ഭാര്യയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ മർദ്ദിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
ആലുവ: രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടത്തല തഖ്ദീസ് ആശുപത്രിയിൽ വെച്ച് ഡോക്ടറെ മർദ്ദിച്ച കേസിൽ എടത്തല പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ് അറസ്റ്റിലായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എടത്തല പോലീസ് സ്റ്റേഷനിലെത്തിയ ശേഷം പ്രതി കീഴടങ്ങുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീസൺ ജോണിയെ മർദ്ദിച്ചെന്നായിരുന്നു പരാതി. ഭാര്യയെ ഡോക്ടർ പരിശോധിച്ച് കൊണ്ടിരിക്കുന്നതിനിടെ അസഭ്യം പറഞ്ഞുകൊണ്ട് ഡോക്ടറെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രതിക്കെതിരെയുള്ള ആരോപണം. ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതോടെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമരം ആരംഭിച്ചിരുന്നു. കൂടാതെ മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ പോലീസ് മേധാവി എന്നിവരോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസ് പ്രതിയ്ക്കായുള്ള അന്വേഷണം വ്യാപകമാക്കിയത്. ഇതിനിടെ ഡോക്ടർമാർ എറണാകുളം ജില്ലയിൽ ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്തേക്ക് ധർണ്ണ നടത്തുകയും ചെയ്തിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ചായിരുന്നു നീക്കം.

ഭാര്യയ്ക്കും ഒമ്പത് വയസ്സുള്ള കുട്ടിയ്ക്കും ഒപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടറെ ആക്രമിച്ചത്. അത്യാഹിത വിഭാഗത്തിലെ മൂന്ന് നഴ്സുമാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ഡോക്ടർ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഭാര്യയോട് ആരാഞ്ഞതോടെയാണ് ഇയാൾ ഡോക്ടറെ ആക്രമിച്ചത്. ഒമ്പത് വയസ്സുള്ള മകൾക്ക് പനിയും വയറുവേദനയുമാണ് ആശുപത്രിയിലെത്തിക്കുമ്പോഴുണ്ടായിരുന്നത്.
കൊവിഡ് പോസിറ്റീവായിരുന്ന യുവതിയ്ക്ക് നെഗറ്റീവായിരുന്നു. എന്നാൽ ഇവരെ പരിശോധിക്കുന്നതിനിടെ പ്രതി ഡോക്ടറെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെത്തിയാണ് ഡോക്ടറെ ഇയാളുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുൻപാണ് കേരളത്തിലേക്ക് എത്തിയത്.
സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ ആക്രമണമുണ്ടായ സംഭവങ്ങളെക്കുറിച്ച് അറിയില്ലെന്ന ആരോഗ്യമന്ത്രിയുടെ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രസ്താവന തിരുത്തി മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. മറുപടി തയ്യാറാക്കിയപ്പോൾ പിഴവ് സംഭവിച്ചതായിരുന്നുവെന്ന വിശദീകരണമാണ് മന്ത്രി നൽകിയത്. സംസ്ഥാനത്ത് ആറിടങ്ങളിൽ ഡോക്ടർമാർക്കെതിരെ ആക്രമണങ്ങളുണ്ടായെന്നും വീണാ ജോർജ് ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതെന്നും ഐഎംഎ ചൂണ്ടിക്കാണിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications