പഠനം പോലും നിഷേധിച്ചു; കുട്ടികൾ വീട്ടു തടങ്കലിൽ, വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ പറവൂരിലെ 3 കുട്ടികൾ!
പറവൂര്‍: സ്‌കൂളില്‍ പോകാന്‍ പ്പോലും അനുമതിയില്ലാതെ വീടിന് പുറത്തിറങ്ങാതെ മാതപിതാക്കളുടെ തടവില്‍ കഴിയുന്ന മൂന്ന് കുട്ടികളെ പുറത്തിറക്കാന്‍ ലീഗല്‍ സര്‍വ്വീസു അതോറിറ്റിയും ജില്ലാ ശിശുസംരക്ഷണ വിഭാഗവും പൊലിസും ചേര്‍ന്നു തിങ്കളാഴ്ച നടത്തിയ ശ്രമം ഫലവത്തായില്ല. പറവൂരിന് സമീപം തത്തപ്പിള്ളി വായനശാലയ്ക്കടുത്തായി താമസിയ്ക്കുന്ന അബ്ദുള്‍ ലത്തീഫാണ് തന്റെ ഭാര്യയേയും മൂന്നു ആണ്‍കുട്ടികളെയും വീടിനും പുറത്തേക്കിറങ്ങാനനുവദിയ്ക്കാത്തത്.
കുട്ടികള്‍ക്‌സ്‌ക്കൂള്‍ പഠനം നിഷേധിച്ചിരിയ്ക്കുകയാണ് .15 വര്‍ഷമുമ്പാണ് ലത്തിഫും കുടുംബവും തത്തപ്പിള്ളിയില്‍ താമസം തുടങ്ങുന്നത്. താഴത്തെ നിലയില്‍ കച്ചവട സ്ഥാപനവും മുകളിലത്തെ നിലയില്‍ താമസവുമാണ്. മുകളിലേക്കു കയറാനു ളള സ്റ്റെയര്‍കെയി സു ഗ്രില്‍ വാ തിലുണ്ടാക്കി പൂട്ടിയിട്ടിരിയ്ക്കുകയാണ്.ലത്തി ഫ് മാത്രമെ പുറത്തേക്കിറങ്ങാറുള്ളു.
ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം സ്വദേശിയാണ് ലത്തീഫ് .മറ്റാരുമായി കാര്യമായ ബന്ധങ്ങളില്ലാത്തതിനാല്‍ ആര്‍ക്കും ഇവരെ കുറിച്ചു കാര്യമായിട്ടൊന്നുമറിയില്ല. മൂത്ത കുട്ടിയ്ക്കു 12 വയസുത്ഥ രണ്ടാമത്തെയാള്‍ക്കു 10 വയസ്സും മൂന്നാമത്തെ കുട്ടിയ്ക്കു8 വയസ്സു മുണ്ടു. ലത്തീഫ് മിശ്ര വിവാഹിതാണത്രെ! ലീഗല്‍ സര്‍വ്വീസു അതോറിറ്റിയുടെ പ്രതിനിധിയായി സബ് ജഡ്ജ് എ.എം.ബഷീറിന്റെയും ജില്ലാ ശിശുക്ഷേമ വിഭാഗം ഓഫിസ്സര്‍ കെ.ബി സൈനയുമടക്കമുള്ളവരാണ് തിങ്കളാഴ്ച തത്തപ്പിള്ളിയില്‍ അന്വേഷണത്തിനായെത്തിയത്.
പക്ഷെ ഇവര്‍ക്കു മുകളിലേക്ക കയറാന്‍ കഴിഞ്ഞില്ല. ബാലനീതി ലംഘനം, നിര്‍ബന്ധ പ്രാഥമിക വിദ്യാഭ്യസ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിലത്തി ഫിനും ഭാര്യയ്ക്കുമെതിരെ കേസ്സെടുക്കും. സംഭവമറിഞ്ഞുലത്തിഫിന്റെ സഹോദരന്‍ സ്ഥലത്തെത്തിയിരുന്നു. ലത്തീഫ് പ്രത്യേകസ്വഭാവ കാ ര നാണത്രെ! കുട്ടികളെ വേണ്ടി വന്നാല്‍ സംരക്ഷിയ്ക്കാന്‍ തയ്യാറാണെന്നു അദ്ദേഹം അധികൃതരോടു സമ്മതിച്ചിട്ടുണ്ടത്രെ. ലത്തി ഫ് ബിരുദ്ധദാരിയും ഭാര്യ ബിരുദാനന്തര ബിരുദമുള്ളവരുമാണ്.