കൊച്ചി വിമാനത്താവളത്തിൻ്റെ ഓഹരി ഉടമയാകാൻ ടാറ്റാ ഗ്രൂപ്പ്; 45 കോടി നിക്ഷേപിച്ച് എയർ ഇന്ത്യ
ദില്ലി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഓഹരി ഉടമയാകാൻ ഒരുങ്ങി ടാറ്റാ ഗ്രൂപ്പ്. മൂന്ന് ശതമാനം ഓഹരിയാണ് ടാറ്റ ഗ്രൂപ്പിനായി കൈമാറ്റം ചെയ്യുന്നത്. 45 കോടി രൂപയാണ് എയർ ഇന്ത്യ കൊച്ചി വിമാനത്താവള കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ളത്. ഓഹരി കൈമാറ്റം പൂർണമാകുന്നതോടെ വിമാനത്താവളത്തിൻ്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായി ടാറ്റാ ഗ്രൂപ്പ് മാറിയേക്കും.കേന്ദ്ര സർക്കാരിന്റെ ഓഹരി വിൽപ്പന കരാർ പ്രകാരം കൊച്ചി വിമാനത്താവള കമ്പനിയിലെ എയർ ഇന്ത്യയുടെ ഓഹരി വിമാനക്കമ്പനി വാങ്ങുന്നവർക്ക് കൈമാറ്റം ചെയ്യപ്പെടും. ടാറ്റക്ക് കൈമാറ്റം ചെയ്യപ്പെടാത്ത എയർ ഇന്ത്യയുടെ ആസ്തികൾ എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്സ് ലിമിറ്റഡിലേക്ക് മാറ്റുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
ഹോട്ടല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, എയർ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസ്, എയര്‍ ഇന്ത്യ അലയ്ഡ് സര്‍വീസസ്, എയര്‍ ഇന്ത്യ ട്രാന്‍പോര്‍ട്ട് സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങളിലെ എയര്‍ ഇന്ത്യയുടെ ഓഹരി പങ്കാളിത്തം ടാറ്റയ്ക്ക് ലഭിക്കില്ല. എയര്‍ ഇന്ത്യയെ കൂടാതെ എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തമുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച വിമാനത്തവളത്തിൻ്റെ 33.36 ശതമാനം ഓഹരികളും കേരള സര്‍ക്കാരിന്റേതാണ്.

45 കോടി രൂപയാണ് എയർ ഇന്ത്യ കൊച്ചി വിമാനത്താവള കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രചെയ്യുന്ന ആകെ യാത്രക്കാരിൽ പതിനഞ്ച് ശതമാനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് സഞ്ചരിക്കുന്നത്. കൊവിഡ് കാലത്ത് വിമാനത്താവളം നഷ്ടത്തിൽ ആയിരുന്നെങ്കിലും 2019 -20 വർഷത്തിൽ വിമാനത്താവളത്തിന്റെ ലാഭം 215 കോടി രൂപയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഹഡ്കോ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആകെ പത്ത് ശതമാനത്തോളം ഓഹരിയാണ് കൊച്ചി വിമാനത്താവളത്തിലുള്ളത്.
പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ 18000 കോടി രൂപയ്ക്കാണ് ടാറ്റ സണ്‍സ് ഏറ്റെടുത്തത്. ഡിസംബറോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എയര്‍ ഇന്ത്യ, എയര്‍ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡിലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 50 ശതമാനം ഓഹരികളുമാണ് ടാറ്റയ്ക്ക് കൈമാറുന്നത്. ഇന്ത്യയിൽ വിമാന കമ്പനികൾക്ക് വിമാത്താവളത്തിന്റെ ഓഹരി ഉടമയാകുന്നതിൽ നിയമപരമായി തടസ്സമില്ല. എന്നാൽ ഇത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകാൻ പോകുന്നത്.
Recommended Video
നിലവിൽ മൂന്ന് ശതമാനം ഓഹരി മാത്രമാണ് ടാറ്റ ഗ്രൂപ്പിന് ലഭിക്കുന്നതെങ്കിലും ഭാവിയിൽ കൂടുതൽ ഓഹരികൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചേക്കുമെന്നാണ് വിവരം. കേന്ദ്ര സർക്കാരിന്റെ ഓഹരി വിൽപ്പന കരാർ പ്രകാരം കൊച്ചി വിമാനത്താവള കമ്പനിയിലെ എയർ ഇന്ത്യയുടെ ഓഹരി വിമാനക്കമ്പനി വാങ്ങുന്നവർക്ക് കൈമാറ്റം ചെയ്യപ്പെടും. ഓഹരി കൈമാറ്റം പൂർണമാകുന്നതോടെ വിമാനത്താവളത്തിൻ്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായി ടാറ്റാ ഗ്രൂപ്പ് മാറിയേക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications