എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിർമാതാവ് പീഡിപ്പിച്ചെന്ന പരാതി; മൊഴി പൂർണവിശ്വാസത്തിലെടുക്കാതെ പൊലീസ്, പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രമുഖ മലയാളം നിർമാതാവിനെതിരായ ലൈംഗിക പീഡന ആരോപണ കേസിൽ പൊലീസിന്‍റെ നീക്കം ശ്രദ്ധാപൂർവം. പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി എട്ടു ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. വനിതാ‌ പൊലീസാണ്‌ കഴിഞ്ഞ 29നു യുവതിയുടെ മൊഴിയെടുത്തത്. മാനഭംഗത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം നോർത്ത് സിഐ കെ.ജെ.പീറ്ററിനാണ് തുടരന്വേഷണച്ചുമതല. ആരോപണത്തിന്‍റെ സത്യാവസ്ഥ പൊലീസിന് ഇനിയും ബോധ്യപ്പെട്ടിട്ടില്ല. തുടരന്വേഷണത്തിൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്നാണ് പൊലീസിന്‍റ നിലപാട്.

 പീഡിപ്പിച്ചത് 2017 ഏപ്രിൽ 10ന്

പീഡിപ്പിച്ചത് 2017 ഏപ്രിൽ 10ന്

20 മാസം മുമ്പു നടന്ന പീഡനത്തിൽ യുവതി പരാതിപ്പെടുന്നത് ഇപ്പോൾ മാത്രമാണ്. പൊലീസിന് സംശയത്തിനിട നൽകുന്നതും ഇതാണ്. എന്നാൽ, കേസെടുക്കുന്നതിന് കാലതാമസം തടസമല്ല. 2017 ഏപ്രിൽ 10നു കത്രിക്കടവിലെ ഫ്ലാറ്റിൽ ഒൻപത്-എ മുറിയിൽ വച്ചാണു മാനഭംഗം നടന്നതെന്നു യുവതിയുടെ മൊഴിയിലുണ്ട്. തൃശൂർ സ്വദേശിനിയായ യുവതി എറണാകുളം നഗര പരിധിയിലാണ് ഇപ്പോൾ താമസം. ഇരട്ടപ്പേരുള്ള യുവതിക്കു 25 വയസാണു പ്രായം. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണു പരാതി.

കൊല്ലുമെന്നു ഭീഷണിപ്പെടുത്തി

കൊല്ലുമെന്നു ഭീഷണിപ്പെടുത്തി

പരാതി നൽകാൻ വൈകിയതിനും യുവതി വിശദീകരണം നൽകിയിട്ടുണ്ട്. മാനഭംഗപ്പെടുത്തിയ വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നായിരുന്നു നിർമാതാവിന്‍റെ ഭീഷണി. സിനിമാ മേഖലയിൽ നല്ല സ്വാധീനമുള്ള ഇയാൾ അപായപ്പെടു‌ത്തുമെന്ന ഭയത്തെത്തുടർന്നാണു പുറത്തു പറയാതിരുന്നത്. പീഡനത്തിനു ശേഷം അഞ്ച് സിനിമകൾ നിർമിച്ചെങ്കിലും ഒരെണ്ണത്തിൽ പോലും യുവതിക്ക് അവസരം കിട്ടിയില്ല.

ആരോപണ വിധേയനായ നിർമാതാവിന് അമ്പതിനു മുകളിലാണ് പ്രായം. 2010 മുതൽ മലയാള സിനിമാ രംഗത്ത് സജീവം. ഇതിനകം 12 സിനിമകൾ നിർമിച്ചിട്ടുണ്ട്. ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ പ്രമുഖ താരങ്ങളാണു മിക്ക ചിത്രങ്ങളിലും നായകർ. പടങ്ങളിൽ ഭൂരിഭാഗവും പണം വാരിയവയാണ്.

ഉണ്ണി മുകുന്ദൻ കേസ്

ഉണ്ണി മുകുന്ദൻ കേസ്


കഴിഞ്ഞ രണ്ടു കൊല്ലത്തിനിടെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർക്കെതിരെ ലൈംഗിക ആരോപണ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. നടൻ ഉണ്ണി മുകുന്ദനെതിരേ കോട്ടയം സ്വദേശിനി നൽകിയ മാനഭംഗ ശ്രമ കേസ് ഇ‌പ്പോൾ കോടതിയുടെ പരിഗണനയിലാണ്. യുവതി നിർമിക്കുന്ന സിനിമയിൽ നടന്‍റെ ഡേറ്റ് വാങ്ങാൻ എത്തിയപ്പോൾ ചേരാനല്ലൂരിലെ നടന്‍റെ വീട്ടിൽ വച്ചു മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നാണു പരാതി. സ്ക്രിപ്റ്റുമായിട്ടായിരുന്നു യുവതിയുടെ വരവ്. മാനഭംഗ ശ്രമത്തെ തുടർന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടെന്നാണു യുവതിയുടെ മൊഴി.

എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ യുവതി നേരിട്ട് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. ഇതിനിടെ, പണവും കാറും ആവശ്യപ്പെട്ടു യുവതി തന്നെ ഭീഷണിപ്പെടുത്തിയതായി കുറ്റിപ്പുറം പൊലീസിൽ നടനും പരാതി നൽകി. ഈ കേസിലും അന്വേഷണം നടക്കുന്നു.

ലൈംഗികച്ചുവയോടെ സംസാരിച്ചു കുടുങ്ങി

ലൈംഗികച്ചുവയോടെ സംസാരിച്ചു കുടുങ്ങി

യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിനു ചലച്ചിത്രതാരം ലാലിന്‍റെ മകനും യുവസംവിധായകനുമായ ജീൻ പോൾ ലാൽ ഉൾപ്പെടെ നാലു പേർക്കെതിരേ പനങ്ങാട് പൊലീസ് കേസെടുത്തതു കഴിഞ്ഞ കൊല്ലമായിരുന്നു. നടൻ ശ്രീനാഥ് ഭാസിയും പ്രതി പട്ടികയിൽപ്പെട്ടു. ഹണി ബീ രണ്ടിന്‍റെ ചിത്രീകരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. നടിക്കു പ്രതിഫലം നൽകിയില്ലെന്നും പരാതിയുണ്ടായിരുന്നു. യുവനടിയുമായി കേസ് ഒത്തുതീർപ്പാക്കി ഹൈക്കോടതിയുടെ അനുമതിയോടെയാണു നാലു പേരും കേസിൽ നിന്നു തലയൂരിയത്.

Ernakulam
English summary
complaint against producer in molestation, police denies to file case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X