കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുമായി കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന കേബിള്‍ നിർമാണം തടയാൻ അമേരിക്കയുടെ നീക്കം

Google Oneindia Malayalam News

അമേരിക്കയെ ചൈനയുമായി ബന്ധിപ്പിക്കാന്‍ കടലിനടിയിലൂടെ നിര്‍മ്മിക്കുന്ന 8,000 മൈല്‍ നീളമുള്ള കേബിള്‍ നിർമാണം തടയണമെന്ന ശുപാര്‍ശയുമായി അമേരിക്ക സ്റ്റേറ്റ് ഗവണ്‍മെന്റ് റഗുലേറ്റര്‍. സുരക്ഷാ ആശങ്കകള്‍ കാരണമാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നെറ്റിന്റെ ആഗോള നട്ടെല്ലായി മാറുന്ന, 100% ഇന്റര്‍നെറ്റ് ട്രാഫിക്കിന് സൗകര്യമൊരുക്കുന്ന അണ്ടര്‍സീ കേബിളുകളുടെ നിര്‍മ്മാണം വാഷിംഗ്ടണ്‍ മുമ്പൊരിക്കലും നിര്‍ത്തിയിട്ടില്ല.

ആൾക്കൂട്ടത്തിനിടയിൽ യുവതിയെ വിവസ്ത്രയാക്കി... ക്രൂര മർദ്ദനം, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!ആൾക്കൂട്ടത്തിനിടയിൽ യുവതിയെ വിവസ്ത്രയാക്കി... ക്രൂര മർദ്ദനം, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!

മുമ്പത്തേക്കാളും വേഗത്തില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയങ്ങള്‍ സുഗമമാക്കാന്‍ കഴിയുന്ന ആധുനിക ഒപ്റ്റിക്കല്‍ കേബിളുകള്‍ മാറ്റിസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അണ്ടര്‍സീ കേബിള്‍ നെറ്റ് വര്‍ക്കിന്റെ ഭൂരിഭാഗവും. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പസഫിക് ലൈറ്റ് കേബിള്‍ നെറ്റ്വര്‍ക്ക് (പിഎല്‍സിഎന്‍). ഗൂഗിള്‍, ഫെയ്സ്ബുക്ക്, ചൈനയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍-ഹാര്‍ഡ് വെയർ നിര്‍മ്മാതാക്കളിലൊരാളായ ഡോ. പെംഗ് ടെലികോം & മീഡിയ ഗ്രൂപ്പ് കോ എന്നിവയുടെ ധനസഹായത്തോടെയാണ് 8,000 മൈല്‍ അണ്ടര്‍സീ കേബിള്‍ നിര്‍മ്മാണ പദ്ധതി പുരോഗമിക്കുന്നത്.

trump

പിഎല്‍സിഎന്‍ പൂര്‍ത്തിയാക്കുന്നതോടെ ലോസ് ഏഞ്ചല്‍സും ഹോങ്കോങ്ങും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ഇന്റര്‍നെറ്റ് ലിങ്ക് സാധ്യമാകും. മാത്രമല്ല ചൈനയിലും അമേരിക്കയിലും ഇന്റര്‍നെറ്റിന് വേഗത വര്‍ദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഭൂരിഭാഗവും നിര്‍മാണം പൂര്‍ത്തിയായ പിഎല്‍സിഎന്‍ ഈ വര്‍ഷത്തോടെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ പിഎല്‍സിഎന്നിന്റെ അവസാന നിര്‍മ്മാണ ഘട്ടം തടയാനാണ് അമേരിക്കന്‍ റെഗുലേറ്ററി പാനല്‍ ശുപാര്‍ശ ചെയ്യുന്നത്. 300 മില്യണ്‍ ഡോളര്‍ കടലിനടിയിലുള്ള കേബിള്‍ പദ്ധതി ചൈനീസ് ചാരവൃത്തിക്ക് സഹായകമാകുമെന്ന് പാനല്‍ ഭയപ്പെടുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നിരവധി അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പാനല്‍ ഇത്തരത്തിലൊരു ആശങ്ക മുന്നോട്ട് വെച്ചതായി ചര്‍ച്ചയില്‍ ഉള്‍പ്പെട്ട വ്യക്തികളെ ഉദ്ധരിച്ച് പത്രം പറയുന്നു.

കടലിനടിയിലെ കേബിളിന്റെ നിര്‍മ്മാണം യുഎസ് മുമ്പൊരിക്കലും തടഞ്ഞിട്ടില്ലെന്ന് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കാല അണ്ടര്‍സീ കേബിള്‍ പ്രോജക്റ്റുകളെ പരാമര്‍ശിച്ച് ദേശീയ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്, അവയില്‍ ചിലത് ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഭാഗികമായി ധനസഹായം നല്‍കി. അണ്ടര്‍സീ കേബിളുകളുടെ രൂപകല്‍പ്പന വയര്‍ടാപ്പുകള്‍ സ്ഥാപിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞതിന് ശേഷമാണ് പദ്ധതികള്‍ മുന്നോട്ട് പോയത്. പിഎല്‍സിഎന്‍ പ്രോജക്റ്റ് തടഞ്ഞാല്‍, അമേരിക്കയിലെ ഇന്റര്‍നെറ്റ് ചരിത്രത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിത്.

അമേരിക്കന്‍ പ്രദേശത്ത് എത്തുന്നതിനുമുമ്പ് ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ സുരക്ഷയില്‍ അമേരിക്കന്‍ സര്‍ക്കാര്‍ റെഗുലേറ്റര്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുമെന്ന് പിഎല്‍സിഎന്‍ അനുകൂലികള്‍ വാദിക്കുന്നതായി പത്രം പറയുന്നു. കൂടാതെ, പദ്ധതി പൂര്‍ത്തീകരിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ക്ക് ഏഷ്യയിലെ ഉപഭോക്താക്കളിലേക്ക് വിശാലമായ പ്രവേശനം നല്‍കുമെന്ന് പിഎല്‍സിഎന്‍ നിക്ഷേപകര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ഡോ. പെംഗ് ടെലികോം, യുഎസ് സര്‍ക്കാര്‍ എന്നിവ വാര്‍ത്ത റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

English summary
America planning to block undersea cable linking america and china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X