നല്ല കാറ്റ്, പഞ്ചാര മണൽ.. മനം കവരുന്ന മംഗലത്ത് കടവ് ബീച്ച്
കാലടി: കാഞ്ഞൂർ പഞ്ചായത്തിന് പ്രളയം സമ്മാനിച്ചതാണ് മംഗലത്ത് കടവിലെ ബീച്ച്. ഇന്നലെ മംഗലത്ത് കടവിലെ പുതിയ ഉല്ലാസ കേന്ദ്രം കാണാനെത്തിയ അൻവർസാദത്ത് എംഎൽഎയുടെയും മനം കവർന്നു ഈ മണൽപ്പുറം. നല്ല കാറ്റ്, പഞ്ചാര മണൽ. അരികിൽ ശാന്തമായ പുഴ നാട്ടുകാർ ഒരുക്കിയ ഏറുമാടത്തിൽ കയറിയും ഊഞ്ഞാലാടിയും ശരിക്കും ആസ്വദിച്ചാണ് മടങ്ങിയത്. പ്രദേശത്തിന്‍റെ ടൂറിസം സാധ്യത പരിശോധിക്കാനെത്തിയതാണ് എംഎൽഎയും ജന പ്രതിനിധികളും. പ്രളയത്തിനുശേഷം പെരിയാറിൽ പലയിടത്തും പുതിയ മണൽതിട്ടകൾ ഉണ്ടായിട്ടുണ്ട്.
വെള്ളമിറങ്ങിയപ്പോൾ മാലിന്യമില്ലാതെ നല്ല വെളുത്ത മണൽ അടിഞ്ഞുകൂടി മനോഹരമായ ബീച്ചാണ് മംഗലത്തു കടവിലേത്. അഞ്ചേക്കർ വിസ്തൃതിയുണ്ട് ഈ ബീച്ചിന്. സായാഹ്നം ചെലവഴിക്കാൻ അടുത്തങ്ങും ഇടമില്ലാതിരിക്കെ പ്രകൃതി അറിഞ്ഞു നൽകിയ ദാനമായാണ് നാട്ടുകാർ സ്വീകരിച്ചിരിക്കുന്നത്. യുവാക്കളും കുട്ടികളും വിവിധ കായിക വിനോദത്തിനും ഇവിടെ എത്തുന്നുണ്ട്. ചായയും, ഐസ്ക്രീമും, ലഘുഭക്ഷണവമൊക്കെയായി കച്ചവടക്കാരും. ശ്രീമൂലനഗരം പഞ്ചായത്തിൽ ശ്രീ ഭൂതപുരത്തും മറ്റൊരു ബീച്ചുണ്ട്.ഈ സ്ഥലവും എംഎല്‍എ സന്ദര്‍ശിച്ചിരുന്നു. ഈ രണ്ടു പ്രദേശത്തും മണല്‍ അടിഞ്ഞു രൂപം കൊണ്ടിട്ടുള്ള ബീച്ചുകള്‍ സംരക്ഷിച്ചു പൊതുജനങ്ങള്‍ക്ക് വിനോദ ഉല്ലാസ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതിനായി ടൂറിസം വകുപ്പുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കുമെന്നും എംഎല്‍എ പറഞ്ഞു. ആലുവ നിയോജക മണ്ഡലം ടൂറിസം ഡെവലപ്പ്മെന്‍റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കുടിയായ എംഎല്‍എ അടിന്തരമായി കമ്മിറ്റി വിളിച്ചു ചേര്‍ത്തു പദ്ധതിക്ക് രൂപം നല്കും. പ്രൊപ്പോസല്‍ സര്‍ക്കാരിനു നല്കുമെന്നും, ഇതിനായി രണ്ടു പഞ്ചായത്തുകളോടും കമ്മിറ്റി തീരുമാനം പാസ്സാക്കി നല്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.കൂടാതെ ടൂറിസം ജോയിന്‍റ് ഡയറക്റ്റര്‍ നന്ദകുമാര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ രൂപരേഖ തയ്യാറാക്കുവാന്‍ നിര്‍ദേശിച്ചുട്ടുണ്ടെന്നും ടൂറിസം മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു.

കാഞ്ഞൂർ പഞ്ചായത്തിലെ മംഗലത്ത്കടവിലെ ബീച്ചിലെത്തിയ അൻവർ സാദത്ത് എംഎൽഎ ഉഞ്ഞാലാടുന്നു.
എംഎല്‍എയുടൊപ്പം കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ലോനപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വല്‍സ സേവ്യര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സെബാസ്റ്റ്യന്‍ പോള്‍, ഗ്രെയ്സി ദയാനന്ദന്‍,പഞ്ചായത്ത്മെംബര്‍മാരായ വിജി ബിജു, അമ്പിളി ശ്രീകുമാര്‍, എം.എല്‍. ജോസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍.കൃഷണകുമാര്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ഡി പൗലോസ്, ദയാനന്ദന്‍ പാറപ്പുറം, എന്നിവരും എംഎല്‍എയുടൊപ്പം ഉണ്ടായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications