ഓഹരി വിപണി; റിലയന്‍സിനും കനത്ത തിരിച്ചടി, ഇടിവ് മൂന്നര ശതമാനത്തിന് മുകളില്‍
മുംബൈ: കഴിഞ്ഞ പത്ത് ദിവസത്തെ കുതിപ്പിന് പിന്നാലെ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍. സെന്‍സെക്സ് 1038 ലേക്ക് താഴ്ന്നപ്പോള്‍ നിഫ്റ്റി 11700 എന്ന നിലവാരത്തില്‍ എത്തുകയും ചെയ്തു. ബാങ്ക്, ഐടി ഓഹരികളില്‍ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് തകര്‍ച്ചയിലേക്ക് നയിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ പ്രമുഖ കമ്പനികളുടെ ഒഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായതാണ് തകര്‍ച്ചയുടെ ആഘാതം വര്‍ധിപ്പിച്ചത്.

ബിഎസ്ഇയിലും സമാനമായ തകര്‍ച്ചയായിരുന്നു റിലയന്‍സിനുണ്ടായത്. 81.80 രൂപ കുറഞ്ഞ് 2205.55 വിപണി മൂല്യം താഴ്ന്നു. രാവിലെ 2291. 0 എന്ന നിരക്കിലായിരുന്നു ഓപ്പണ്‍ ചെയ്തത്. ഒരു ഘട്ടത്തില്‍ 70 പൈസ ഉയര്‍ത്തി 2291.70 എന്ന നിരക്കില്‍ എത്തിയെങ്കിലും 2287.35 എന്ന നിക്കിലാണ് കച്ചവടം അവസാനിപ്പിച്ചത്. ഏറ്റവും താഴ്ന്ന നിരക്ക് 2195. 10 ആണ്.
ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് എന്നിവയുടെ ഓഹരികളും ഇടിഞ്ഞിട്ടുണ്ട്. എച്ചിസിഎല്ലിന്‍റേത്ത് 6 ശതമാനവും മറ്റുള്ളവയുടേത് 4 ശതമാനവുമാണ് ഇടത്. ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടതും ഈ കമ്പനികളാണ്. അതേസമയം ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളില്‍ 2.50ശതമാനംവരെ നേട്ടമുണ്ടായി.












Click it and Unblock the Notifications