പ്രളയം: ഫയർഫോഴ്സ് അണിഞ്ഞ മേലങ്കി വാട്ടർഫോഴ്സിന്റേത്
കൊച്ചി: പ്രളയം ആർത്തിരമ്പിയ ദിനങ്ങളിൽ ഫയർഫോഴ്സ് അണിഞ്ഞ മേലങ്കി വാട്ടർഫോഴ്സിന്റേത്. പ്രളയബാധിത പ്രദേശങ്ങളിൽ ഡിങ്കികളിലും ഫൈബർ ബോട്ടുകളിലും തുഴഞ്ഞെത്തിയ സേനാംഗങ്ങൾ സഹായം കേണ് ഉയർന്ന കരങ്ങളൊന്നും കാണാതെ പോയില്ല. ജീവൻ തൃണവൽഗണിച്ചും ഓരോരുത്തരെയായി സുരക്ഷയുടെ കരയിലെത്തിച്ചിട്ടേ മടങ്ങിയുള്ളു. ജില്ലയിൽ അര ലക്ഷത്തോളം പേർക്കാണ് അഗ്നിശമന സേന തുണയായത്. സർക്കാരിന്റെ മറ്റേതു വിഭാഗവും നടത്തിയതിനേക്കാൾ വലിയ രക്ഷാപ്രവർത്തനമായിരുന്നു എണ്ണത്തിൽ കുറവായ സേനാംഗങ്ങൾ ജില്ലയിൽ നടത്തിയത്. ഡിങ്കികൾ തികയാതെ വന്നപ്പോൾ കയ്യിൽ കിട്ടിയ ട്യൂബ് ടയറുകൾ പോലും ആൾക്കാരെ കൊണ്ടു പോകാൻ കടത്തായി ഉപയോഗിച്ചു. വല്ലഭന് പുല്ലും ആയുധമെന്നാണല്ലോ വയ്പ്.
രക്ഷപെടുത്തിയതു 13,000 പേരെ, മാറ്റിപ്പാർപ്പിച്ചതു 33,000 പേരെ
ഫയർഫോഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണു കഴിഞ്ഞ 15 മുതൽ 20വരെ ജില്ലയിൽ നടന്നത്. അനുനിമിഷം പൊങ്ങുന്ന പ്രളയജലത്തിനു ചുറ്റിലും കെട്ടിടങ്ങളിൽ കുടുങ്ങിപ്പോയ 13,000 പേരെ രക്ഷപെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ സാധിച്ചെന്നു ജില്ലാ ഫയർഫോഴ്സ് ഓഫിസർ എ.എസ്.ജോജി. കോളനികളിലും ഒറ്റപ്പെട്ട വീടുകളിൽ കുടുങ്ങിപ്പോയവരും ഇതിൽപ്പെടും. വീടുകളിൽ വെള്ളം കയറി തുടങ്ങിയപ്പോൾ ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതു ഫയർഫോഴ്സായിരുന്നു. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, ഏലൂർ തുടങ്ങി പ്രളയം അതിന്റെ മൂർധന്യത്തിൽ എത്തിയിടത്തെല്ലാം സേനാംഗങ്ങൾ കർമ്മോത്സുകരായി രംഗത്തുണ്ടായിരുന്നു. ഏകദേശം 33,000 പേരെയാണു വെള്ളം കയറി തുടങ്ങിയതും കയറാൻ സാധ്യതയുള്ളതുമായ സ്ഥലങ്ങളിൽ നിന്നു മാറ്റി പാർപ്പിച്ചത്. കാലടി, നെടുമ്പാശേരി, വടക്കൻ പറവൂർ, ഏലൂർക്കര തുടങ്ങി കെടുതികൾ രൂക്ഷമായ പ്രദേശങ്ങളിലും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.
24 മണിക്കൂറും രക്ഷാപ്രവർത്തനം
മുഴുവൻ സമയ രക്ഷാപ്രവർത്തനമാണു ഫയർഫോഴ്സ് ജില്ലയിൽ കാഴ്ച വച്ചത്. നാവിക സേനയ്ക്കു പോലും വൈകിട്ട് ഇരുട്ടു വീണാൽ ഇതു സാധ്യമായിരുന്നില്ല. നെടുമ്പാശേരിയിൽ രക്ഷാപ്രവർത്തനത്തിനിടെ രാത്രി ബോട്ട് തകർന്നപ്പോൾ ജില്ലാഭരണകൂടം നാവികസേനയോടു സഹായം അഭ്യർഥിച്ചു. ഇരുട്ടായതിനാൽ സാധിക്കില്ലെന്നായിരുന്നു മറുപടി. അവിടെയും രക്ഷകരുടെ വേഷത്തിലെത്തിയതു ഫയർഫോഴ്സ്. മൂവാറ്റുപുഴ ഫയർസ്റ്റേഷനിലെ ലീഡിങ് ഫയർമാൻ ജാഫർഖാൻ, ക്ലബ് റോഡിലെ ലീഡിങ് ഫയർമാൻ രഘുനാഥൻ നായർ, ഫയർമാൻമാരായ പി.എ.അഭിലാഷ്, എം.സി.അഭിലാഷ് എന്നിവരടങ്ങിയ സംഘം സാഹസികമായിട്ടാണു പ്രളയ ജലത്തിൽ പെട്ടവരെ അന്നു രക്ഷപെടുത്തിയത്. വെള്ളം കയറി കൊണ്ടിരുന്ന വീടുകളിൽ അവശതയോടെ കിടന്നിരുന്ന നൂറു കണക്കിനു മുതിർന്ന പൗരൻമാരെയും കിടപ്പു രോഗികളെയും ചുമന്നും ഡിങ്കികളിൽ തുഴഞ്ഞും ആശ്വാസത്തിന്റെ കരയിൽ എത്തിക്കാൻ സേനയ്ക്കായി. കൈക്കുഞ്ഞുങ്ങളുമായി വിഹലതയോടെ നിന്ന സ്ത്രീകൾക്കും ഫയർഫോഴ്സ് രക്ഷകരായി. ഈ കഥകളൊന്നും പക്ഷേ, ഇനിയും പാടി പതിയാത്ത വീരഗാഥകളായി അവശേഷിക്കുന്നു.
എണ്ണത്തിൽ കുറവെങ്കിലും മികവിൽ കുറവില്ല
ജില്ലയിലെ
17
ഫയർസ്റ്റേഷനുകളിലും
കൂടി
ഓഫിസർമാർ
ഉൾപ്പെടെ
562
സേനാംഗങ്ങൾ
മാത്രമാണുള്ളത്.
പൊലീസുമായി
താരതമ്യം
ചെയ്യുമ്പോൾ
എണ്ണത്തിൽ
വളരെ
കുറവ്.
അതൊന്നും
രക്ഷാപ്രവർത്തനത്തിലെ
മികവിനെ
ബാധിച്ചില്ല.
തൃശൂർ
ഫയർഫോഴ്സ്
അക്കാദമയിൽ
നിന്നു
100
പേരും
തൃക്കാക്കര
ഫയർസ്റ്റേഷനിൽ
പരിശീലനത്തിലുണ്ടായിരുന്ന
38
പേരും
ഉൾപ്പെടെ
710
സേനാംഗങ്ങളാണ്
എറണാകുളം
ജില്ലയിൽ
ഇറങ്ങിയത്.
ഇവരിൽ
പലർക്കും
രക്ഷാപ്രവർത്തനങ്ങൾക്കിടെ
പരുക്കേറ്റു.
പാമ്പു
കടിയേറ്റവരും
കൂട്ടത്തിലുണ്ട്.
പ്രളയം
തുടങ്ങുമ്പോൾ
15
ഡിങ്കികൾ
മാത്രമാണു
കൈവശമുണ്ടായിരുന്നത്.
വെള്ളം
കയറിയ
ഭാഗങ്ങളിൽ
ആൾക്കാരെ
രക്ഷിക്കാൻ
ഏറ്റവും
അനുയോജ്യം
റബർ
ഡിങ്കികളാണ്.
300
ലൈഫ്
ജാക്കറ്റുകളും
ധാരാളം
ബോയകളും
ഉപയോഗിച്ചു.
മറ്റു
ജില്ലകളിൽ
നിന്നും
എത്തിച്ചതും
സന്നദ്ധ
സംഘടനകൾ
നൽകിയതും
കൂട്ടത്തിൽ
പെടും.
ഫയർഫോഴ്സ്
രക്ഷപെടുത്തിയ
ഒരു
ഡോക്റ്റർ
ഏർപ്പാടാക്കി
കൊടുത്ത
11
ഫൈബർ
ബോട്ടുകൾ
സേനയ്ക്ക്
വലിയ
ആശ്വാസമായി.
50
സെർച്ച്
ലൈറ്റുകളും
ഉപയോഗിച്ചു.
രക്ഷാപ്രവർത്തനത്തിനിടെ
നാലു
ഡിങ്കികൾ
ഉപയോഗ
ശൂന്യമായി.
മറ്റൊന്നു
കാണാതായി.
ഒരണ്ണത്തിന്
രണ്ടര
ലക്ഷം
രൂപയാണ്
വില.
നാട്ടുകാർ
വാങ്ങി
കൊണ്ടു
പോയ
സെർച്ച്
ലൈറ്റുകളിൽ
പലതും
ഇനിയും
തിരിച്ചെത്തിയിട്ടില്ല.
ഒരെണ്ണത്തിന്
2500
മുതൽ
3000
വരെയാണു
വില.
സേനാംഗങ്ങളിൽ
പലർക്കും
പ്രളയത്തിൽ
വീടുകൾക്കും
സാധനങ്ങൾക്കും
നാശമുണ്ടായെങ്കിലും
അതൊന്നും
ആത്മവിശ്വാസത്തെ
ഉലച്ചില്ല.
110
സേനാംഗങ്ങൾക്കാണ്
വീട്ടിൽ
വെള്ളം
കയറി
നഷ്ടമുണ്ടായത്.
കണക്കു കൂട്ടലുകൾ തെറ്റിച്ച പ്രളയം
ഇടമലയാർ അണക്കെട്ട് തുറക്കാനുള്ള സാധ്യത മുൻനിർത്തി ഈ മാസം ആദ്യം തന്നെ രക്ഷാ പ്രവർത്തനത്തിന് ജില്ലാ ഫയർഫോഴ്സ് ഒരു മാസ്റ്റർപ്ലാൻ തയാറാക്കിയിരുന്നു. പെരിയാർ കരകവിഞ്ഞ് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻനിർത്തി കൊണ്ടുള്ളതായിരുന്നു ഇത്. എന്നാൽ പിന്നീടുണ്ടായ പ്രളയം ആ മാസ്റ്റർപ്ലാനിനെയും കരകവിഞ്ഞപ്പോൾ പ്രതീക്ഷകൾ തകിടം മറിഞ്ഞു. മുന്നൊരുക്കങ്ങൾ ഒട്ടും പര്യാപ്തമായില്ല. ഇപ്പോഴുണ്ടായ പ്രളയക്കെടുതികൾ കണക്കിലെടുത്തു പുതിയൊരു കർമ പദ്ധതി ആവിഷ്കരിക്കാനുള്ള തയാറെടുപ്പിലാണ് സേന. ദുരിതാശ്വാസ, പുനരുദ്ധരണ പ്രവർത്തനങ്ങൾ തീരുന്ന മുറയ്ക്ക് അതിനും തുടക്കമാകും. പ്രളയം ബാധിച്ച പ്രദേശങ്ങൾ, ജനസാന്ദ്രത എന്നിവ വിശദമായി തയാറാക്കി ഭാവിയിൽ ഇത്തരമൊരു പ്രളയമുണ്ടായാൽ ഏതു തരത്തിലായിരിക്കണം രക്ഷാപ്രവർത്തനം നടത്തേണ്ടതെന്നു പദ്ധതിയുലുണ്ടാകും. കമ്യൂണിറ്റി റെസ്ക്യു വോളന്റിയേഴ്സിനെ ശക്തപ്പെടുത്തുന്നത് ഉൾപ്പെടെ നടപടികൾക്കും വൈകാതെ തുടക്കമാകും.