എണ്ണ കമ്പനികള്‍ ലാഭത്തില്‍; പെട്രോള്‍, ഡീസല്‍ വില വെട്ടിക്കുറയ്ക്കും... ആശ്വാസ വാര്‍ത്ത
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്ന തീരുമാനം ഉടന്‍. എണ്ണ കമ്പനികള്‍ ലാഭത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആലോചന. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ ലാഭത്തിലേക്ക് നീങ്ങിയത്. ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കൂടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതത്രെ.
ഒരു വര്‍ഷമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വന്നിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വില കുറയുന്നത് സര്‍ക്കാരിനും ബിജെപിക്കും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ നേരിയ വിലക്കുറവ് നിലവിലുണ്ട്. നികുതിയില്‍ മാറ്റം വരുത്തിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വില കുറച്ചത്.

എണ്ണ കമ്പനികള്‍ വലിയ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത് എന്നായിരുന്നു 2022ലെ വാര്‍ത്ത. പെട്രോള്‍ ലിറ്ററിന് 17 രൂപയും ഡീസല്‍ 35 രൂപയും നഷ്ടമാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആഗോള വിപണിയില്‍ വില കുറഞ്ഞതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമായി. നിലവില്‍ എണ്ണ വിപണന കമ്പനികള്‍ ലാഭത്തിലാണ്. പെട്രോള്‍ ലിറ്ററിന് 10 രൂപ വരെയും ഡീസല്‍ 4 രൂപ വരെയും ലാഭമാണ് എന്നാണ് പുതിയ വിവരം.
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കാന്‍ തുടങ്ങിയതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ചുമത്തിയ ഉപരോധം മറികടക്കാന്‍ റഷ്യ എണ്ണ വില കുറച്ച് വില്‍ക്കുകയായിരുന്നു. ഇന്ത്യ ഇത് വന്‍ തോതില്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്.
കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടാന്‍ തുടങ്ങിയതോടെ കമ്പനികള്‍ ലാഭത്തിലായി. ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കണം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്ന് ഇടി നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ലാഭം, ആഗോള എണ്ണ വിപണിയിലെ സാഹചര്യം എന്നിവയെല്ലാം ധനമന്ത്രാലയവും എണ്ണ വകുപ്പും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അവസാന മൂന്ന് പാദവര്‍ഷത്തിലും എണ്ണ കമ്പനികള്‍ ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്. ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നീ കമ്പനികളുടെ കഴിഞ്ഞ പാദവര്‍ഷത്തിലെ ലാഭം 28000 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ചൈന ഉള്‍പ്പെടെ വന്‍തോതില്‍ എണ്ണ വാങ്ങിയിരുന്ന രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതാണ് ആഗോള വിപണിയില്‍ വില കുറയാന്‍ ഒരു കാരണം.
വില കുറച്ച് എണ്ണ ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഇറാഖും സൗദി അറേബ്യയും. യുഎഇ നാലാം സ്ഥാനത്താണ്. അതേസമയം, വില ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയും റഷ്യയും നടത്തുന്നുണ്ട്. ഉല്‍പ്പാദനം കുറച്ച് വില ഉയര്‍ത്താനാണ് അവരുടെ ശ്രമം.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications