AMMA യിൽ നിന്ന് രാജിവെച്ചത് ഭാവനയും രമ്യ നമ്പീശനും മാത്രം: മറ്റുള്ളവർ? തർക്കം രൂക്ഷമാകുന്നു...
കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച നടിമാരുടെ എണ്ണത്തെ സംബന്ധിച്ചുള്ള തർക്കങ്ങൾ രൂക്ഷമാകുന്നു. അമ്മയിൽ നിന്ന് രാജിവെച്ചത് സംബന്ധിച്ച് ഭാവനയുടേയും രമ്യ നമ്പീശന്റേയും പരാതി മാത്രമേ ലഭിച്ചിരുന്നുള്ളുവെന്ന് ഇന്നലെ രാവിലെ അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞിരുന്നു. നാല് പേർ രാജിവെച്ച് പറഞ്ഞെങ്കിലും രണ്ട് പേർ മാത്രമാണ് രാജിവെച്ചതെന്നായിരുന്നു മോഹൻലാലിന്റെ ആരോപണം.
എന്നാൽ ഇതിനെ തള്ളി നടി പത്മപ്രിയ രംഗത്തെത്തിയതോടെ രാജിയുടെ എണ്ണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സിനിമ മേഖലയിൽ മൂർഛിക്കുകയാണ്. നാല് പേരില്‍ രമ്യയ്ക്കും ഭാവനയ്ക്കും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചതെന്നും രാജിക്കത്ത് കിട്ടിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും പത്മപ്രിയ പ്രതികരിച്ചു.

അമ്മ ഭാരവാഹിത്വ തെരഞ്ഞെടുപ്പിൽ പാർവതിയെ ആരും പിൻവലിച്ചില്ലെന്ന മോഹൻലാലിന്റെ വാദവും പത്മ പ്രിയ തള്ളി. അമ്മയില്‍ ജനാധിപത്യമുണ്ടെന്നും ആര്‍ക്കും മത്സരിക്കാമെന്നും പാര്‍വതി എന്തുകൊണ്ട് അത് സന്നദ്ധത അറിയിച്ചില്ലെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഇപ്പോഴും ഭാരവാഹിത്വത്തിലേക്ക് പാര്‍വ്വതി വരാന്‍ തയ്യാറായാല്‍ സന്തോഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
എന്നാൽ ഈ വാക്കുകള്‍ സത്യമല്ല. അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വതി സന്നദ്ധത അറിയിച്ചിരുന്നു. അമ്മ സെക്രട്ടറിയെയാണ് സന്നദ്ധത അറിയിച്ചത്. എന്നാല്‍ സെക്രട്ടറി പാര്‍വതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേര്‍ന്നതെന്നും പത്മപ്രിയ വ്യക്തമാക്കി.
ദിലീപിനെ തിരിച്ചെടുക്കുന് കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. അമ്മ സംഘടനയുടെ ഷോയില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സ്കിറ്റ് സംഘടിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ബ്ലാക്ക് ഹ്യൂമറാണെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.












Click it and Unblock the Notifications