കരാറുകാരന്റെ ആത്മഹത്യ: ഈശ്വരപ്പയുടെ രാജി ചോദിച്ച് വാങ്ങാന്‍ കര്‍ണാടക മുഖ്യമന്ത്രി
ബെംഗളൂരു: കരാറുകാരന്റെ ആത്മഹത്യയില്‍ കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്ക്കെതിരെ നടപടി വരുന്നു. അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനാണ് നീക്കം നടക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജി ചോദിച്ച് വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഈശ്വരപ്പയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. കോണ്‍ഗ്രസ് തെരുവിലിറങ്ങി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞു. ഈശ്വരപ്പയ്ക്കെതിരെ കേസും എടുത്തിട്ടുണ്ട്. ഉഡുപ്പിയിലെ ലോഡ്ജിലാണ് കഴിഞ്ഞ ദിവസം കരാറുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മന്ത്രിക്കെതിരെ അഴിമതി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. എഫ്ഐആറിലും മന്ത്രിയാണ് കരാറുകാരനായ സന്തോഷ് പാട്ടീലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാമര്‍ശിക്കുന്നുണ്ട്.

തന്നോട് രാജി ചോദിച്ചാല്‍ തുടരില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈശ്വരപ്പയുമായി താന്‍ സംസാരിക്കും. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് ചോദിക്കും. എന്താണ് ഈശ്വരപ്പയ്ക്ക് പറയാനുള്ളതെന്ന് അറിയില്ല. അദ്ദേഹവുമായി സംസാരിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ എന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈശ്വരപ്പയുമായി മംഗലാപുരത്ത് നിന്ന് തിരിച്ച് വന്നാലുടന്‍ മുഖ്യമന്ത്രി സംസാരിക്കും. കോണ്‍ഗ്രസ് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിനെ സമീപിച്ചിരിക്കുകയാണ്. ഈശ്വരപ്പയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതിപക്ഷം ഇതില്‍ കുറ്റം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഒരു അന്വേഷണം സത്യം പുറത്തുകൊണ്ടുവരും. ആരെങ്കിലും ഇതിന് പിന്നിലുണ്ടോ എന്ന് കണ്ടെത്തണം. കരാറുകാരന്റെ ആത്മഹത്യക്ക് പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതെല്ലാം പോലീസ് അന്വേഷിക്കും. മന്ത്രിക്ക് അനുകൂലമായ നിലപാട് ഉണ്ടവില്ല. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ക്ക് ഈ കേസിന്റെ പുരോഗതിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാമെന്ന് ബൊമ്മൈ പറഞ്ഞു. മന്ത്രി ബില്ലുകള്‍ മാറി തരാതിരുന്നതാണ് ആത്മഹത്യ ചെയ്തതെന്ന് കരാറുകാരനായ സന്തോഷ് പാട്ടീല്‍ ആരോപിച്ചിരുന്നു. ഈശ്വരപ്പയുടെ വിശ്വസ്തരായ ബസവരാജ്, രമേശ് എന്നിവരുടെ പേരുകളും എഫ്ഐആറില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഗ്രാമീണ വികസന വകുപ്പിന് വേണ്ടിയുള്ള വികസന പദ്ധതികള്‍ക്കായി ലഭിക്കുന്ന തുക ലഭിക്കണമെങ്കില്‍ നാല്പത് ശതമാനം കമ്മീഷനായി നല്‍കണമെന്ന് ഈശ്വരപ്പയുടെ വിശ്വസ്തര്‍ ആവശ്യപ്പെട്ടെന്നാണ് കരാറുകാരന് ആരോപിച്ചത്. തന്റെ മരണത്തിന് ഉത്തരവാദിം ഈശ്വരപ്പയാണെന്ന് ആത്മഹത്യ കുറിപ്പില്‍ ഇയാള്‍ പറയുന്നു. ബിജെപിയുടെ കേന്ദ്ര നേതൃത്വം ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ടുവെന്നാണ് വിവരം. കര്‍ണാടകത്തിന്റെ ചുമതലയുള്ള നേതാവ് അരുണ്‍ സിംഗും തീരുമാനം ഉടനുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. രാജിയുടെ കാര്യത്തില്‍ ഈശ്വരപ്പയുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്തുമെന്ന് നേരത്തെ ബൊമ്മൈ പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം രാജിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഈശ്വരപ്പ രാജിവെക്കാനില്ലെന്നും, കരാറുകാരനെ തനിക്കറിയില്ലെന്നുമുള്ള നിലപാടിലാണ്. കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്നും രാജി ആവശ്യപ്പെടണമെന്നും ശിവകുമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. സമാനമായ ആരോപണം 2017ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി കെജെ ജോര്‍ജിനെതിരെ ഉയര്‍ന്നിരുന്നു. ഡിഎസ്പി എംകെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ജോര്‍ജ് അന്ന് രാജിവെച്ചു. ഇതേ നിലപാട് പിന്തുടരാന് ഈശ്വരപ്പയും തയ്യാറാവണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ആത്മഹത്യ ചെയ്ത കരാറുകാരന്റെ സഹോദരന് സന്തോഷ് പാട്ടീലും ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications