മദ്രാസ് ഐഐടി പ്രോട്ടോക്കോളിൽ നിന്ന് വ്യതിചലിച്ചു: എല്ലാ പരിപാടികളിലും സംസ്ഥാന ഗാനം പാടണം; തമിഴ്നാട് സർക്കാർ
മദ്രാസ് ഐഐടി പ്രോട്ടോക്കോളിൽ നിന്ന് വ്യതിചലിച്ചു: എല്ലാ പരിപാടികളിലും സംസ്ഥാന ഗാനം പാടണം; തമിഴ്നാട് സർക്കാർ
ചെന്നൈ: മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ ഐ ടി) ബിരുദ ദാന ചടങ്ങിൽ തമിഴ് ഗാനം ആലപിക്കാത്തതിനെ ചൊല്ലി വിവാദം ഉയരുന്നു. വിഷയത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി ഐ ഐ ടി മദ്രാസ് ഡയറക്ടർ ഭാസ്കർ രാമമൂർത്തിക്ക് കത്തയച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ എല്ലാ ചടങ്ങുകളിലും സംസ്ഥാനത്തിന്റെ ആഹ്വാന ഗാനം (തമിഴ് തായ് വാഴ്ത്ത്) പ്ലേ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന മന്ത്രി ഡയറക്ടറിനോട് ആവശ്യപ്പെട്ടിട്ടു. മന്ത്രി തന്റെ കത്തിൽ പറഞ്ഞത് ഇങ്ങനെ,
"...അടുത്തിടെ നടന്ന ഐ ഐ ടി കോൺവൊക്കേഷനിൽ "തമിഴ് തായ് വാഴ്ത്ത്" എന്ന സംസ്ഥാനത്തിന്റെ ഗാനം ആലപിച്ചില്ല എന്നറിയുന്നത് നിരാശാജനകമാണ്, ഇത് തമിഴ്നാട് സർക്കാരിന്റെ പ്രോട്ടോക്കോളിന്റെ വ്യതിചലനമാണ്. ."

അധ്യാപകൻ മനോന്മണിയം പിള്ള രചിച്ച് സംഗീതജ്ഞൻ എം എസ് വിശ്വനാഥൻ ഈണം പകർന്നതാണ് തമിഴ്നാടിന്റെ ഈ ഗാനം. ഇത് സംസ്ഥാനത്തിലെ എല്ലാ സർക്കാർ പരിപാടികളുടെയും ചടങ്ങിന്റെ തുടക്കത്തിലും അവസാനവും ആലപിക്കുകയും ചെയ്യും. ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും തുടങ്ങി ഉന്നത വ്യക്തികൾ വരെ പങ്കെടുക്കുന്ന ചടങ്ങിൽ വരെ തമിഴ്‌നാട്ടിലെ ഗാനം പാടാറുണ്ട്. ഒപ്പം എല്ലാ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ചടങ്ങുകളിലും ഈ ഗാനം ആലപിക്കുന്നുണ്ടെന്ന് ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു," പൊൻമുടി കത്തിൽ പറഞ്ഞു. . "അതിനാൽ, ഭാവിയിൽ കോൺവൊക്കേഷൻ ഉൾപ്പെടെ സ്ഥാപനത്തിന്റെ എല്ലാ ചടങ്ങുകളിലും "തമിഴ് തായ് വാഴ്ത്ത്" ഗാനം പാടാന്നു എന്ന് ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി ഐ ഐ ടി മദ്രാസ് ഡയറക്ടർ ഭാസ്കർ രാമമൂർത്തിയോട് ആവിശ്യപ്പെട്ടു.

1959 - ൽ അന്നത്തെ തമിഴ്‌നാട് സംസ്ഥാന സർക്കാർ നൽകിയ 250 ഹെക്ടർ ഭൂമിയിലാണ് ഐ ഐ ടി എം സ്ഥാപിച്ചതെന്ന് പൊൻമുടി ചൂണ്ടിക്കാട്ടി. "അന്നുമുതൽ, സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി തമിഴ്‌നാട് സർക്കാർ വിവിധ മാർഗങ്ങളിലൂടെ സംഭാവന ചെയ്യുന്നു, നിലവിലെ സർക്കാരും അതേ പിന്തുണ തുടരാൻ വളരെ താൽപ്പര്യപ്പെടുന്നു," അദ്ദേഹം പറഞ്ഞു.
അതേസമയം, മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങിൽ തമിഴ് ഗാനം ആലപിക്കാത്തതിനെ ചൊല്ലി വിവാദം പുകയുകയാണ്. കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐ ഐ ടി യിലെ 58ാമത് കോൺവൊക്കേഷൻ ചടങ്ങുകൾ നടന്നത്. 1962 വിദ്യാർത്ഥികൾ ആണ് ഇവിടെ നിന്നും ബിരുദം പൂർത്തിയാക്കിയത്. ഒളിമ്പിക് മെഡൽ ജേതാവ് പി.വി.സിന്ധു ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിനിടെ തമിഴ് ഗാനം ആലപിച്ചില്ലെന്നാരോപിച്ച് പട്ടാളി മക്കൾ കക്ഷി നേതാവ് എസ് രാമദോസാണ് വിവാദത്തിന് തുടക്കിമിട്ടത്.

ഐ ഐ ടി യിലെ ബിരുദദാന ചടങ്ങിനിടെ തമിഴ് ഗാനം പാടാത്തത് തമിഴ് ജനതയോടുള്ള അവഹേളനമാണെന്നാണ് രാമദോസ് ആരോപിച്ചത്. ചടങ്ങിൽ സംസ്‌കൃതത്തിലുള്ള പാട്ടുകൾ പോലും പാടി. എന്നിട്ടും തമിഴ്ഗാനം ചൊല്ലിയില്ല. സംസ്ഥാനത്ത് നടക്കുന്ന സർക്കാർ പരിപാടികളിൽ തമിഴ് ഗാനം ആലപിക്കുന്നത് തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ ഐഐടി മദ്രാസ് മാനേജ്മെന്റുമായി സർക്കാർ സംസാരിക്കുകയും, അവിടെ നടക്കുന്ന എല്ലാ ചടങ്ങുകളിലും തമിഴ് ഗാനം ആലപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും രാമദോസ് ട്വീറ്റ് ചെയ്തു.

2018-ലും ഐഐടി മദ്രാസിൽ നിന്ന് സമാനമായ ആരോപണം ഉയർന്നിരുന്നു. അന്ന് നടന്ന പരിപാടിക്കിടെ തമിഴ്ഗാനം ചൊല്ലാത്തതാണ് വിവാദമായത്. ബിരുദചടങ്ങിനിടെ തമിഴ്ഗാനം ആലപിച്ചില്ലെന്നത് ഏറെ സങ്കടകരമാണെന്ന് എഐഎഡിഎംകെ കോർഡിനേറ്ററും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർശെൽവം പറഞ്ഞു. സ്റ്റാലിൻ ഈ വിഷയത്തിൽ ഐഐടി അധികൃതരുമായി സംസാരിക്കണമെന്നും പനീർശെൽവം പറഞ്ഞു. ഡിഎംകെ ചെന്നൈ എംപിയായ തമിഴച്ചി തങ്കപാണ്ഡ്യനും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ' തമിഴ് ഗാനത്തെ ചടങ്ങിൽ അവഗണിച്ചുവെന്നത് അങ്ങേയറ്റം അപലപനീയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഉള്ളവർ തമിഴ് ഭാഷയെ കുറിച്ച് ഏറ്റവും മികച്ച രീതിയിലാണ് സംസാരിക്കുന്നത്. തിരുവള്ളുവരെ പോലെയുള്ള പ്രഗത്ഭരായ തമിഴ് കവികളെ അദ്ദേഹം തന്റെ പ്രസംഗങ്ങളിലും ഉൾപ്പെടുത്തുന്നുണ്ട്. ഐഐടിയിൽ നടന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണെന്നും' അദ്ദേഹം പറഞ്ഞു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications