാംസ്ക്കാരിക സമുച്ചയം ഉണ്ടാക്കുമെന്നും ഏഴു ജില്ലകളിൽ ഭരണാനുമതി നൽകിയതായും ധനകാര്യ - കയർ വകുപ്പുമന്ത്രി ഡോ: ടി.എം.തോമസ് ഐസക് പറഞ്ഞു. കാവാലം നാരായണപണിക്കരുടെ തൊണ്ണൂറ്റി ഒന്നാമത് പിറന്നാൾ വാർഷിക ദിനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരചത്വരത്തിൽ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഉപഭോഗ സംസ്കാര ആർത്തിയാണിന്ന്.
അവസാന മണിക്കൂറിൽ സ്ത്രീ വോട്ടർമാരെ വീഴ്ത്താൻ പ്രിയങ്ക ഗാന്ധിയുടെ യോർക്കർ! പുത്തൻ തന്ത്രം
ഒരു കാർ ഉള്ളയാൾക്ക് മറ്റൊന്നിന്നുള്ള ആർത്തിയാണ്. ഉപഭോഗ സംസ്ക്കാരത്തിൽ നിന്ന് നാടകവും, സംഗീതവും സിനിമയുമൊക്കെയുള്ള ഒരു സാംസ്ക്കാരിക അന്തരിക്ഷം ഉണ്ടാകേണ്ടതുണ്ട്. അതിനാണ് നവകേരളത്തിൽ സാംസ്ക്കാരിക സമുച്ചയം ഉൾകൊള്ളിച്ചതെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കാവാലത്തിന്റെ സഹപാഠി കല്ലേലി രാഘ വൻപിള്ള , ആര്യാട് ഭാർഗ്ഗവൻ, നെടുമുടി വേണു, ഫാസിൽ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു