നൂറോളം പേർ സിപിഎം വിട്ടു: സിപിഐയിലേക്ക്, പുറത്തെത്തിയതില്‍ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍!
പിറവം: പിറവം നഗരസഭ പ്രദേശത്തെ നൂറോളം സജീവ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ സിപിഐയിലേക്ക്. വിഭാഗീയതയിലും ഒത്തുതീർപ്പ് രാഷ്ട്രീയത്തിലും മനംനൊന്താണ് തങ്ങൾ പാർട്ടി വിടുന്നതെന്ന് എസ് എഫ്ഐ മുൻ ജില്ല കമ്മിറ്റി അംഗം അഖിൽ ജയപ്രകാശ്, ഡിവൈഎഫ്ഐ മുൻ മേഖല പ്രസിഡന്റ് സുമിഷ് മാധവൻ, വൈസ് പ്രസിഡന്റ് അനന്തു വേണുഗോപാൽ, അമിത് പി എസ് തുടങ്ങിയവർ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഡി.വൈഎഫ്.ഐ മേഖല കമ്മിറ്റി അംഗങ്ങളായ വൈശാഖ് സുകുമാരൻ, മുൻ ഭാരവാഹികളായ അഖിൽ.പി .ആർ, അമിത്. പി. എസ്, വിഷ്ണു ബോസ് സുമേഷ് എബ്രാഹം, എസ്.എഫ്.ഐ മുൻ ഏരിയ ജോ.സെക്രട്ടറി അനന്തു ഗോപിനാഥ് തുടങ്ങി നൂറോളം പേരാണ് ഇനി സിപിഐയിലും, എഐവൈഎഫിലുമായി പ്രവർത്തിക്കുക.
പിറവം നഗരസഭ ചെയർമാന്റെ വയൽ കരഭൂമിയാക്കിയ സംഭവം ഒത്തുതീർപ്പാക്കാർ നേതൃത്വം ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ സമരം നിർത്താൻ സമ്മർദ്ദം ചെലുത്തി. മാഹിയിലെ സി പി ഐ എം നേതാവിന്റെ കൊലയാളി പിറവത്ത് ഒളുവിൽ കഴിഞ്ഞതുൾപ്പെടെയുള്ള ആർ.എസ്.എസ് പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പിന്നീട് ഇയാളെ പോലീസ് പിടികൂടി. ലഹരിക്കെതിരെ നിലപാട് എടുക്കേണ്ട പാർട്ടി , ഇത്തരക്കാർക്കൊപ്പമാണെന്നും ഇവർ ആരോപിച്ചു .സി .പി .എം വിട്ടവരുടെ കൺവെൻഷൻ ശനിയാഴ്ച പിറവം ചിൽഡ്രൻസ് പാർക്കിൽ നടക്കും.