ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ, കൊച്ചിയിലെ ബ്യൂട്ടി സലൂൺ വെടിവയ്പു കേസിൽ വഴിത്തിരിവ്
കൊച്ചി: മുംബൈ അധോലോക നായകൻ രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്റ്റിലായതോടെ നടി ലീനാ മരിയാ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി സലൂണിന് നേരേയുണ്ടായ വെടിവയ്പു കേസിൽ വഴിത്തിരിവ്. ഇയാളെ മുഖ്യപ്രതിയായി കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കാൻ നടപടി തുടങ്ങി. ഡിസംബർ 15നു വൈകിട്ടുണ്ടായ വെടിവയ്പിൽ കാര്യമായ പുരോഗതി ഇല്ലാതെ വലഞ്ഞ കൊച്ചി സിറ്റി പൊലീസിന് അറസ്റ്റ് ആശ്വാസമായിട്ടുണ്ട്.
സെനഗലിൽ
ഇയാൾ
പിടിയിലായതിന്
കൊച്ചിയിലെ
കേസുമായി
ബന്ധമില്ലെന്നാണു
സൂചന.
ഇന്റലിജൻസ്
ഏജൻസികൾക്ക്
ബംഗ്ലൂരു
സിറ്റി
പൊലീസ്
കൈമാറിയ
വിവരത്തെ
തുടർന്നാണു
രവി
പൂജാരിയെ
സെനഗൽ
അധികൃതർ
കസ്റ്റഡിയിലെടുത്തത്.
കർണാടകയും
മഹാരാഷ്ട്രയും
കേന്ദ്രീകരിച്ചു
നിരവധി
കേസുകളിൽ
പ്രതിയായ
ഇയാളെ
മുംബൈ
പൊലീസും
ബംഗ്ലൂരു
സിറ്റി
പൊലീസും
കൊല്ലങ്ങളായി
അന്വേഷിച്ചു
വരികയാണ്.
നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തിയതിനും ബ്യൂട്ടി സലൂണിൽ വെടിവയ്പു നടത്തിയതിനും രവി പൂജാരി ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. കടവന്ത്ര യുവജനസമാജം റോഡിൽ സ്ഥിതി ചെയ്യുന്ന നടിയുടെ "ദ നെയിൽ ആർറ്റിസ്ട്രി' ബ്യൂട്ടി സലൂണിൽ ബൈക്കിലെത്തി വെടിയുതിർത്ത രണ്ട് പേരാണു മറ്റു പ്രതികൾ. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
കേസിൽ പ്രതി ചേർത്തെങ്കിലും രവിപൂജാരിക്കും മറ്റു പ്രതികൾക്കുമെതിരേ കോടതിയിൽ ഇതുവരെ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. സെനഗലിൽ അറസ്റ്റിലായത് ഇയാളാണെന്ന് ഉറപ്പായാൽ രവി പൂജാരിയെ ഒന്നാംപ്രതിയായി എഫ്ഐആർ സമർപ്പിക്കാനാണ് തീരുമാനം. ലീനാ മരിയാ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു രവി പൂജാരിയെ പ്രതി ചേർത്തത്. വെടിവെയ്പുണ്ടായി രണ്ടു ദിവസം കഴിഞ്ഞു ഡിസംബർ 17നു നടിയുടെ മൊഴി എടുത്തിരുന്നു.
തുടർന്നു ജനുവരി 20നു മൊഴി വീണ്ടും രേഖപ്പെടുത്തി. രവി പൂജാരി എന്ന് അവകാശപ്പെടുന്ന ആൾ തന്നെ വിളിച്ചു 25 കോടി രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു ലീനാ പൊലീസിനെ അറിയിച്ചത്. രവി പൂജാരിയെ തനിക്ക് അറിയില്ലെന്നും വിളിച്ച ആൾ രവി പൂജാരി തന്നെയാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
നവംബർ മൂന്നു മുതലാണു നടിയുടെ മൊബൈൽ ഫോണിൽ ഇയാളുടെ വിളി വന്നു തുടങ്ങിയത്. വെടിവെയ്പിനു ശേഷവും ഭീഷണി കോളുകൾ വന്നു കൊണ്ടിരുന്നു. ഈ ഫോൺ വിളികൾ ഇന്റർനെറ്റ് കോളുകളാണെന്ന് സിറ്റി സൈബർ സെൽ കണ്ടെത്തിയിരുന്നു. വെടിവെയ്പിന് ശേഷം ഒരു പ്രമുഖ വാർത്താ ചാനലിലേക്കും രവി പൂജാരിയുടെ പേരിൽ ഫോൺ കോളുകൾ എത്തിയിരുന്നു.
താൻ ലക്ഷ്യമിടുന്നത് നടിയെ അല്ലെന്നും മറ്റൊരാളെയാണെന്നും പണം കിട്ടിയില്ലെങ്കിൽ ലീനാ മരിയാ പോളിനെ തട്ടിക്കളയുമെന്നതിൽ സംശയം വേണ്ടെന്നും ഫോൺ വിളികളിൽ അധോലോക നായകൻ വ്യക്തമാക്കിയിരുന്നു. ലീനയുടെ ജീവിത പങ്കാളിയും നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയുമായ സുകേശ് ചന്ദ്രശേഖറിനെയാണ് രവി പൂജാരി ലക്ഷ്യമിടുന്നതെന്നാണു സൂചന. ഇയാൾ തിഹാർ ജയിലിൽ വിചാരണത്തടവുകാരനായി കഴിയുകയാണ്.
മുംബൈ പൊലീസിന്റെയും കർണാടക പൊലീസിന്റെയും കൈവശമുള്ള രവി പൂജാരിയുടെ മറ്റു ശബ്ദ സന്ദേശങ്ങളുമായി താരതമ്യപ്പെടുത്തി നടത്തിയ ശബ്ദ പരിശോധനയിൽ ഒരേ സ്വരമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബ്യൂട്ടി സലൂണിൽ എയർ പിസ്റ്റൽ ഉപയോഗിച്ചു വെടിയുതിർത്ത യുവാക്കൾ മംഗലാപുരത്ത് നിന്നും എത്തിയവരാണെംന്നാണു പൊലീസ് കണ്ടെത്തിയത്. മംഗലാപുരം കേന്ദ്രമായുള്ള അധോലോക സംഘങ്ങളെ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. എറണാകുളം ജില്ലയിലെ ചില ഗൂണ്ടകളുടെ സഹായം കിട്ടിയതായി സംശയമുണ്ട്.
ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ രവി പൂജാരിയെ ചോദ്യം ചെയ്യണം. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ 60 ഓളം കേസുകളിൽ പ്രതിയായ രവി പൂജാരിയെ ഉടനെയൊന്നും കൊച്ചി സിറ്റി പൊലീസിന് വിട്ടു കിട്ടാൻ സാധ്യതയില്ല. തൃക്കാക്കര അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ പി.പി.ഷംസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വെടിവെയ്പിന്റെ വിദേശ ബന്ധം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.