Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരൂവില്‍ ദുരിതം വിതച്ച് മഴ: കെട്ടിടം തകർന്ന് വീണ് ഒരു മരണം, നിരവധി തൊഴിലാളികള്‍ കുടുങ്ങി

ബെംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരുവില്‍ നാശനഷ്ടങ്ങള്‍ തുടരുന്നു. തിങ്കാളാഴ്ച വൈകീട്ട് കമ്മനഹള്ളിയില്‍ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് ഒരു തൊഴിലാളി മരണപ്പെട്ടു. കമ്മനഹള്ളിയിലെ ബാബുസാപല്യയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. അപകടത്തില്‍ പതിനേഴോളം തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടുപോയി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

അഗ്‌നിശമന വിഭാഗത്തിൻ്റെയും എമർജന്‍സി വിഭാഗത്തിന്റേയും യൂണിറ്റുകള്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നഗരത്തില്‍ കനത്ത മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. മഴ കാരണമാണ് കെട്ടിടം തകർന്ന് വീണതെന്നും അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

bengaluru-building

"17 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്, മറ്റ് ഏജൻസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് മുന്നോട്ട് പോകുകയാണ്," ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെക്കുറിച്ച് 4.10ന് കൺട്രോൾ റൂമിൽ അറിയിപ്പ് ലഭിച്ചതെന്നാണ് ഫയർ ആൻഡ് എമർജൻസി സർവീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കെട്ടിടം ഏകദേശം പൂർണ്ണമായി തന്നെ താഴേക്ക് നിലപതിച്ചിരിക്കുകയാണ്. രക്ഷപ്രവർത്തനത്തിനായി ജെ സി ബി യും ക്രെയിനും ഉള്‍പ്പെടേയുള്ള സാമഗ്രികളും സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്.

അതേസമയം, കനത്ത മഴയില്‍ ബെംഗളൂരിവിന്റെ വിവിധ മേഖലകളിലായി മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. മഴയേത്തുടർന്നുണ്ടായ വാഹനാപകടത്തില്‍ സർജാപൂരിൽ 56കാരി മരിച്ചു. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മല്ലികയാണ് മരിച്ചത്. മഴവെള്ളം നിറഞ്ഞ് കിടക്കുകയായിരുന്ന റോഡിലെ കുഴിയില്‍ വീണ വാഹനം വെട്ടിക്കുന്നതിനിടെ പിന്നില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.

കെങ്കേരിയിൽ തടാകത്തില്‍ വീണ് രണ്ട് സഹോദരങ്ങളും മരണപ്പെട്ടു. ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരാണ് മരിച്ചത്. തടാകത്തില്‍ വെള്ളം എടുക്കാന്‍ പോയ കുട്ടികള്‍ അപകടത്തില്‍ പെടുകയായിരുന്നു. തടാകത്തിലേക്ക് വീണ ലക്ഷ്മിയെ രക്ഷിക്കാന്‍ ശ്രീനിവാസും വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താണ രണ്ട് പേരേയും ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്.

കനത്തെ മഴയെ തുടർന്ന് വ്യോമഗതാഗതവും തടസ്സങ്ങള്‍ നേരിട്ടു. ഇരുപത് വിമാനങ്ങള്‍ വൈകിയപ്പോള്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചെന്നൈയിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. മഴ ഇന്ന് രാത്രിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ച് വരികയാണെന്നും അർഹരായ എല്ലാവർക്കും നഷ്ടപരിഹാരം നല്‍കുമെന്നും സർക്കാർ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+