സൗദിയും ഇറാനും നേര്‍ക്കുനേര്‍;എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് സൗദി, പിന്നോട്ടില്ലെന്ന് ഇറാന്
വിപണിയിലെ എണ്ണവില കുറയ്ക്കുന്നതിനായി എണ്ണ ഉല്‍പ്പാദനം ക്രമാതീതമായി വര്‍ധിപ്പിക്കുമെന്നാണ് സൗദിയുടെ ഭീഷണി
റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പഴയ തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവന്നത് അടുത്തിടെ നടന്ന ഒപെക് വിദഗ്ദരുടെ യോഗത്തിലാണ്. ഇറാന് എണ്ണ ഉല്‍പ്പാദനം പരിമിതപ്പെടുത്താത്ത സാഹചര്യത്തില്‍ വിപണിയിലെ എണ്ണവില കുറയ്ക്കുന്നതിനായി എണ്ണ ഉല്‍പ്പാദനം ക്രമാതീതമായി വര്‍ധിപ്പിക്കുമെന്നാണ് സൗദിയുടെ ഭീഷണി. യെമനിലും സിറിയയിലും നടക്കുന്ന വ്യോമാക്രമണങ്ങളാണ് രണ്ട് ഒപെക് രാജ്യങ്ങള്‍ക്കുമിടയിലുള്ള തര്‍ക്കങ്ങളുടെ മൂലകാരണം.
ആഗോള തലത്തില്‍ എണ്ണവിതരണം പരിമിതപ്പെടുത്തുന്നതിനുള്ള ഒരു കരാറില്‍ സൗദി ഒപ്പുവച്ചതാണ് എണ്ണ വില വര്‍ധിപ്പിക്കുന്നതിന് ഒപെകിനെ പ്രേരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന ഒപെക് രാഷ്ട്രങ്ങളുടെ യോഗത്തിലാണ് നവംബര്‍ 30 ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ വില വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ചയ്ക്ക് വരുന്നത്

സൗദിയുടെ ഭീഷണി
എണ്ണ വില കുറയ്ക്കുന്നതിനായി എണ്ണ ഉല്‍പ്പാദനം 11 ബില്യണ്‍ ബാരലില്‍ നിന്ന് 12 മില്യണ്‍ ബിപിഡിയായി വര്‍ദ്ധിപ്പിക്കുമെന്നും യോഗത്തില്‍ നിന്ന് പിന്വലിയുമെന്നുമാണ് സൗദിയുടെ ഭീഷണി. എന്നാല്‍ യോഗത്തിന്റെ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ആവശ്യം ഒപെക് ആസ്ഥാനം നിരസിച്ചു. സൗദി, ഇറാന്, ഒപെക് അംഗങ്ങളും ഈ ആവശ്യം വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

റെക്കോര്‍ഡ് ഉല്‍പ്പാദനം
2014ല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ച സൗദി പ്രതിദിനം 10.5 മില്യണ്‍ ബാരല്‍ മുതല്‍ 10. 7 മില്യണ്‍ ബാരല്‍ വരെ ഉയര്‍ത്തി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

സൗദിയ്ക്കൊപ്പം
എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് സൗദി ഭീഷണി മുഴക്കിയതോടെ എണ്ണ ഉല്‍പ്പാദനം മരവിപ്പിക്കാന്‍ തയ്യാറാവില്ലെന്നാണ് ഇറാന്റൈ നിലപാട്. ഒപെക് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇറാനൊപ്പമുള്ള പല ഒപെക് രാഷ്ട്രങ്ങളും സൗദിയുടെ നയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സൗദിയുടെ നയം
ഖലീല്‍ അല്‍ ഫലീഫ് ഊര്‍ജ്ജ മന്ത്രിയായി നിയമിക്കപ്പെട്ടതോടെ സൗദി നയം മയപ്പെടുത്തിയിരുന്നു. 2008ന് ശേഷം ആദ്യമായി നടക്കുന്ന യോഗത്തില്‍ വച്ച് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കാന്‍ സെപ്തംബറില്‍ ഒപെകില്‍ ധാരണയായിരുന്നു. അല്‍ജീരിയയില്‍ വച്ചായിരിക്കും യോഗം. യുദ്ധം മൂലം എണ്ണ ഉല്‍പ്പാദനം കുറഞ്ഞ ലിബിയ, നൈജീരിയ, ഇറാന് എന്നീ രാജ്യങ്ങളുടെ പ്രത്യേക അവസ്ഥയും യോഗം പരിഗണിക്കും.

ഇറാന്റെ വാദം
സൗദി 2014ന് ശേഷം എണ്ണ ഉല്‍പ്പാദനത്തില്‍ ഒരു മില്യണ്‍ ബിപിഡിയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ടെന്നും എന്നാല്‍ 400,000 ബിപിഡി ഉല്‍പ്പാദനം കുറച്ചിട്ടുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കരാര്‍ ലഭിക്കാനുമുള്ള ശ്രമമാണ് സൗദിയുടേതെന്നുമാണ് ഇറാന് ഉന്നയിക്കുന്ന മറുവാദം.

അന്തിമ യോഗത്തിന് മുന്നോടിയായി
ഒക്ടോബര്‍ 28ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനങ്ങള്‍ രൂപീകരിക്കാത്തതിനെ തുടര്‍ന്ന് നവംബര്‍ 30ലെ യോഗത്തിന് മുന്നോടിയായി ഈ വിഷയത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് വേണ്ടി നവംബര്‍ 25ന് വിയന്നയില്‍ മറ്റൊരു യോഗം ചേരും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications