പൊന്നുരുന്നി മാര്‍ഷലിങ് യാര്‍ഡിന് അവഗണന തന്നെ;ആധുനിക റെയിൽവെ സ്റ്റേഷനായി ഉയർത്താനുള്ള നീക്കം നിലച്ചു
കൊച്ചി: അവഗണനയോടെ മാത്രം സർക്കാർ നോക്കി കണ്ടിരുന്ന പൊന്നുരുന്നി മാര്‍ഷലിങ് യാര്‍ഡ് ആധുനീക റെയ്ല്‍വേ സ്റ്റേഷനായി ഉയർത്താനുള്ള നീക്കവും നിലച്ചു. മാര്‍ഷലിങ് യാര്‍ഡ് സ്റ്റേഷനായി വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠന റിപ്പോർട്ട് റെയില്‍വേ എറണാകുളം ഏരിയ തയാറാക്കിയിരിന്നെങ്കിലും അത് സംബന്ധിച്ച തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
മെഗാ
കോച്ചിങ്
ടെര്‍മിനല്‍
ഇന്റഗ്രേറ്റഡ്
കോച്ചിങ്
ടെര്‍മിനല്‍
പദ്ധതിയെന്നാണ്
അധികൃതര്‍
മാര്‍ഷലിങ്
യാര്‍ഡ്
വികസിപ്പിക്കുന്ന
പദ്ധതിയെ
വിശേഷിപ്പിക്കുന്നത്.
എന്നാൽ
പദ്ധതിയിപ്പോഴും
ആശയ
ഘട്ടത്തില്‍
തന്നെയാണെന്നാണ്
റിപ്പോർട്ടുകൾ.
ഡിവിഷനില്‍
നിന്നു
സോണ്‍,
അവിടെ
നിന്നു
റെയ്ല്‍വേ
ബോര്‍ഡ്
എന്നിങ്ങനെ
റിപ്പോര്‍ട്ടിനു
കടമ്പകള്‍
ഏറെ
ബാക്കിയുണ്ടെങ്കിലും
വൈറ്റില
ഭാഗത്ത്
ഹാള്‍ട്ട്
സ്റ്റേഷന്
വേണമെന്ന
ജനങ്ങളുടെ
ആവശ്യം
സാധിക്കാനുള്ള
വഴികളാണ്
ഇതോടെ
സജീവമാകുന്നത്.
കഴിഞ്ഞ ബജറ്റില്‍ പുതിയ രണ്ടു ട്രെയിനുകള്‍ കൂടി അനുവദിച്ചതോടെ എറണാകുളത്തെ നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളിലും സ്ഥലസൗകര്യം പരിമിതമായി. ട്രെയ്നുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യമായ കൂടുതല്‍ പിറ്റ്ലൈനുകളും പ്ലാറ്റ് ഫോമുകളും നിര്‍മിക്കാതെ തുടര്‍ന്ന് അനുവദിക്കുന്ന ട്രെയ്നുകള്‍ കൈകാര്യം ചെയ്യാന്‍ റെയ്ല്‍വേക്ക് സാധിക്കില്ല.
ഇതിനു പരിഹാരമായാണ് മാര്‍ഷലിങ് യാര്‍ഡ് ആധുനിക സ്റ്റേഷനാക്കി മാറ്റുന്ന നിര്‍ദേശം സമര്‍പ്പിക്കുന്നതെന്ന് എറണാകുളം ഏരിയ അധികൃതര്‍ പറയുന്നു. മാര്‍ഷലിങ് യാര്‍ഡില്‍ 110 ഏക്കര്‍ സ്ഥലമാണു റെയ്ല്വേക്കുള്ളത്. 30ല്‍ അധികം പ്ലാറ്റ്ഫോമുകള് നിര്‍മിക്കാനുള്ള സ്ഥലസൗകര്യങ്ങള്‍ ഇവിടെ ഉണ്ടെന്നര്‍ഥം. എന്നാല്‍ രണ്ടു പ്ലാറ്റ്ഫോം മാത്രമുള്ള എറണാകുളം നോര്‍ത്തില്‍ ഇനി വികസനം സാധ്യമല്ല.
സൗത്തില്‍ ആറു പ്ലാറ്റ്ഫോമുകളുണ്ട്. എന്നാല്‍ സ്ഥലപരിമിതി മൂലം ഇവിടെയും കൂടുതല്‍ കോച്ചുകള്‍ നിര്‍മിച്ചു വികസനം സാധ്യമല്ലെന്ന് റെയ്ല്‍വേ തന്നെ സമ്മതിക്കുന്നുണ്ട്. ഇവിടെയാണ് മാര്‍ഷലിങ് യാര്‍ഡിന്റെ പ്രസക്തി. നിലവില്‍ ആറു പ്ലാറ്റ്ഫോമുകളും ഗുഡ്സ് ട്രെയ്ന്‍ ചെക്കിങ്ങിനായി രണ്ട് ചെക്കിങ് പിറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങളാണ് സാധ്യതാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോട്ടയം വഴിയുള്ള ട്രെയ്നുകളെ ഇവിടെ സ്വീകരിക്കാന്‍ സാധിക്കുന്നതോടെ നോര്‍ത്ത് സ്റ്റേഷനിലെ തിരക്കു കുറയുകയും സൗത്ത് സ്റ്റേഷനുകളിലേക്ക് കടന്നു പോകാനുള്ള ട്രെയ്നുകള്‍ പിടിച്ചിടാതെ കടത്തി വിടാനും സാധിക്കും. ട്രെയ്നുകള്‍ പിടിച്ചിടുന്നുവെന്നും വൈകുന്നുവെന്നുമുള്ള പരാതികള്‍ക്ക് ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് റെയ്ല്‍വേ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
പാത ഇരട്ടിപ്പിക്കല്‍, പുതിയ ട്രെയ്നുകളുടെ സാധ്യത, പുതിയ പാതകള്‍ തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് വരുന്ന 50 വര്‍ഷത്തേക്ക് ഉണ്ടാകാവുന്ന ഗതാഗത വര്‍ധന കൂടി കണക്കിലെടുത്താണ് മാര്‍ഷലിങ് യാര്‍ഡ് വികസനത്തിന്റെ സാധ്യതാ റിപ്പോര്‍ട്ട് തയാറാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ട്രെയ്നുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യമായ രണ്ടു പിറ്റ്ലൈനുകളാണു യാര്‍ഡിലുള്ളത്. മൂന്നാമതൊരു പിറ്റ്ലൈന് കൂടി നിര്‍മിക്കാന്‍ അനുമതി ലഭിച്ചിരുന്നു.
ഇതിന് ആവശ്യമായ പണം ബജറ്റില്‍ അനുവദിച്ചിട്ടുമുണ്ട്. നിലവില്‍ ചരക്കു തീവണ്ടികള്‍ മാത്രമാണ് ഇവിടെ പരിശോധന നടത്തുന്നതും. അതും രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴാണ് ഒരു ട്രെയ്ന്‍ എത്തുന്നത്. ഒരു പിറ്റ് കൂടി വന്നാലും കാര്യമായ പുരോഗതി ട്രെയ്ന്‍ വരവിന്റെ കാര്യത്തില്‍ ഉണ്ടാവില്ല. മുൻപ് യാര്‍ഡ് അടച്ചു പൂട്ടാന്‍ വരെ റെയ്ല്‍വേക്ക് ആലോചനയുണ്ടായിരുന്നു. തൊഴിലാളി സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇതു നടക്കാതെ പോയത്. ഈ സാഹചര്യത്തിലാണ് റെയ്ല്‍വേയുടെ പുതിയ ആലോചനയെന്നത് ശ്രദ്ധേയമാണ്.