ഓഹരി വിപണിയില്‍ 'രക്തച്ചൊരിച്ചില്‍' ... സെൻസെക്സ് 700 പോയന്റ് ഇടിഞ്ഞു; ഡോളറിനെതിരെ രൂപ കൂപ്പുകുത്തി
മുംബൈ: ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സും നിഫ്റ്റിയും വന്‍ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. സെന്‍സെക്സ് ഒറ്റയടിക്ക് 700 പോയിന്റ് ആണ് ഇടിഞ്ഞത്. എസ്ബിഐ ഓഹരികളില്‍ ആറ് ശതമാനം ആണ് ഇടിവുണ്ടായിട്ടുള്ളത്.
ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച: എസ്ബിഐ ഓഹരികളില്‍ 6% ഇടിവ്, നിഫ്റ്റിയിലും ഇടിവ്!
സെന്‍സെക്സ് കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ആദ്യമായാണ് 37,000 പോയന്റിന് താഴേക്ക് പോകുന്നത്. നിഫ്റ്റി 10900 ന് താഴേയും എത്തി എന്നത് ഓഹരി വിപണിയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.
ഇതിനിടെ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കിലും വന്‍ തകര്‍ച്ചയുണ്ടായി. കഴിഞ്ഞ ദിവസം 68.79 രൂപയായിരുന്നു ഒരു ഡോളറിന്റെ മൂല്യം. ഇന്നത് 69.20 പൂജ്യം ആയി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെ ബാധിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ഇടിവ്.
എസ്ബിഐയെ കൂടാതെ വലിയ വീഴ്ച നേരിട്ടത് വേദാന്തയാണ്. എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക് എന്നിവയ്ക്കും വലിയ നഷ്ടം നേരിട്ടിട്ടുണ്ട്.
നിഫ്റ്റിയുടെ ഐടി ഇന്‍ഡക്സിലും വലിയ ഇടവ് സംഭവിച്ചിട്ടുണ്ട്. രണ്ട് ശതമാനം ആണ് ഇടിവ്. അമേരിക്കയിലെ സംഭവ വികാസങ്ങളാണ് ഇതിന് കാരണം.