ബാംഗ്ലൂരില്‍ 10 ലക്ഷം രൂപയുടെ ബസ് ഷെല്‍ട്ടർ മോഷണം പോയി: അന്വേഷണം ആരംഭിച്ച് പോലീസ്
ബംഗളൂരു: റെയില്‍പ്പാളം മോഷ്ടിച്ച് കടത്തിയെന്ന വാർത്ത ഏതാനും മാസം മുമ്പാണ് ബിഹാറില്‍ നിന്നും പുറത്ത് വരുന്നത്. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കായിരുന്നു മോഷണം പോയത്. മോഷണം നടത്തിയ പ്രതികളെ പിടിച്ചതായുള്ള വാർത്തകള്‍ ഇതുവരെ പുറത്ത് വന്നില്ലെങ്കിലും സംഭവം ദേശീയ തലത്തില്‍ തന്നെ വലിയ വാർത്തയായി. ഇപ്പോഴിതാ സമാനമായ മറ്റൊരു മോഷണം ബെംഗളൂരുവില്‍ നടന്നിരിക്കുകയാണ്.
ബിഹാറില്‍ റെയില്‍പ്പാളമാണ് മോഷ്ടിച്ച് കടത്തിയതെങ്കില്‍ ബംഗളൂരുവില്‍ മോഷ്ടാക്കള്‍ കൊണ്ടു പോയത് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമാണ്. കണ്ണിംഗ്‌ഹാം റോഡിൽ ഒരാഴ്ച മുമ്പ് സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം പത്ത് ലക്ഷം രൂപ വരുന്ന കേന്ദ്രത്തിന്റെ ഭൂരിഭാഗവും സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചായിരുന്നു നിർമ്മിച്ചത്.

സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. സി സി ടി വി ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം കാണാതായതിനെ തുടർന്ന് ബി എം ടി സി ബസ് ഷെൽട്ടർ നിർമാണത്തിന്റെ ചുമതലയുള്ള കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൻ രവി റെഡ്ഡി സെപ്റ്റംബർ 30 ന് പൊലീസില്‍ പരാതി നല്‍കുന്നതോടെയാണം സംഭവം പുറംലോകം അറിയുന്നത്.
ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് (ബിഎംടിസി) ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം അപ്രത്യക്ഷമാകുന്നത് സിലിക്കൺ സിറ്റിയിൽ ഒറ്റപ്പെട്ട സംഭവമല്ല. മാർച്ച് മാസത്തില്‍ എച്ച് ആർ ബി ആർ ലേഔട്ടിലെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ബസ് സ്റ്റാൻഡ് ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായിരുന്നു.
1990-ൽ ലയൺസ് ക്ലബ് നിർമ്മിച്ച കല്യാൺ നഗറിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം അതിനുമുമ്പും അപ്രത്യക്ഷമായി. "ഒരു വാണിജ്യ സ്ഥാപനത്തിന് വഴിയൊരുക്കുന്നതിനായി ബസ് കാത്തിരിപ്പ് കേന്ദ്രം ഒറ്റരാത്രികൊണ്ട് നീക്കപ്പെടുകയായിരുന്നു," പ്രദേശവാസികളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
2015ൽ ഹൊറൈസൺ സ്‌കൂളിന് സമീപമുള്ള ദൂപ്പനഹള്ളി ബസ് സ്റ്റോപ്പും 2014ൽ രാജരാജേശ്വരി നഗറിലെ ബിഇഎംഎൽ ലേഔട്ട് III സ്റ്റേജിൽ 20 വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം നീക്കം ചെയ്തിരുന്നെങ്കിൽ അത് ചെയ്തത് ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അധികൃതർ ആയിരിക്കും. എന്നാല്‍ ഈ സംഭവങ്ങളില്‍ അത്തരമൊരു റിപ്പോർട്ട് ഇല്ലെന്നും ഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications