കര്‍ണാടകയില്‍ നിര്‍ണായകമായ വകുപ്പു മാറ്റം: ഐടി വകുപ്പ് പ്രിയങ്ക് ഖാര്‍ഗെയ്ക്ക്
ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയില്‍ വകുപ്പ് മാറ്റം പ്രഖ്യാപിച്ച് സിദ്ധരാമയ്യ. നിര്‍ണായമായ ഐടി വകുപ്പിന്റെ ചുമതല കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് നല്‍കിയിരിക്കുകയാണ്. നിലവില്‍ ഗ്രാമീണ വികസന-പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് പ്രിയങ്ക്.
മുന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇതേ വകുപ്പുകള്‍ പ്രിയങ്ക് കൈകാര്യം ചെയ്തിരുന്നു. ഈ വകുപ്പുകള്‍ കര്‍ണാടകയില്‍ വളരെ നിര്‍ണായകമാണ്. ബെംഗളൂരു രാജ്യത്തിന്റെ ഐടി തലസ്ഥാനമായിട്ടാണ് അറിയപ്പെടുന്നത്. കര്‍ണാടകയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഈ ബെംഗളൂരു നഗരം വളരെ നിര്‍ണായകമാണ്.

അതേസമയം സിദ്ധരാമയ്യയുടെ വിശ്വസ്തനായ എംബി പാട്ടീലിനും നിര്‍ണായക വകുപ്പുകള്‍ ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന വകുപ്പിന്റെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒപ്പം വന്‍കിട-ഇടത്തരം ബിസിനസ് വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മന്ത്രിസഭാ പുനസംഘടന മുതല്‍ ഈ വകുപ്പുകള്‍ സിദ്ധരാമയ്യയുടെ കൈവശമായിരുന്നു.
34 മന്ത്രിമാരും വിവിധ വകുപ്പുകള്‍ നല്‍കിയിരുന്നു. മെയ് 20നായിരുന്നു സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ധനകാര്യം, ക്യാബിനറ്റ് അഫയേഴ്സ്, ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍, അടക്കമുള്ള വിവിധ വകുപ്പുകള്‍ ഇപ്പോഴും സിദ്ധരാമയ്യയുടെ കൈയ്യിലാണ്.അതേസമയം എംബി പാട്ടീലിന് ഐടി വകുപ്പില്‍ വലിയ താല്പര്യമുണ്ടായിരുന്നു.
പ്രിയങ്കിന് ആ വകുപ്പ് നല്‍കുന്നതിനോട് അദ്ദേഹം എതിര്‍പ്പറിയിക്കുകയും ചെയ്തിരുന്നു. ഐടി വകുപ്പ് സംസ്ഥാനത്ത് ഏറ്റവും ശക്തമായ വകുപ്പായിട്ടാണ് അറിയപ്പെടുന്നത്. അത് കൈവശം വെക്കുന്നവര്‍ ഭരണതലത്തില്‍ കരുത്തേറിയവരായി അറിയപ്പെടുകയും ചെയ്യാം. പ്രിയങ്ക് മുമ്പ് ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നതാണ് ഗുണകരമായി മാറിയത്.
ബെംഗളൂരു നിര്‍ണായകമായ ബെല്‍വെതര്‍ സീറ്റായിട്ടാണ് അറിയപ്പെടുന്നത്. വ്യവസായം, തൊഴില്‍, അടിസ്ഥാന വികസനം, ബെംഗളൂരു വികസനം, തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്രയും വകുപ്പുകളില്‍ അതുകൊണ്ട് സ്വാധീനമുണ്ടാവും.
കര്‍ണാടകയിലെ ഐടി കമ്പനികള്‍ 12 ലക്ഷത്തോളം പേര്‍ക്കാണ് നേരിട്ട് ജോലി നല്‍കുന്നത്. നേരിട്ടല്ലാതെ 31 ലക്ഷത്തോളം പേര് ഈ തൊഴില്‍ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ജിഡിപിയിലേക്ക് 25 ശതമാനം സംഭാവന ചെയ്യുന്നതും ഐടി മേഖലയാണ്. കര്‍ണാടകയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതി രാജ്യത്തിന്റെ മൊത്തം സോഫ്റ്റ് വെയര്‍ കയറ്റുമതിയുടെ 40 ശതമാനമാണ്.
അതുകൊണ്ടാണ് ഈ വകുപ്പുകള്‍ ലഭിക്കാന്‍ വലിയ മത്സരം നടന്നത്. അതേസമയം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനാണ് ബെംഗളൂരു നഗര വികസന വകുപ്പിന്റെ ചുമതല. വരാനിരിക്കുന്ന കോര്പ്പറേഷന് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിത്.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ











Click it and Unblock the Notifications