മൊബൈല്‍ ഫോണില്ല; പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട്, വീട്ടിലറിഞ്ഞപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് മുങ്ങി
ഹരിപ്പാട്: ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് മുങ്ങിയ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. എറണാകുളത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിനികളെ കാണാതായത്. എട്ട്, 10, 12ാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കുട്ടിക്ക് സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളതായി രക്ഷിതാക്കള്‍ കണ്ടെത്തി. ഇക്കാര്യം സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി 11.30 ഓടെ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്നും മുങ്ങിയത്.
മൂന്ന് കിലോ മീറ്ററോളം നടന്ന് ഹരിപ്പാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഇവര്‍ രാത്രിയില്‍ തീവണ്ടി കയറി കൊല്ലത്തെത്തി. പിന്നീട് രാവിലെയോടെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ എത്തി. ഇതിന് ശേഷം മറൈന്‍ഡ്രൈവില്‍ വച്ച് ഇന്‍സ്റ്റഗ്രാമില്‍ വച്ച് കണ്ടുമുട്ടിയ ആണ് സുഹൃത്തിനെ മറൈന്‍ഡ്രൈവില്‍ വച്ചു കണ്ടു.
ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചത് വീട്ടില്‍ അറിഞ്ഞെന്നും തങ്ങള്‍ ബംഗളൂരുവിലേക്ക് പോകുകയാണെന്നും അറിയിച്ചു. ഇക്കാര്യം സുഹൃത്ത് പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് അറിയിച്ചു. പിതാവ് ഇക്കാര്യം ഉടന്‍ തന്നെ കരീലക്കുളങ്ങര സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ത്ഥിനികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
കുടിയന്മാരുടെ പേകൂത്ത്, കുടുംബത്തില്‍ പിറന്നവർക്ക് പറ്റിയ പണിയാണോയെന്നും ചോദിച്ചു: സൂര്യ ജെ മേനോന്
അതേസമയം, കണ്ണൂരില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ധര്‍മ്മശാലയിലെ പുത്തന്‍വീട്ടില്‍ റെജില്‍, നണിയൂര്‍നമ്പ്രത്തെ കെ അരുണ്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
'ദിലീപ് എന്നെ സിനിമയിൽ നിന്നും മാറ്റി, പൃഥ്വിയും, സിനിമക്കാരുടെ വിഡ്ഢിത്തങ്ങൾ'; തുറന്നടിച്ച് കൈതപ്രം