വനിതാ പൊലീസിനെ വെട്ടിയിട്ട ശേഷം തീ കൊളുത്തി കൊന്നു; പ്രതി പൊലീസുകാരൻ, സംഭവം ആലപ്പുഴയിൽ!!
ആലപ്പുഴ: മാവേലിക്കര വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറെ പെട്രോളൊഴിച്ചു തീവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഉദ്യോഗസ്ഥൻ. തെക്കേമുറി ഊപ്പൻ വിളയിൽ സജീവിന്റെ ഭാര്യ സൗമ്യയെ (32) ആണു കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കാറിൽ എത്തി ഇടിച്ചു വീഴ്ത്തിയതിനു ശേഷം വെട്ടുകയും പെട്രോളൊഴിച്ചു തീകൊളുത്തുകയുമായിരുന്നു. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. സൗമ്യ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ളുടെ കണ്സഷന് തോത് ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യും
വള്ളികുന്നം വട്ടയ്ക്കാട് സ്കൂളിൽ പൊലീസ് കേഡറ്റ് ക്യാംപിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് സൗമ്യയെ കൊലപ്പെടുത്തിയത്. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ പ്രതിക്കും പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റി.
രണ്ടു കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് വിദേശത്താണ്. കാറിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോൾ
ഒഴിച്ചാണ് സൗമ്യയെ തീ കൊളുത്തിയത്. സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു പ്രതിയെ പിടികൂടി
പൊലീസിൽ ഏൽപ്പിച്ചത്. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്കു സമീപത്തുള്ള ആളൊഴിഞ്ഞ കവലയിൽ വച്ചായിരുന്നു
സംഭവം.