പരീക്ഷാഹാളില്‍ കോപ്പിയടി, ഉഗാണ്ട വിദ്യാര്‍ഥികള്‍ പിടിയില്‍
ബംഗലൂരു:വസ്ത്രത്തിനുള്ളില്‍ കോപ്പി വെച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ ബംഗലൂരുവില്‍ പിടിയിലായി. രണ്ട് ഉഗാണ്ടന്‍ പെണ്‍കുട്ടികളാണ് ഈ രസകരമായ കര്ത്തവ്യത്തിന് പിന്നില്‍. ഉത്തരങ്ങള്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഒട്ടിച്ചും എഴുതിയുമാണ് ഇവര്‍ പരീക്ഷയ്ക്ക് വന്നത്. കോപ്പി കൈയ്യോടെ പിടിച്ച അധ്യാപകനെ പേന കൊണ്ട് കണ്ണില്‍കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് രംഗം വഷളായത്. പിന്നീട് അലാറം മുഴങ്ങുകയായിരുന്നു. ഭയന്ന അധ്യാപിക അലാറം മുഴക്കി സെക്യൂരിറ്റിയെ വിളിച്ചു വരുത്തുകയായിരുന്നു.
ബംഗലൂരു യൂണിവേഴ്സിറ്റിയുടെ ബികോം അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. ശ്രീം ഒംകര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് അതിവിദഗ്ധമായ ഈ പ്രവൃത്തി കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷം മൊബൈല്‍ വാട്സ് ആപ്പ് വഴി കോപ്പി അടി നടത്തിയതിന് ബ്ലാക്ക് ലിസ്റ്റില്‍ പേരുവീണ കോളേജാണ് ശ്രീം ഒംകര്‍. അതുകൊണ്ടുതന്നെ ഇത്തവണ പരീക്ഷ നടന്നത് റെവ കോളേജിലാണ്. എന്നാല്‍ എവിടെ പരീക്ഷ നടത്തിയാലും തല്ലണ്ട അമ്മാവാ ഞങ്ങള്‍ നന്നാവില്ല എന്ന പഴഞ്ചൊല്ല് മുറുകെ പിടിച്ച് ഇത്തവണയും വിദ്യാര്‍ത്ഥികള്‍ അസ്സലായി കോപ്പിയടിച്ചു. വിദേശ വിദ്യാര്‍ത്ഥികള്‍ ഇത് ചെയ്യുന്നത് വളരെ ദുഃഖകരമെന്ന് ബംഗലൂരു യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ കെ.എന്‍.നിങ്കെ ഗൗഡ പറയുന്നു.
ശനിയാഴ്ച 2 മണി മുതല്‍ 5 മണിവരെയായിരുന്നു പരീക്ഷ. മഞ്ഞ ചുരിദാറിലാണ് കോപ്പി ഒളിപ്പിച്ച് കൊണ്ടുവന്നത്. വളരെ തന്ത്രപരമായി ആരും കണ്ടുപിടിക്കാത്ത പ്രത്യേക രീതിയിലാണ് ഇവര്‍ കോപ്പി ഒളിപ്പിച്ചതെന്ന് എച്ച്ഒഡി പ്രകാശ് പറയുന്നു. മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത തരത്തിലായിരുന്നു കോപ്പി എഴുതിയിരുന്നത്. കഴിഞ്ഞ മൂന്നു പരീക്ഷകളും ഈ കുട്ടികള്‍ നന്നായി എഴുതി. ഈ രീതിയിലായിരുന്നു പരീക്ഷ എഴുതിയതെന്നത് വളരെ രസകരം. കോളേജിലെ ബയോടെക്നോളജി പ്രൊഫസര്‍ പ്രകാശ് എം.വിയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications