ജനങ്ങളെ ഭീതിയിലാഴ്ത്തി കൊച്ചിയിൽ കടയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടമെന്ന് നിഗമനം
കൊച്ചി / മട്ടാഞ്ചേരി: പട്ടാപ്പകൽ കടകൾക്കു തീ പടർന്നു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം. പള്ളുരുത്തി പെരുമ്പടപ്പ് ബസ് സ്റ്റോപ്പിന് സമീപം സ്ഥിതി ചെയ്യുന്ന നിരക്കടകൾക്കാണു തീ പിടിച്ചത്. പെരുമ്പടപ്പ് സ്വദേശി സി.ജി.സേവ്യറുടെ തടിയുരുപ്പടി കടയും മരുമകൻ എ.ജെ. പീറ്ററുടെ "ഗ്രാമത്തനിമ' പച്ചക്കറി-പലചരക്കു കടയും ഷൈനി റോയിയുടെ ഉടമസ്ഥതയിലുള്ള "ന്യൂ മൊബൈൽ വേൾഡ് കട'യുമാണു പൂർണമായി കത്തിയമർന്നത്.
വോട്ടുബാങ്ക്
രാഷ്ട്രീയത്തിനായി
മോദി
സ്വന്തം
ജാതി
മാറ്റി....
കടുത്ത
ആരോപണങ്ങളുമായി
മായാവതി
ഇന്നലെ
ഉച്ചയ്ക്കു
പന്ത്രണ്ടോടെയാണു
തീ
പിടിത്തമുണ്ടായത്.
തടിയുരുപ്പടി
കടയിൽ
നിന്നും
ഉയർന്ന
തീ
നിമിഷങ്ങൾക്കകം
തൊട്ടടുത്ത
കടകളിലേക്കു
പടരുകയായിരുന്നു.
മൂന്നു
കടകളിലും
ഉണ്ടായിരുന്ന
രണ്ട്
സ്ത്രീകളും
ഇതര
സംസ്ഥാന
തൊഴിലാളികളുമുൾപ്പെടെ
ഓടിയിറങ്ങി
രക്ഷപ്പെട്ടു.
ഫയർഫോഴ്സ്
എത്തിയപ്പോഴേക്കും
കടകളുടെ
ഉൾവശത്തേക്കു
തീ
ആളിപ്പടർന്നിരുന്നു.
ഒരു കടയ്ക്കുള്ളിൽ പാചകവാതക സിലിണ്ടറുണ്ടെന്ന സംശയം ഇതിനിടെ പരിഭ്രാന്തി പരത്തി. കടകളിലുണ്ടായിരുന്നു പച്ചക്കറിയും പലചരക്കു സാധനങ്ങളും തടിയുരുപ്പടികളും മൊബൈൽ ഫോണുകളുമുൾപ്പെടെ കത്തിയമർന്നു. തീ പിടിത്തത്തിൽ കോൺക്രീറ്റ് കെട്ടിടം പൂർണമായി നശിച്ച നിലയിലാണ്. ഷട്ടറുകൾ ചൂടേറ്റ് പൊട്ടിപ്പൊളിഞ്ഞു.
സിലീങ് ഉൾപ്പെടെ വിണ്ടുകയറി. തീ പിടിത്തത്തെ തുടർന്നു രണ്ടു മണിക്കുറോളം ഇതുവഴി ഗതാഗതം മുടങ്ങി. കടകൾക്ക് പിന്നിലുള്ള വർക്ക് ഷോപ്പിലേക്ക് പടരാതിരുന്നതു കൂടുതൽ അപായം ഒഴിവായി. മട്ടാഞ്ചേരി, അരൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ നാലു ഫയർഫോഴ്സ് സംഘങ്ങൾ രണ്ടു മണിക്കൂറോളം ശ്രമിച്ചാണു നിയന്ത്രണ വിധേയമാക്കിയത്.
ഒരാഴ്ച മുമ്പാണു മൊബൈൽ ഫോൺ കട പ്രവർത്തനം തുടങ്ങിയത്. കുമ്പളങ്ങി സ്വദേശി ടി.പി.ജോഷിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സി.ജി. സേവ്യറാണ് വാടകയ്ക്ക് എടുത്തു നടത്തുന്നത്. ഇതിൽ മൊബൈൽ ഫോൺ കട സേവ്യറിൽ നിന്നും വാടകയ്ക്ക് എടുത്താണു ഷൈനി നടത്തുന്നത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു കരുതുന്നു.
എന്നാൽ തടിയുരുപ്പടി കടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സ്റ്റൗവിൽ ഭക്ഷണം പാചകം ചെയ്തിരുന്നതായി സൂചനയുണ്ട്. ഇവിടെ നിന്നു തീ പടർന്നതാണെന്ന സംശയം ശക്തമാണ്. മട്ടാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫിസർ ജി.അനിൽകുമാർ, ലീഡിങ് ഫയർമാൻ കെ.ബി.ജോസ്, ഫയർമാൻമാരായ അബ്ബാസ്, ഷിൻസ്, അജിതാബ്, ലാൽമോൻ, സെബാസ്റ്റ്യൻ, ജോസഫ് ജെയ്സൺ എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.