ബാംഗ്ലൂരില്‍ മോഡിയെ കാണാന്‍ 10 രൂപ
ബാംഗ്ലൂര്‍: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും പത്തു രൂപ വീതം ഈടാക്കാന്‍ പാര്‍ട്ടി കര്‍ണാടക ഘടകം തീരുമാനിച്ചു. നവംബറില്‍ 16ന് ബാംഗ്ലൂരില്‍ നടക്കുന്ന റാലിയില്‍ അഞ്ചുലക്ഷത്തോളം പേര് പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
നേരത്തെ ഹൈദരബാദില്‍ മോഡി പ്രസംഗിക്കാനെത്തിയപ്പോള്‍ അണികളില്‍ നിന്നും അഞ്ചു രൂപ വീതം ഈടാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായധനമായാണ് ഇതു ശേഖരിച്ചത്.

അതേ സമയം ബാംഗ്ലൂരില്‍ സ്വരൂപിക്കുന്ന പണം സംഘടനയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി തന്നെ ഉപയോഗപ്പെടുത്താനാണ് നീക്കം. വലിയൊരു സമ്മേളനം നടത്തുമ്പോള്‍ വരുന്ന ചെലവുകള്‍ ഇത്തരത്തില്‍ കണ്ടെത്താനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ തുക നിര്‍ബന്ധമാക്കണോ എന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.
ഒക്ടോബര്‍ 30 മുതല്‍ ബൂത്ത് തലത്തില്‍ പണം ശേഖരിക്കാനാണ് പരിപാടി. അഞ്ചുലക്ഷത്തോളം പേര് പങ്കെടുക്കുന്നതിനാല്‍ നഗരത്തിനുള്ളില്‍ പരിപാടി സംഘടിപ്പിക്കാനാവില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് പ്രഹഌദ് ജോഷി അറിയിച്ചു.
-
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications