കണ്ണായ സ്ഥലം സ്വന്തമാക്കി ലുലു ഗ്രൂപ്പ്; ഗുജറാത്തിലെ നഗരഹൃദയം, 519 കോടി ചെലവിട്ടു, വരും കൂറ്റന്‍ മാള്‍
പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഗുജറാത്തില്‍ കോടികള്‍ ചെലവിട്ട് ഭൂമി സ്വന്തമാക്കി. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്പറേഷന് പരിധിയിലെ ചന്ദ്ഖേഡയിലെ കണ്ണായ സ്ഥലമാണ് കൂറ്റന്‍ മാള്‍ നിര്‍മിക്കുന്നതിന് വാങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ മാള്‍ ആകും ഇവിടെ വരിക എന്നാണ് റിപ്പോര്‍ട്ട്. 66168 ചതുരശ്ര മീറ്ററുള്ള പ്ലോട്ടിലാണ് മാള്‍ വരുന്നത്.
ചൊവ്വാഴ്ചയാണ് ഓണ്‍ലൈന്‍ വഴി ലേലം നടന്നത്. സ്ഥലം സ്വന്തമാക്കുന്നതിന് മൂന്ന് ഗ്രൂപ്പുകള്‍ തയ്യാറായിരുന്നു. ഉയര്‍ന്ന തുക നല്കിയ ലുലുവിനാണ് ലേലം ഉറപ്പിച്ചത്. ആദ്യം 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു കോര്‍പറേഷന്റെ ആലോചന. എന്നാല്‍ വില്‍പ്പനയ്ക്കുള്ള സാധ്യത ലുലു ആരാഞ്ഞിരുന്നു. ഇതിന് കോര്‍പറേഷനും ഗുജറാത്ത് സര്‍ക്കാരും സമ്മതിക്കുകയായിരുന്നു.

ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് 76000 രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ 78500 രൂപ നല്‍കിയാണ് ലുലു സ്ഥലം സ്വന്തമാക്കിയതെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലുലു വാങ്ങിയ മൊത്തം സ്ഥലത്തിന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്പറേഷന് നിശ്ചയിച്ചത് 502 കോടി രൂപയായിരുന്നു. എന്നാല്‍ ലേലത്തില്‍ 16 കോടിയിലധികം രൂപ കോര്പറേഷന് ലഭിച്ചു.
വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കോര്പറേഷന് മാറ്റിവച്ചതായിരുന്നു സ്ഥലം. രാജ്യത്തെ ഏറ്റവും വലിയ മാള്‍ ഗുജറാത്തില്‍ സ്ഥാപിക്കാന്‍ ലുലു തീരുമാനിച്ചിരുന്നു. 4000 കോടി രൂപ ചെലവിട്ടാണ് മാള്‍ നിര്‍മിക്കുക. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അടുത്തിടെ ദുബായില്‍ എത്തിയ വേളയില്‍ ഈ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചിരുന്നു.
റിവര്‍ഫ്രണ്ടിലെ ഭൂമിയാണ് ലുലു ഗ്രൂപ്പ് വങ്ങുക എന്നായിരുന്നു നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ചന്ദ്ഖേഡയിലെ എസ്ആര്‍ റിങ് റോഡിലെ കണ്ണായ സ്ഥലമാണ് ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. ടിപി സ്കീമിലെ അഞ്ച് പ്ലോട്ടുകളാണ് ലുലു ഗ്രൂപ്പ് വാങ്ങിയത്. ആദ്യം പാട്ടത്തിന് നല്‍കാമെന്നാണ് കോര്പറേഷന് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലുലു ഗ്രൂപ്പിന്റെ അഭ്യര്‍ഥന പരിഗണിച്ച് വില്ക്കാന് തീരുമാനിക്കുകയായിരുന്നു.
22 പ്ലോട്ടുകള്‍ വിറ്റ് 3250 കോടി സമാഹരിക്കാന്‍ നേരത്തെ അഹമ്മദാബാദ് കോര്പറേഷന് തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവില്‍ അഞ്ച് പ്ലോട്ടുകള്‍ മാത്രമാണ് വിറ്റിരിക്കുന്നത്. ബാക്കിയുള്ളവ ഘട്ടങ്ങളായി വില്‍ക്കും. നഗരത്തിലെ അടിസ്ഥാന സൗകര്യവികസനം കൂടി ലക്ഷ്യമിട്ടാണത്രെ കോര്‍പറേഷന്റെ തീരുമാനം. സബര്‍മതി റിവര്‍ഫ്രണ്ടിലെ പ്ലോട്ടുകള്‍ വില്‍ക്കുന്നതിന് ഉടന്‍ ഓണ്‍ലൈന്‍ ലേലം ആരംഭിക്കാനുള്ള നീക്കത്തിലാണ് കോര്പറേഷന്.
അന്തര്‍ദേശീയ കായിക മല്‍സരങ്ങള്‍ക്ക് കൂടി വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന അഹമ്മദാബാദില്‍ മാള്‍ വരുന്നതിലൂടെ ലുലുവിന് വന്‍ നേട്ടം കൊയ്യാനാകുമെന്നാണ് പ്രതീക്ഷ. അഹമ്മദാബാദ് കോര്‍പറേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് ഇപ്പോള്‍ ലുലു സ്ഥലം വാങ്ങിയിരിക്കുന്നത്. നേരത്തെ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ ലുലു മാള്‍ തുറന്നിരുന്നു. രാജ്യത്ത് കോടികളുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിവരുന്നത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications