തമിഴ്നാട്ടില്‍ കോവിഡ് മരണം കൃത്യമായി രേഖപ്പെടുത്തുന്നില്ല,പരാതി; പ്രോട്ടോക്കോള്‍ പ്രകാരമെന്ന് മറുപടി
ചെന്നൈ; തമിഴ്നാട്ടിലെ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് മനഃപ്പൂര്‍വ്വം മറച്ച് വെക്കാന്‍ ശ്രമിക്കുന്നതായി വീണ്ടും ആരോപണം. കോവിഡ് മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രി സ്റ്റാലിന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നെങ്കിലും സംസ്ഥാനത്തിന്റെ പലഭാഗത്തും ഇപ്പോഴും മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മാത്രം 47 കോവിഡ് മരണങ്ങള് സംഭവിച്ചതായുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു.
വാട്സാപ്പിലുടെയായിരുന്നു ഇത്തരമൊരു സന്ദേശം ആദ്യം പ്രചരിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോവാണ് ആശുപത്രി അധികൃതര്‍ ഇതിനെ തള്ളി രംഗത്ത് എത്തിയത്. കോവിഡ് പോസിറ്റീവ് കാരണം 7 മരണം മാത്രമാണ് സംഭവിച്ചതെന്നും ബാക്കിയുള്ളവയില്‍ അധികവും രോഗലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ടവരും രോഗമുക്തി നേടിയവരുമാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
പ്രചരിപ്പിക്കപ്പെടുന്നത് പോലെ കഴിഞ്ഞ 12 മണിക്കൂറില്‍ ഉള്ള കണക്കുകള്‍ അല്ല ഇത്. 36 മണിക്കുറിലാണ് ഇത്രയും മരണം ഉണ്ടായതെന്നും ആശുപത്രി ഡീന്‍ കെ അമുദവല്ലി വ്യക്തമാക്കുന്നു. അതുപോലെ, കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച 23 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 എണ്ണം മാത്രമാണ് കോവിഡ് -19 മരണങ്ങളായി രേഖപ്പെടുത്തിയത്. അതേസമയം, മറ്റ് ഒമ്പത് മൃതദേഹങ്ങൾ മുൻകരുതൽ എന്ന നിലയിൽ കോവിഡ് പോസിറ്റിവ് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
"വൈറസ് പരമാവധി 10 ദിവസത്തേക്കാണ് ഒരു രോഗിയുടെ ശരീരത്തില്‍ ഉണ്ടാവുക. പക്ഷേ രോഗമുക്തി നേടിയാലും മറ്റ് സങ്കീർണതകൾ ഉണ്ടാകാം. അതിനാല്‍ അവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരും. പിന്നീടായിരിക്കും ഇവരുടെ മരണം സംഭവിക്കുന്നത്. ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റിന് ശേഷമുള്ള മരണം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പ്രോട്ടോക്കോൾ പ്രകാരം കോവിഡ് മരണമായി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഇവരെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല "-കൃഷ്ണഗിരി ആശുപത്രി ഡീൻ എൻ. മുത്തുസെൽവൻ അഭിപ്രായപ്പെടുന്നു.
വൈറസില്‍ നിന്നും ഒരു രോഗി 5 ദിവസം കൊണ്ട് മുക്തി നേടിയേക്കാം. എന്നാല്‍ ആ ദിവസം കൊണ്ട് തന്നെ മരണത്തിന് വരെ കാരണമായേക്കാവുന്ന തരത്തില്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടായേക്കും. എന്നാല്‍ ഐസിഎംആർ മാർഗ്ഗനിർദ്ദേശം അനുസരിച്ച് അവരെ കോവിഡ് ബാധിത മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ഡോ. അമുതവല്ലിയും വ്യക്തമാക്കുന്നു. മരണസമയത്ത് കോവിഡ് ആണോ എന്നത് മാത്രം കണക്കാകി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ് അപകാതയ്ക്ക് കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
എന്നാല്‍ അണുബാധയുടെ ഒരു നിശ്ചിത സമയത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ കോവിഡിലേക്ക് രേഖപ്പെടുത്താവൂ എന്ന് ഐസിഎംആർ മാനുവൽ ഒരിടത്തും പറയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗം, മരണം എന്നിവയ്ക്കിടയിലുള്ള സമയം റെക്കോർഡുചെയ്യുന്നതും ഇത് വിശദീകരിക്കുന്നു - അത് "മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ചകൾ അല്ലെങ്കിൽ വർഷങ്ങൾ" ആയിരിക്കാം. ഒരു വ്യക്തിക്ക് നെഗറ്റീവ് സ്ഥീരീകരിച്ചെങ്കിലും പിന്നീട് കോവിഡ് -19 മൂലം ശ്വാസകോശ സംബന്ധമായ അണുബാധ മൂലം മരിച്ചു. പക്ഷേ മരണം രേഖപ്പെടുത്തിയിട്ടില്ല, ഇത് അപലപനീയമല്ല, വഞ്ചനയാണെന്നാണ് ജൻ സ്വസ്ത്യ അഭിയാന്റെ മുൻ കൺവീനർ ടി. സുന്ദരരാമൻ പറയുന്നത്.
കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പാളിച്ചകള്‍ ഉണ്ടായതായി ആദ്യഘട്ടത്തില്‍ വിമര്‍ശനം ശക്തമയാരുന്നു. ഇത് ഇപ്പോഴും തുടരുകയാണെങ്കില്‍ ദാരുണമാണ്. കോവിഡ് മരണം രേഖപ്പെടുത്തുന്നതില്‍ പ്രാദേശികമായി ഒരു പ്രോട്ടോക്കോള്‍ ഉണ്ട്. അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരമാണ്. കോവിഡ് ഇല്ലെങ്കില്‍ ആരും പ്രമേഹം മൂലം മരിക്കുന്നില്ല. കുറഞ്ഞത്, അവ റിപ്പോർട്ടിംഗിന്റെ ഒരു പ്രത്യേക വിഭാഗമായി റിപ്പോർട്ട് ചെയ്യണം. ഇത്തരത്തിലുള്ള അവ്യക്തത മരണനിരക്ക് രേഖപ്പെടുത്താതിരിക്കാൻ മാത്രമല്ല, മരണനിരക്ക് യഥാർത്ഥത്തിൽ ഉയരാൻ ഇടയാക്കുമെന്നും സുന്ദരരാമന്‍ പറയുന്നു.
സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ
Recommended Video