മകളെ ഹേംനാഥ് അടിച്ചു കൊന്നതാണെന്ന് വിജെ ചിത്രയുടെ കുടുംബം, ആത്മതഹത്യയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ് സീരിയല്‍ താരം വിജെ ചിത്രയുടെ മരത്തില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെതിരെ ഗുരുതര ആരോപണവുമായി നടിയു ബന്ധു. മകളെ ഹേംനാഥ് അടിച്ചു കൊന്നതാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരണവുമായി ബന്ധപ്പെട്ടി ചിത്രയുടെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കലേയും പൊലീസ് ചോദ്യം ചെയ്യും. ചിത്രയുടെയും ഹേംനാഥിന്റെയും ബന്ധത്തെ കുറിച്ചു ബന്ധുക്കളില്‍ ചിലരും സംശയമുന്നയിച്ചു രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ചിത്രയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ പൊലീസിന് കൈമാറി. സില്‍ക്ക് സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു ചിത്രയെ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്റെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. സംശയമുണര്‍ത്തിയ മുഖത്തെ മുറിവുകള്‍ മരണ വെപ്രാളത്തില്‍ ഉണ്ടായതാണെന്നും ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു.
ഹേംനാഥിനൊപ്പമായിരുന്നു ചിത്ര ഹോട്ടലില്‍ താമസിച്ചു വന്നത്. ഷൂട്ട് കഴിഞ്ഞ് തിരികയെത്തിയ ചിത്ര കുളിക്കാനായി മുറിയിലേക്ക് പോയി. ഷൂട്ടിങ് കഴിഞ്ഞ് തിരികെയെത്തിയ ശേഷം ചിത്ര നേരെ കുളിക്കാനായി മുറിയിലേക്ക് പോവുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ എത്തി ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ചിത്ര ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടെതെന്നതാണ് ഹേംനാഥ് പൊലീസിന് നല്‍കിയ മൊഴില്‍ പറഞ്ഞിരിക്കുന്നത്.
ഓഗസ്റ്റിലാണു ബിസിനസുകാരനായ ഹേംനാഥുമായി ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന് പിന്നാലെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഒന്നിച്ച് കഴിയാന്‍ തുടങ്ങിയതെന്നും പറയുന്നു. ജനുവരിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ഒക്ടോബർ 19-ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2012 മുതൽ അവതാരകയായും സീരിയൽ നടിയായും മിനിസ്ക്രീനിൽ സജീവമായിരുന്നു ചിത്ര.
Recommended Video
നാസയുടെ ചന്ദ്രദൗത്യ സൗഘത്തിൽ ഹൈദരബാദിൽ വേരുള്ള ഇന്ത്യൻ വംശജനും; അറിയാം രാജാ ചാരിയെ
യുപിയിൽ ലൗ ജിഹാദ് ആരോപിച്ച് പോലീസ് ക്രൂരത, മുസ്ലീം ദമ്പതികൾ ഒരു രാത്രി മുഴുവൻ പോലീസ് ലോക്കപ്പിൽ
മധ്യകേരളം ചുവക്കും? പോളിംഗിൽ വൻ കുതിപ്പ് .. പ്രതീക്ഷ ഉയർന്ന് ഇടത് മുന്നണി.. കോട്ടയത്തും