ജില്ലാ നേതാക്കള്‍ തൃക്കാക്കരയില്‍ ഇറങ്ങിയില്ല, അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തില്‍ സിപിഎം നടപടിയെടുക്കും. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പേര് ഇത്തവണ അച്ചടക്ക നടപടിക്ക് വിധേയമാകുമെന്നാണ് സൂചന. ഇതിനോടകം ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ജില്ലാ സമിതിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം ജില്ലയിലെ സംസ്ഥാന നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വത്തിനും പരാതികളുണ്ട്. ജില്ലയിലെ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയില്ലെന്ന് എം സ്വരാജ് കുറ്റപ്പെടുത്തി. മണ്ഡലത്തില്‍ സംസ്ഥാന നേതാക്കളില്‍ വലിയൊരു വിഭാഗം ആളുകളും എത്തിയിട്ടും ജില്ലയിലെ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയില്ലെന്നാണ് സ്വരാജ് പറയുന്നത്.

ഇതിലുള്ള അതൃപ്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുണ്ടായിരുന്ന സ്വരാജ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം തൃക്കാക്കരയില്‍ സിപിഎം നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നത് മുതല്‍ ജില്ലാ നേതാക്കളും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും രണ്ട് തട്ടിലായിരുന്നു. ഒടുവില്‍ സംസ്ഥാന നേതാക്കളുടെ താല്പര്യപ്രകാരമാണ് ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി പുതിയ ആളെ കൊണ്ടുവരാന്‍ ജില്ലയില്‍ നിന്നുള്ള എട്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചുക്കാന്‍ പിടിച്ചെന്നാണ് ഒര വിഭാഗം നേതാക്കളുടെ ആരോപണം.
അതേസമയം സ്വരാജും രാജീവും അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് ജില്ലാ നേതാക്കളുടെ ആരോപണം നീളുന്നത്. പ്രചാരണം ഇവര്‍ ജില്ലാ നേതൃത്വത്തില്‍ നിന്ന് തട്ടിയെടുത്തെന്നാണ് നേതൃത്വത്തില്‍ പൊതുവേയുള്ള വികാരം. എന്നാല്‍ ജില്ലാ നേതാക്കളാണ് പരാജയത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമായ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലില്‍ തന്നെ വലിയ പരാജയമുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പുതിയ വോട്ടര്‍മാരെ ചേര്‍ത്താനേ സാധിച്ചില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ, ബ്രാഞ്ച്-ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് പുതിയ വോട്ടര്‍മാരെ ചേര്ക്കണണെന്ന് അറിയിച്ച് പ്രത്യേക സര്‍ക്കുലര്‍ തന്നെ നല്‍കിയിരുന്നു.
നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം വന്നിട്ടും പുതിയ വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്ന കാര്യം മുന്നോട്ട് നീങ്ങിയതേയില്ല. ബൂത്ത് തലത്തിലുള്ള വോട്ടിംഗ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാന നേതൃത്വത്തിന് ജില്ലാ സെക്രട്ടറിയേറ്റ് നല്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്. അതേസമയം തോല്‍വിയില്‍ നടപടി ശക്തമാകുമെന്നാണ് സൂചന. കഴിഞ്ഞ തവണ മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സികെ മണിശങ്കറിനെതിരെ അടക്കം സിപിഎം നടപടിയെടുത്തിരുന്നു. ഇത്തവണ വലിയ പരാജയമാണ് ഉണ്ടായിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വരെ നടപടി നേരിടേണ്ടി വരും. ഇരുപതോളം പേര് നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications