കുമ്പളം ടോൾ പ്ലാസയിൽ ഗുണ്ടാ ആക്രമണം: മുൻ മരട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനും, മകനും പരിക്കേറ്റു
മരട്: വൈറ്റില അരൂർ ദേശീയപാതയിലെ കുമ്പളം ടോൾ പ്ലാസയിൽ ജീവനക്കാർകാർ യാത്രക്കാരെ കയ്യേറ്റം ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ മുൻ മരട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സി.ഹംസയ്ക്കും, മകൻ സിയാക്കി നുമാണ് പരിക്കേറ്റത് ഇവരെ മരടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെട്ടൂരിൽ
നിന്നും
അരൂരിലേക്ക്
പോയ
ഇവർ
1.35
ന്
ടോൾ
പ്ലാസയിൽ
നിന്നും
45
രൂപയുടെ
കാറിനുള്ള
ടോൾ
എടുത്താണ്
അരുരിലേക്ക്
പോയത്.രണ്ടു
മണിയോടെ
ഇവർ
തിരിച്ചെത്തിയപ്പോഴാണ്
വാക്ക്
തർക്കവും
സംഘർഷവുമുണ്ടായത്.
കാറിനകത്തിരുന്
കാറിനെടുത്ത
പാസ്
ഉയർത്തി
കാണിച്ചെങ്കിലും
അതു
വക
വെക്കാതെ
കാർനി
റുത്തി
പാസ്
കൈയിൽ
തരണമെന്നാവശ്യപ്പെട്ടതോടെയാണ്
വാക്ക്
തർക്കം
ഉണ്ടായത്.
ഈ സമയം ടോൾ പ്ലാസയിലെ സ്ഥിരം ഗുണ്ടകൾ മാരകായുധങ്ങളുമായെത്തികാറിനകത്തിരുന്ന ഹംസയേയും, മകനേയും പുറത്തേക്ക് വലിച്ചിട്ടു ആക്രമിക്കുകയായിരുന്നു. പനങ്ങാട് പോലീസ് സ്ഥലത്തെത്തി കേസെടുത്തു. കുമ്പളം ടോൾ പ്ലാസയിൽ ഗുണ്ടകളുടെ ആക്രമണവും ഒരു പതിവു സംഭവമായി മാറിയിരിക്കയാണെന്നും യാത്രക്കാർക്ക് സ്വര്യമായി യാത്ര ചെയ്യാനുള്ള സൗകര്യം ടോൾ പ്ലാസ അധികൃതർ ഒരുക്കണമെന്നും, ആക്രമിച്ചവരെ കസ്റ്റഡിയിലെടുക്കണമെന്നും ഡി.എസ്.എസ്. നേതാവ് പി.പി.സന്തോഷ് പറഞ്ഞു.