എഐയില്‍ ഇന്ത്യയെ ലോകശക്തിയാക്കും: 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി അദാനി ഗ്രൂപ്പ്
മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് (എഐ) ഇന്ത്യയെ ലോകശക്തിയാക്കാന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പിന്റെ വമ്പന്‍ നിക്ഷേപ പദ്ധതി. 2035 ആകുമ്പോള്‍ ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം എട്ടു ലക്ഷം കോടിയിലേറെ രൂപ) മുടക്കി രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാറ്റ്ഫോം നിര്‍മ്മിക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം. ലോകത്തിന്റെ എഐ ഹബ്ബാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.
പുനരുപയോഗ ഊര്‍ജത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ 'എഐ-റെഡി' ഡാറ്റാ സെന്ററുകള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരമാധികാരം ഉറപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിക്കും. ചൊവ്വാഴ്ചയാണ് അദാനി ഗ്രൂപ്പ് ഈ വമ്പന്‍ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിയുടെ ഭാഗമായി ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ലോകത്തിലെ പ്രമുഖ ടെക് കമ്പനികളുമായി അദാനി ഗ്രൂപ്പ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

വിശാഖപട്ടണത്ത് ഗൂഗിളുമായി ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റര്‍ ക്യാമ്പസ് നിര്‍മ്മിക്കുമ്പോള്‍, ഹൈദരാബാദിലും പൂനെയിലും മൈക്രോസോഫ്റ്റുമായി ചേര്‍ന്നുള്ള പദ്ധതികള്‍ നടപ്പാക്കും. കൂടാതെ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ പ്രമുഖരായ ഫ്ളിപ്കാര്‍ട്ടുമായും ചേര്‍ന്ന് പുതിയ ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കും.
നിക്ഷേപം 100 ബില്യണ്‍ ഡോളര്‍ മാത്രമായി ഒതുങ്ങുന്നില്ല. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സെര്‍വര്‍ നിര്‍മ്മാണം, ക്ലൗഡ് സേവനങ്ങള്‍ തുടങ്ങിയ അനുബന്ധ മേഖലകളിലായി 150 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി നടത്തും. ഇതോടെ 2035 ആകുമ്പോഴേക്കും ഇന്ത്യയിലെ എഐ ആവാസവ്യവസ്ഥയിലെ മൊത്തം നിക്ഷേപം 250 ബില്യണ്‍ ഡോളറിലെത്തും. പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഗുജറാത്തിലെ ഖാവ്ദയിലുള്ള അദാനിയുടെ വമ്പന്‍ പുനരുപയോഗ ഊര്‍ജ്ജ പദ്ധതിയില്‍ നിന്നായിരിക്കും ഈ ഡാറ്റാ സെന്ററുകള്‍ക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്തന്ന നിര്‍മ്മിക്കാന്‍ ഗ്രൂപ്പ് പദ്ധതിയിടുന്നുന്നത്.
ഇതിനായുള്ള സെര്‍വറുകള്‍, മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നു. ഇത് ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ഇന്ത്യയില്‍ തന്നെ ട്രാന്‍സ്ഫോര്‍മറുകളും കൂളിംഗ് സിസ്റ്റങ്ങളും നിര്‍മ്മിക്കുന്നതിലൂടെ വിദേശ ആശ്രയം കുറയ്ക്കും.
ലോകം ഇന്റലിജന്‍സ് വിപ്ലവത്തിലേക്കു പ്രവേശിക്കുകയാണെന്നും ഈ പരിവര്‍ത്തനത്തിന് നായകത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി പറഞ്ഞു. കേവലം ഒരു സാങ്കേതിക വിദ്യയുടെ ഉപയോക്താവ് എന്നതിലുപരി ഇന്ത്യ എഐയുടെ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമായി മാറണം എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി വ്യക്തമാക്കി.
കൂടാതെ ഭാവിയിലെ തൊഴില്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ യുവാക്കളെ സജ്ജരാക്കാന്‍ പ്രത്യേക എന്‍ജിനീയറിംഗ് പ്രോഗ്രാമുകളും എഐ ഗവേഷണ ലാബുകളും സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് ആരംഭിക്കും. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നീക്കിവയ്ക്കും എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഈ പദ്ധതി ആഗോളതലത്തില്‍ തന്നെ എഐ രംഗത്തെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നായി മാറും.
ഇതിലൂടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഒരു ഇന്ത്യന്‍ കമ്പനിയുടെ ഏറ്റവും വലിയ പ്രതിബദ്ധതയാണ് തെൡിക്കുന്നത്. ഇതുകൂടാതെ രാജ്യത്തിന്റെ സാമ്പത്തിക, സാങ്കേതിക ഭാവി രൂപപ്പെടുത്തുന്നതില്‍ എഐയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തെയും ഈ നിക്ഷേപ പദ്ധതി ചൂണ്ടിക്കാണിക്കുന്നു.
-
നാളെ സ്കൂൾ അവധി..ഈ 28 സ്കൂളുകൾക്ക് മാത്രം..ചൊവ്വാഴ്ച ഈ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി -
സ്വർണം വിൽക്കാനുണ്ടോ? 1 പവനായാലും 10 പവനായാലും ലക്ഷങ്ങൾ കൈയ്യിൽ കിട്ടും..ഇതാണ് ആ സമയം -
വിജയി മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചു, പക്ഷെ.., സംഗീതയ്ക്ക് പണം ചെലവാക്കാനും പുറത്ത് പോകാനും വിലക്ക്' -
ഖത്തറിനെയും യുഎഇയെയും വെറുതെ വിടാതെ ഇറാന്; എന്തുകൊണ്ട് ഒമാനെ തൊടുന്നില്ല, ഇതാണ് കാരണം -
ട്രംപിനും ഇസ്രയേലിനും നന്ദി പറഞ്ഞ് റെസ പഹ്ലവി; ജനങ്ങളോട് അധികാരം പിടിക്കാനും ആഹ്വാനം -
ഖാംനഇ ചുമതലയേറ്റത് 20 മണിക്കൂറില്‍; ഇനിയുള്ള പട്ടികയില്‍ 5 പേര്, ഇറാന് ഭരണം മൂന്നംഗ സമിതിക്ക് -
ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടു! സ്ഥിരീകരിച്ച് ഇറാൻ -
"ലോകം ഇതുവരെ കാണാത്ത ശക്തി ഉപയോഗിക്കും"; ഇറാനെതിരെ ട്രംപിന്റെ അന്ത്യശാസനം! -
തന്റെ കല്യാണത്തെക്കുറിച്ച് തൃഷ ഒരിക്കല്‍ പറഞ്ഞത്; അന്ന് പരിഹാസം: ഇന്ന് ട്രോളി സോഷ്യല്‍ മീഡിയ -
'യുഎഇയും ഖത്തറും ബഹറൈനും കുവൈത്തും ഒമാനും സൗദിയും ഇറാൻ്റെ ശത്രുക്കളല്ല,ഓർമ്മ വേണം' -
ഖാംനഇ എവിടെ? കൊല്ലപ്പെട്ടിരിക്കാമെന്ന് നെതന്യാഹു: ബഹ്റൈനില്‍ ഫ്ളാറ്റില്‍ മിസൈല്‍ പതിച്ചു -
ബെംഗളൂരു മെട്രോ ഓറഞ്ച് ലൈനിന് പുതിയ വെല്ലുവിളി; പാത പുനഃക്രമീകരിക്കണമെന്ന് ആവശ്യം: കാരണം ഇതാണ്












Click it and Unblock the Notifications