സിയാൽ: പ്രതിവർഷം 14 ദശലക്ഷം വൈദ്യുതി ഉത്പാദിക്കും; ജലവൈദ്യുത നിലയം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കൊച്ചി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളമായ സിയാൽ ശനിയാഴ്ച സ്വന്തം ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്യും. പ്രതിവർഷം 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്ന് കണക്കുക്കൂട്ടുന്ന ജലവൈദ്യുത നിലയം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജലവൈദ്യുത നിലയം കമ്മീഷൻ ചെയ്യുന്നതോടെ കോഴിക്കോട്ടെ അരിപ്പാറയിലുള്ള പ്ലാന്റിൽ നിന്ന് കെഎസ്ഇബി ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്.

ജലവൈദ്യുത നിലയം ഒരു "റൺ-ഓഫ്-റിവർ" പദ്ധതിയെന്നാണ് സിയാൽ കണക്കാക്കുന്നത്. ഇത് നദികളുടെ സ്വാഭാവിക ഒഴുക്കിനോടൊപ്പം മൈക്രോടർബൈൻ ജനറേറ്ററുകൾ അടക്കം ഉപയോഗിച്ച് ജലം വഹിക്കുന്ന ഗതികോർജ്ജം പിടിച്ചെടുക്കും. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്ത് അരിപ്പാറയിൽ ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെയാണ് പുതിയ സംവിധാനങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ഒരു വെയർ ഡാമും ഹൈഡ്രോ മെക്കാനിക്കൽ, ഇലക്ട്രോ മെക്കാനിക്കൽ സംവിധാനങ്ങളും സിയാൽ നിർമ്മിച്ചു കഴിഞ്ഞു.

റൺ ഓഫ് റിവർ പദ്ധതിയായതിനാൽ സിയാൽ ചെറുകിട ജലവൈദ്യുത പദ്ധതി പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നില്ല. ജലത്തിന്റെ പരിമിതമായ സംഭരണത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. നദിക്ക് കുറുകെ ഒരു ഓവർഫ്ലോ ടൈപ്പ് വെയർ നിർമ്മിക്കുന്നതും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. ഇത് ഇൻടേക്ക് ഘടനയും കണക്റ്റഡ് വാട്ടർ കണ്ടക്ടർ സിസ്റ്റവും ആരംഭിക്കുന്നിടത്ത് നിന്ന് ഒരു ഇൻടേക്ക് പൂളിലേക്ക് വെള്ളം തിരിച്ചുവിടാനും സഹായിക്കുന്നുണ്ട്.

ലോഡ് സ്വീകാര്യത സമയത്തും ലോഡ് നിരസിക്കുന്ന സമയത്തും ജലപ്രവാഹം നിയന്ത്രിക്കുന്നതിനായി ഒരു സർജ് ടാങ്ക് ജലവൈദ്യുത കമ്മീഷനിൽ നിർമ്മിച്ചിട്ടുണ്ടെന്നും സിയാൽ അറിയിച്ചു. കോഴിക്കോട് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള നെല്ലിപ്പൊയിൽ വില്ലേജിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളം പ്രദേശത്തെ 32 നിവാസികളിൽ നിന്ന് അഞ്ച് ഏക്കർ ഭൂമി റൺ ഓഫ് റിവർ പദ്ധതിക്കായി ലഭ്യമാക്കി - സിയാൽ വ്യക്തമാക്കി.

52 കോടി രൂപയാണ് പദ്ധതിക്ക് മുഴുവൻ ചെലവായത്. പീക്ക് ഫ്ലോ ഡേയിൽ പവർഹൗസ് പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒരു വർഷത്തിൽ 130 ദിവസം പൂർണ്ണ ശേഷിയിൽ പ്ലാന്റ് പ്രവർത്തിക്കാൻ കഴിയുമെന്നാണ് നിലവിലെ വിലയിരുത്തൽ.

അതേസമയം, വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് രാജ്യം ആലോചിക്കുന്ന ഘട്ടമാണിതെന്ന് സിയാൽ എം.ഡി എസ്. സുഹാസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വവും മാർഗനിർദേശവുമാണ് പദ്ധതി നിർവഹണം വേഗത്തിലാക്കാൻ നിർണായകമായതെന്നും സുഹാസ് വ്യക്തമാക്കി. 44 നദികളും നിരവധി അരുവികളുമാണ് സംസ്ഥാനത്തുടനീളമുള്ളത്. ഇത്തരം ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കുന്നതിന് റൺ ഓഫ് റിവർ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളമായ സിയാൽ ശനിയാഴ്ച സ്വന്തം ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്യും. പ്രതിവർഷം 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്ന് കണക്കുക്കൂട്ടുന്ന ജലവൈദ്യുത നിലയം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications