എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാട്ടർ മെട്രൊ പദ്ധതി: വൈറ്റിലയിൽ 123.53 സെന്‍റ് സ്ഥലം, ഹബിന്റെ രണ്ടാം ഘട്ടത്തിന്!!

  • By Desk
Google Oneindia Malayalam News

കൊച്ചി: വാട്ടർ മെട്രൊ പദ്ധതിയുടെ നടത്തിപ്പിനായി വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ അധീനതയിലുള്ള 123.53 സെന്‍റ് സ്ഥലം കൊച്ചി മെട്രൊ റെയ്ൽ ലിമിറ്റഡിന് (കെഎംആർഎൽ) കൈമാറാൻ അനുമതി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റെ തീരുമാനപ്രകാരം തദ്ദേശ സ്വയംഭരണ വ‌കുപ്പു പുറപ്പെടുവിച്ച എൻഒസി കൊച്ചി മെട്രൊയ്ക്കു കഴിഞ്ഞ ദിവസം ലഭിച്ചു. വൈറ്റില മൊബിലിറ്റി ഹബ് പദ്ധതിയുടെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ടാണു വാട്ടർ മെട്രൊ നടപ്പാക്കുന്നത്.

പാലാരിവട്ടം ഫ്‌ളൈഓവര്‍ അടച്ചതോടെ; ഗതാഗതക്കുരുക്കില്‍ നട്ടം തിരിഞ്ഞ് പൈപ്പ്‌ലൈന്‍ ജംഗ്ഷന്‍പാലാരിവട്ടം ഫ്‌ളൈഓവര്‍ അടച്ചതോടെ; ഗതാഗതക്കുരുക്കില്‍ നട്ടം തിരിഞ്ഞ് പൈപ്പ്‌ലൈന്‍ ജംഗ്ഷന്‍

കൊച്ചി‍യെ വേമ്പനാട് കായൽ, കൈതപ്പുഴ കായൽ, കടമ്പ്രയാർ കായലുകളുമായി ബന്ധിപ്പിച്ചു 16 റൂട്ടുകളിൽ നടത്തുന്ന വാട്ടർ മെട്രൊ പദ്ധതിയിൽ മൊത്തം 78 ബോട്ടുകളും 38 ജെട്ടികളുമുണ്ടാകും. കൊച്ചി മെട്രൊ പദ്ധതിയുടെ ഭാഗമായുള്ള സംയോജിത ഗതാഗത സംവിധാനത്തിന്‍റെ ഭാഗമായിട്ടാണ് ഇതു നടപ്പാക്കുന്നത്. 19 ബോട്ട് ജെട്ടികൾ ഉൾപ്പെടുന്ന ആദ്യഘട്ടം അടുത്ത ഡിസംബറിൽ തുടങ്ങാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. കേരള സർക്കാരിന്‍റെയും ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്‍റെയും സംയുക്ത സംരംഭമായ പദ്ധതിയ്ക്കു 750 കോടി രൂപയാണു മുടക്കുമുതൽ.


വാട്ടർ മെട്രൊ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ടെർമിനൽ മൊബിലിറ്റി ഹബിൽ സ്ഥാപിക്കും. ബോട്ടുകളുടെ അറ്റകുറ്റപ്പണിയ്ക്കുള്ള യാർഡും കൺട്രോൾ റൂമും ഇവിടെ പ്രവർത്തിക്കും. വൈറ്റില മൊബിലിറ്റി ഹബ് പദ്ധതിയ്ക്കായി പൂണിത്തുറ വില്ലേജിൽ 26.53 ഏക്കർ സ്ഥലമാണു കൈമാറിയിട്ടുള്ളത്. ഇവിടെ കൊച്ചി മെട്രൊ നിർമാണത്തിന് കെഎംആർഎല്ലിന് നേരത്തേ അനുമതി നൽകിയിരുന്നു. വാട്ടർ മെട്രൊ പദ്ധതിക്കായി 123.53 സെന്‍റ് സ്ഥലം ആവശ്യപ്പെട്ടു കെഎംഎൽആർ ‌വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) സഹിതം സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്നാണ് അനുമതി നൽകിയത്. കഴിഞ്ഞ മാർച്ച് രണ്ടിനു വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി എംഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗവും ആവശ്യം അംഗീകരിച്ചിരുന്നു.

റെയ്ൽ ഗതാഗതം, മെട്രൊ റെയ്ൽ, വാട്ടർ മെട്രൊ എന്നിവ കൂടി ഉൾപ്പെട്ടതാണു വൈറ്റില മൊബിലിറ്റി ഹബ് പദ്ധതി. കൊച്ചിയെ സംയോജിത ഗതാഗത സംവിധാനത്തിനു കീഴിൽ കൊണ്ടുവരുന്നതിനായി ടൗൺ സർവീസ് ബസുകളുടെ കൂട്ടായ്മയായി സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായി നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടൊറിക്ഷകളെയും കാറുകളെയും പദ്ധതിയുടെ കീഴിൽ കൊണ്ടു വരാൻ ശ്രമം തുടരുകയാണ്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് മെട്രൊ ട്രെയ്ൻ, ബസുകൾ, ഓട്ടൊകൾ, ടാക്സികൾ, ബോട്ടുകൾ എന്നിവയിൽ സഞ്ചരിക്കാൻ സാധിക്കുന്ന രീതിയിലാണു ക്രമീകരണം.

Ernakulam
English summary
123.53 cent land to Water metro in Vytila
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X