സംഘടിത പോരാട്ടത്തിന്റെ വിജയം; പിരിച്ചുവിട്ട ഐടി തൊഴിലാളികളെ തിരിച്ചെടുക്കാൻ ഉത്തരവ്
ബെംഗളൂരു: ബാംഗ്ലൂർ എംപിഎസ് ലിമിറ്റഡിലെ അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ കർണാടക ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടു. ബംഗളുരുവിൽ നിന്നും ഡറാഡൂണിലേക്കും ചെന്നൈയിലേക്കും അന്യായമായി സ്ഥലം മാറ്റിയ നടപടികെതിരെ കർണാടക ഐടി/ ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ(കെഐടിയു) നേതൃത്വത്തിൽ ഫൈൽ ചെയ്ത തൊഴിൽ തർക്കം ലേബർ കമ്മിഷണറുടെ പരിഗണയിലിരിക്കെയാണ് രണ്ടു തൊഴിലാളികളെ മാനേജ്മെന്റ് അകാരണമായി പിരിച്ചുവിട്ടത്.
തൊഴിൽ തർക്ക നിയമത്തിലെ സെക്ഷൻ 33 പ്രകാരം കമ്പനി ഉടമയെ പ്രോസിക്യുട്ട് ചെയ്യണമെന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുകണമെന്നും ആവിശ്യപ്പെട്ട് യൂണിയൻ തൊഴിൽ വകുപ്പിന് നൽകിയ പരാതിയിൽ ആണ് തൊഴിലാളികൾക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.

സമാനമായ രീതിയിൽ എം പി എസ് ലിമിറ്റഡിൽ 2018ലും ഇരുന്നൂറോളം തൊഴിലാളികളെ ഡറാഡൂണിലേക്ക് അന്യായമായി സ്ഥലം മാറ്റുകയും 10 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. കെ ഐ ടി യു എം പി എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ശകതമായ ഇടപെടിലിനെ തുടർന്ന് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനും അനധികൃത സ്ഥലമാറ്റലുകൾ നിർത്തി വെക്കാനും കമ്പനി മനജുമെന്റ്റ് നിർബന്ധിതരാവുകയായിരുന്നു.
ഇതാര് ബ്രിട്ടീഷ് രാജകുമാരിയോ: വിന്റേജ് ബ്യൂട്ടിയില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യന്‍
രാജ്യത്തെ തന്നെ ഐടി തൊഴിലാളികള്‍ക്കിടയിലെ ആദ്യത്തെ യൂണിയനാണ് കെ ഐ ടി യു. തൊഴിലാളി വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനയില്‍ ആയിരത്തിലേറെ തൊഴിലാളികളാണ് അംഗങ്ങളായിരിക്കുന്നത്. തടഞ്ഞു വെച്ച ശമ്പളം ലഭ്യമാക്കണമെന്നവശ്യപ്പെട്ട് ബംഗളൂരുവിലെ സമോൻ ഇന്ത്യ ടെക്നോളജിസിലെ തൊഴിലാളികൾ കെ ഐ ടി യു നേതൃത്വത്തില്‍ കമ്പനിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നിരവധി തൊഴിലാളികളായിരുന്നു എച്ച് എസ് ആർ ലയോട്ടിലെ കമ്പനിക്ക് മുന്നിൽ സംഘടിച്ചെത്തി പ്രതിഷേധിച്ചത്.
കെഐടിയു സെക്രട്ടറി ഷമ്മി എൻ , വൈസ് പ്രസിഡന്റ് ചിത്ര ഭാനു എന്നിവർ പ്രകടനത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. തുടർന്ന് ചേർന്ന് പ്രഥമ ജനറൽ ബോഡി യോഗം കമ്പനിക്കുള്ളിൽ കെ ഐ ടി യു യൂണിറ്റ് സ്ഥാപിക്കുകയും 25 അംഗ യൂണിറ്റ് കമ്മിറ്റിയെയും 7 അംഗ ഭാരവാഹി കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
എച്ച് എസ് ആർ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ യൂണിയൻ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് തടഞ്ഞു വെച്ച ശബളം ജൂലായ് 20ന് മുൻപ് കൊടുത്തു തീർക്കാം എന്ന് മാനേജ്മെന്റ് പ്രതിനിധികൾ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications