ഫെഡറല്‍ ബാങ്കിന്റെ ഓഹരി വാങ്ങിയ യൂസഫലിക്ക് അടിച്ചത് ലോട്ടറി!!
ഫെഡറല്‍ ബാങ്ക് ഓഹരിവിപണികളില്‍ പണം നിക്ഷേപിച്ച യൂസഫലിക്ക് ലോട്ടറി.
മുംബൈ:ഫെഡറല്‍ ബാങ്ക് ഓഹരിവിപണികളില്‍ പണം നിക്ഷേപിച്ച യൂസഫലിക്ക് ലോട്ടറി. 2013ലാണ് ഇന്ത്യയിലെ സമ്പന്നരായ യൂസഫലിയും രാകേഷ് ജുന്‍ജുനവാലയും ചേര്‍ന്ന് നിക്ഷേപം നടത്തുന്നത്.
2013ല്‍ 40 രൂപ വെച്ച് ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികള്‍ വാങ്ങിയത്. എന്നാല്‍ 2017 ആയപ്പോഴേക്കും നിക്ഷേപിച്ചതിന്റെ മൂന്ന് മടങ്ങാണ് വര്‍ധനവ്. അതായത് ഏകദേശം 180 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.
വര്‍ദ്ധനവ്
ബിഎസ്ഇ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യൂസഫലി ഫെഡറല്‍ ബാങ്കില്‍ 3.71 ശതമാനം ഓഹരികളാണുള്ളത്. ജുന്‍ജുന്‍വാലയ്ക്ക് ബാങ്കിന്റെ 2.32 ശതമാനവും
ജുന്‍ജുന്‍വാല
3,88,21060 ഓഹരികള്‍(2.26%) സ്വന്തമാക്കിയ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പുതിയ മൂല്യ വർധനയോട് അത് 2.32 ശതമാനമായി ഉയർത്താൻ സാധിച്ചു.
യൂസഫലിയെ കുറിച്ച്
ഇന്ത്യന്‍ ബിസിനസുകാരനായ യൂസഫലി തൃശൂരിലെ നാട്ടിക സ്വദേശിയാണ്. കേരളത്തിലെ കോടീശ്വരന്മാരില്‍ ഒന്നമനായ യൂസഫലി ലുലു ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്.
ഗള്‍ഫില്‍ ഏറ്റവും സ്വാധീനമുള്ളത്
ഗള്‍ഫ് മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരനാണ് യൂസഫലി. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണധികാരികളുമായി യൂസഫലിക്ക് അടുത്ത ബന്ധമാണുള്ളത്.
ആര്‍പി ഗ്രൂപ്പിന്റെ എംഡി
ആര്‍പി ഗ്രൂപ്പിന്റെ എംഡി രവി പിള്ളയാണ് രണ്ടാമത്തെ സമ്പന്നനായ മലയാളി. നിര്‍മ്മാണ മേഖല, ട്രാവല്‍ ആന്റ് ടൂറിസം, ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗത്തെല്ലാം രവി പിള്ളയുടെ ആര്‍പി ഗ്രൂപ്പുണ്ട്.