ജിഎസ്ടി വിനോദ മേഖലയെ ബാധിക്കുന്നത് ഇങ്ങനെ..
മള്‍ട്ടിപ്ലക്സുകളിലെ സിനിമയും ലൈവ് ഐപിഎല്‍ കാഴ്ചയും പൊള്ളും
ജിഎസ്ടി നിലവില്‍ വന്നതോടെ ആശങ്കകളും ചര്‍ച്ചകളും തുടരുകയാണ്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കെ പൊതുവിപണിയിലടക്കം ആശങ്ക നിലനില്ക്കുന്നു. ജിഎസ്ടിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ 200 ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ക്ക് വില കുറയുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംശയങ്ങള്‍ അവസാനിക്കുന്നില്ല. ജിഎസ്ടി വിനേദ മേഖലയില്‍ ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. ജൂണ്‍ 30 അര്‍ദ്ധരാത്രി രാജ്യം സാക്ഷ്യം വഹിച്ച വിപ്ലവകരമായ സാമ്പത്തിക മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് രാജ്യമെങ്ങും. ജിഎസ്ടിയുടെ പ്രതിഫലനമറിയാന്‍ ആറു മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വിനോദത്തിന് മനുഷ്യന്റെ ജീവിതത്തില്‍ വലി പ്രാധാന്യമുണ്ട്. ജോലിത്തിരക്കും നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങളുമകറ്റാന്‍ സിനിമ, ഔട്ടിങ്ങ്, പാചകം, ഭക്ഷണം, യാത്ര എന്നിങ്ങനെ വിവിധ വിനോദ മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മള്. എന്നാല്‍ ജിഎസ്ടി വന്നതോടെ വിനോദോപാധികളെ ആശ്രയിക്കുമ്പോള്‍ കീശയില്‍ നിന്നും കാലിയാകുന്ന കാശിന്റെ കാര്യത്തിലും മാറ്റമുണ്ടാകും. കാരണം, വിനോദ മേഖലയില്‍ കാര്യമായ മാറ്റങ്ങളാണ് ജിഎസ്ടി കൊണ്ടുവരുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന്റെയും താമസത്തിന്റെയും സിനിമാ ടിക്കറ്റിന്റെയുമൊക്കെ നിരക്കില്‍ മാറ്റമുണ്ടാകും.

സിനിമ,ഫെസ്റ്റവെലുകള്‍
സിനിമ, ചലച്ചിത്രോത്സവങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, കാസിനോകള്‍, റേസുകള്‍, ഐപിഎല്‍ പോലുള്ള കായിക മാമാങ്കങ്ങള്‍ എന്നിവയെ 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ജിഎസ്ടിക്കു മുന്‍പ് സിനിമക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല.

തമിഴ്നാട്ടില്‍ സമരം തുടങ്ങി
സിനിമയെ 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം കൂടിയാകുമ്പോള്‍ ഇത് 58 ശതമാനം ആകും. ഇതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല തിയേറ്റര്‍ സമരം ആരംഭിച്ചു കഴിഞ്ഞു. 1111ഓളം തിയേറ്ററുകള്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് അടച്ചിട്ടിരിക്കുകയാണ്.

100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് കുറയും
100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളുടെ നികുതി പ്രാദേശിക വ്യത്യാസമില്ലാതെ 28 ശതമാനമായി തുടരും. മുനിസിപ്പല്‍ പരിധിയിലെ 110 രൂപയുടെ ടിക്കറ്റിന്റെ അടിസ്ഥാനവില ഏകദേശം 90 രൂപയേ വരുന്നുള്ളൂ. അതിനാല്‍ ജിഎസ്ടിയില്‍, ഇതിനു 100 രൂപയില്‍ താഴെയുള്ള നികുതി നിരക്കായ 18% നികുതി ഈടാക്കിയാല്‍ മതി.

മള്‍ട്ടിപ്ലക്സുകളിലെ നിരക്ക് ഇനിയും കൂടും
100 രൂപ മുതല്‍ 500 രൂപയ്ക്കു വരെ ടിക്കറ്റ് വില്‍ക്കുന്നവയാണ് മിക്ക മള്‍ട്ടിപ്ലെക്സുകളും. അതു കൊണ്ടുതന്നെ മള്‍ട്ടി പ്ലക്സുകളിലെ ടിക്കറ്റ് നിരക്ക് ജിഎസ്ടിയുടെ വരവോടെ വീണ്ടും ഉയരും.

ഐപിഎല്ലും പൊള്ളും
ഐപിഎല്ലിനെ 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഇന്ത്യന്‍ ഹോക്കി ഫെഡറേഷന് എന്നിവ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിന് 18 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക. എന്നാല്‍ 250 രൂപയ്ക്ക് താഴെ വിലയുള്ള ടിക്കറ്റുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹോട്ടല്‍ ഭക്ഷണവും താമസവും ചെലവേറും
ഹോട്ടല്‍ ഭക്ഷണവും റസ്റ്റോറന്റുകളിലെ ഭക്ഷണത്തിനും വിലയേറും. ജിഎസ്ടിയുടെ വരവോടെ കോംപോസിഷന്‍ സ്കീം, നോണ്‍-എയര്‍ കണ്ടീഷന്‍ഡ്, എയര്‍ കണ്ടീഷന്‍ഡ് റസ്റ്റോറന്റുകളിലെ ഭക്ഷണത്തിന് യഥാക്രമം 5%, 12%, 18% നികുതിയാണ് ചുമത്തുക. ഹോട്ടലികളിലെയുെ റസ്റ്റോറന്റുകളിലെയും താമസത്തിനും ചെലവേറും
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications