കര്‍ണാടക; മകളുടെ അന്യമതസ്ഥനായ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: മകളുടെ അന്യമതക്കാരനായ കാമുകനെ പിതാവും സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തി. കര്‍ണാടകയിലെ മഗഡി താലൂക്കിലാണ് സംഭവം. ഒരുമാസം മുമ്പ് ഒളിച്ചോടി ഒരുമിച്ച് താമസം ആരംഭിച്ച മകളേയും കാമുകനേയും പ്രശ്ന പരിഹാരത്തിനെന്നും പറഞ്ഞ് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ രണ്ട് വീട്ടുകാരുടേയും സാന്നിധ്യത്തില്‍ വിപുലമായി നടത്തുന്നതിനെ കുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞായിരുന്നു മകളേയും ഭര്‍ത്താവിനേയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയത്.
യോഗത്തിന് ശോഭാ സുരേന്ദ്രന്‍ എത്തിയേക്കില്ല; സ്മിതാ മേനോന്‍ വിഷയം ആയുധമാക്കാന്‍ കൃഷ്ണദാസ് പക്ഷവും
തുടര്‍ന്ന് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി പിതാവും സഹോദരനും സഹായികളും ചേര്‍ന്ന് 24 കാരനായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2017 ല്‍ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇരുവരുടേയും വീട്ടുകാര്‍ക്ക് ബന്ധത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു.
തുടര്‍ന്ന് ഒരു മാസം മുമ്പ് കമിതാക്കള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലോയോടെ വീട്ടിലെത്തിയ യുവാവിനേയും സഹോദരനേയും വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ആദ്യം ഒരു പ്രാർത്ഥനാ ഹാളിലേക്കാണ് ഇരുവരേയും കൊണ്ടുപോയത് അവിടെ വെച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും മതപരമായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അധിക്ഷേപിക്കാൻ തുടങ്ങിയെന്നും സഹോദരന്‍ പറയുന്നു.
Recommended Video
ഇതിനെതിരെ യുവാവ് പ്രതിഷേധിച്ചതോടെ യുവതിയുടെ പിതാവും സംഘവും ചേര്‍ന്ന് മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടയില്‍ ബെല്‍റ്റ് കൊണ്ട് യുവാവിന്‍റെ കഴുത്തില്‍ മുറുക്കുകയായിരുന്നു. സംഭവ പുറത്ത് അറിയച്ചാല്‍ കുടുംബത്തെ തന്നെ ഇല്ലാതാക്കി കളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ സഹോദരന്‍ പറയുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.