മംഗളുരുവിൽ നിന്നെത്തിയവർ ആരുമറിയാതെ വീട്ടിലേക്ക് മടങ്ങി: ആളെ തപ്പി പോലീസ്, മൂവാറ്റുപുഴയിൽ ഭീതി!!
മൂവാറ്റുപുഴ: ഇതര സംസ്ഥാനത്ത് നിന്നെത്തിയ മലയാളികൾ പോലീസിലോ ആരോഗ്യപ്രവർത്തകരെയോ വിവരമറിയിക്കാതെ വീടുകളിലേക്ക് മടങ്ങി. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിലെത്തിയ യാത്രക്കാരാണ് ഇത്തരത്തിൽ കടകളിൽ കയറി ഷോപ്പിംഗ് നടത്തി വീടുകളിലേക്ക് മടങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് പിന്നീട് ഇവരെ കണ്ടെത്തിയത്. ഇതോടെ ഇവർ കയറിയ ബേക്കറി പോലീസെത്തി അടച്ചുപൂട്ടിച്ചിട്ടുണ്ട്. ബേക്കറി ഉടമയോടും ജീവനക്കാരോടും നിരീക്ഷണത്തിൽ കഴിയാനും നിർദേശം നൽകിയിട്ടുണ്ട്.
ബസിൽ എത്തിയ യാത്രക്കാരിൽ ഒരാൾ ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക് പോയതെന്നറിഞ്ഞതോടെ അധികൃതർ ഇയാളെയും സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെയും കണ്ടെത്തി ക്വാറന്റൈനിലാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മംഗളുരുവിൽ നിന്ന് മലയാളികളുമായെത്തിയ കർണാടക ആർസിടി ആർടിസി ബസ് നെഹ്രു പാർക്കിന് സമീപത്ത് യാത്രക്കാരെ ഇറക്കിയത്. ആരോഗ്യ പ്രവർത്തകരെയോ പോലീസ് ഉദ്യോഗസ്ഥരെയോ വിവരമറിയിക്കാതെയായിരുന്നു നടപടി. ഇവിടെ ഇറങ്ങിയ രണ്ട് യാത്രക്കാരിൽ ഒരാൾ ബന്ധുക്കളുടെ കാറിലും രണ്ടാമത്തെയാൾ ഓട്ടോയിലുമാണ് മടങ്ങിയത്. അതേസമയം മൂവാറ്റുപുഴയിൽ നിലവിൽ ക്വാറന്റൈൻ സെന്ററുകൾ പ്രവർത്തിക്കാത്തതിനാലാണ് വീടുകളിലേക്ക് പോയതെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്.

ഇതേ ബസിൽ നിന്ന് കാലടിയിലും യാത്രക്കാർ ഇറങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ ബസിൽ 15 യാത്രക്കാരുണ്ടായിരുന്നുവെന്നും ബസ് പോയത് പത്തനംതിട്ടയിലേക്കാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർ ഏതെല്ലാം സ്ഥലങ്ങളിലാണ് ഇറങ്ങിയത് എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications