നടൻ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു, താരം ചെന്നൈയിലെ വീട്ടിൽ നിരീക്ഷണത്തിൽ
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് താരം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ചെന്നൈയിലെ വീട്ടിലാണ് വിക്രം ക്വാറന്റൈനില്‍ കഴിയുന്നത് എന്നാണ് വിവരം. ഡോക്ടറുടെ ഉപദേശപ്രകാരമാണ് അദ്ദേഹം വീട്ടില്‍ തന്നെ വിശ്രമിക്കുന്നത്. അതേസമയം വിക്രമിന്റെ മകനും യുവനടനുമായ ധ്രുവിനോ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലുമോ രോഗബാധയുണ്ടോ എന്നുളള വിവരം വ്യക്തമല്ല.
അഭിലാഷ് മോഹന്‍ മീഡിയ വണ്‍ ചാനല്‍ വിടുന്നു; ഇനി പുതിയ തട്ടകത്തില്‍
വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ മാനേജര്‍ സുബ്രഹ്മണ്യന്‍ ട്വിറ്ററില്‍ സ്ഥിരീകരിച്ചു. ഒരു ആരാധകന്റെ ചോദ്യത്തിനുളള മറുപടിയായിട്ടാണ് വിക്രം കൊവിഡ് പോസിറ്റീവ് ആയ വിവരം സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയത്. വിക്രമിന് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉളളൂ എന്ന് സുബ്രഹ്മണ്യന്‍ പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരാധകര്‍ അടക്കമുളള എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.
പുതിയ സിനിമകളുമായി വിക്രം ഏറെ തിരക്കിലായിരിക്കെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനായ പാ രഞ്ജിത്തുമായി ചേര്‍ന്നുളള വിക്രത്തിന്റെ പുതിയ ചിത്രം ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്. ചിയാന്‍ 61 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മകന്‍ ധ്രുവിനൊപ്പം അഭിനയിച്ച മഹാന്‍ ആണ് വിക്രത്തിന്റേതായി അടുത്തതായി പുറത്ത് വരാനുളള ചിത്രം. കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധായകന്‍. അച്ഛനും മകനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് മഹാന്‍.
കാസ്റ്റിംഗ് കൗച്ചും ലൈംഗിക ചൂഷണവും, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെ? പിണറായി സർക്കാരിനോട് പാർവ്വതി
Recommended Video
കടാരം കൊണ്ടേന്‍ ആണ് വിക്രമിന്റെ ഒടുവില്‍ റിലീസായ ചിത്രം. എന്നാല്‍ ഇത് ബോക്‌സോഫീസില്‍ വലിയ വിജയം ആയിരുന്നില്ല. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയം സെല്‍വന്‍ ആണ് വിക്രമിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രം. ഉലകനായകന്‍ കമല്‍ഹാസന്‍ അടക്കം നിരവധി താരങ്ങളാണ് ഇതിനകം കൊവിഡിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്നും തിരിച്ച് എത്തിയതിന് പിന്നാലെയാണ് കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചത്.