Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു എന്ന സുമ്മാവാ, കൊച്ചി കുതിക്കും: ഇരട്ട ടവറിലെ 2 നിലകള്‍ ഏറ്റെടുത്ത് ലോകോത്തര കമ്പനി; 5000 ജോലിക്കാർ

കൊച്ചി: സംസ്ഥാനത്തിന്റെ ഐടി വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകർന്നുകൊണ്ടാണ് ലുലുവിന്റെ ഇരട്ട ഐടി ടവർ കൊച്ചി സ്മാർട്ട് സിറ്റിയില്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികള്‍ ലുലു ടവറില്‍ എത്തുമെന്ന് നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. ഇപ്പോഴിതാ ആഗോള ടെക് ഭീമനായ ഐ ബി എം ഇരട്ട ഐടി ടവറിന്റെ രണ്ട് നിലകൾ മുഴുവനായി ഏറ്റെടുത്തുവെന്ന വാർത്തയും പുറത്ത് വരികയാണ്. ഇതോടെ ഇന്ത്യയിലെ മുൻനിര ടെക് നഗരങ്ങളിലൊന്നായും കൊച്ചി പതിയെ മാറിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഐ ബി എമ്മിന്റെ ഏറ്റെടുക്കല്‍ വ്യക്തമാക്കിയത്. ലുലു ഇരട്ട ടവറുകളുടെ ഉദ്ഘാടനം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഐ ബി എം നടത്തിയ ഈ നീക്കം കേരളത്തിന്റെ ഐടി മേഖലയ്ക്ക് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

lulu-ibm

ഇതോടുകൂടി കൊച്ചിയിലെ ഐ ബി എം ജീവനക്കാരുടെ എണ്ണം 5000 കടന്നു. കൊച്ചി ഐ ബി എം കേന്ദ്രം കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഹബ്ബുകളിലൊന്നായും ഇതിനോടകം മാറിയെന്നാണ് റിപ്പോർട്ട്. ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ-2-ലെ ഐ ബി എമ്മിന്റെ എഐ (AI) ഹബ്ബും കൊച്ചി വേൾഡ് ട്രേഡ് സെന്ററിലെ ഐബിഎം ക്യാമ്പസും കഴിഞ്ഞ ഒരു വർഷത്തിലേറെയായി വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ലുലു ഇരട്ട ടവറുകളിലേക്ക് ഐ ബി എം തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നത്. വരും മാസങ്ങളിൽ ഈ ടവറുകളിൽ കൂടുതൽ നിലകൾ ഐ ബി എം ഏറ്റെടുത്തേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

ഐ ബി എമ്മിന്റെ സാന്നിധ്യം കൊച്ചിയെ ആഗോള ഐടി ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാക്കി മാറ്റുന്നു. ഉയർന്ന ശമ്പളവും ഹൈ-പ്രൊഫൈൽ ജോലികളും വാഗ്ദാനം ചെയ്യുന്ന ഐ ബി എം കേരളത്തിലെ യുവ ഐടി പ്രൊഫഷണലുകൾക്ക് വൻ അവസരങ്ങളും തുറന്നിടുന്നു. കൊച്ചിയിലേക്ക് കൂടുതൽ ബഹുരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ ഐ ബി എം സഹായിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

"ഇന്ത്യയിലെ ടോപ്പ് ടെക് സിറ്റി" എന്ന പദവിയിലേക്ക് കൊച്ചി ഓരോ ചുവടുകളായി വെച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഐടി തലസ്ഥാനം എന്ന നിലവിലെ സ്ഥാനത്തിനപ്പുറം, ഇന്ത്യയിലെ തന്നെ പ്രധാന ടെക് ഹബ്ബായി മാറാനും കൊച്ചിക്ക് ഇതിലൂടെ ഊർജം പകരും. ലുലു ഇരട്ട ടവറുകൾ പോലുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും സർക്കാരിന്റെ ബിസിനസ്-സൗഹൃദ നയങ്ങളും കേരളത്തെ ഐടി നിക്ഷേപകർക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.

12.74 ഏക്കറില്‍ 33 ലക്ഷം ചതുരശ്ര അടിയില്‍ 1500 കോടി രൂപ നിക്ഷേപിച്ചാണ് ലുലു ഇരട്ട ടവർ ഒരുക്കിയിരിക്കുന്നത്. 153 മീറ്റര്‍ ഉയരവും 30 നിലകളുമാണ് ഉള്ളത് ഈ ടവറുകളിലുള്ളത്. ഗ്രീൻ ബിൽഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിൻ ടവറുകൾ യാഥാർത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വർ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ, ഡാറ്റാ സെന്റർ, ബാങ്കിംഗ് സൗകര്യങ്ങൾ, കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിംഗ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവ ഇവിടെ ലഭ്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+