16 കിലോ കഞ്ചാവുമായി കൊച്ചിയില്‍ ഫുട്ബോൾ താരങ്ങൾ പിടിയിൽ: കഞ്ചാവ് ആന്ധ്രയില്‍ നിന്ന്!!
കൊച്ചി: ആന്ധ്രയിലെ മാവോയിസ്റ്റ് അധീന മേഖലയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 16 കിലോ കഞ്ചാവുമായി കൊച്ചി നഗരത്തിൽ അറസ്റ്റിലായത് ഫുട്ബോള്‍ താരങ്ങള്‍. മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ഫുട്ബോൾ താരങ്ങളായ മലപ്പുറം വളാഞ്ചേരി പാകിസ്ഥാൻ കോളനിയിൽ കളംബം കൊട്ടാരത്തിൽ വീട്ടിൽ ഷെഫീഖ് (24), പഴയ ചന്ത ഭാഗത്ത് കൊണ്ടായത് വീട്ടിൽ ഫിറോസ് (24) എന്നിവരാണ് ആന്ധ്ര കഞ്ചാവുമായി കഴിഞ്ഞ ദിവസം രാത്രി എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.
രാഹുൽ ഗാന്ധിക്ക് തിരിച്ചടി നൽകി അംബാനി, യുപിഎ സർക്കാർ 1 ലക്ഷം കോടിയുടെ കരാറുകൾ നൽകി!
ആന്ധ്രപ്രദേശിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാർക്ക് മൊത്ത വിതരണയിനത്തിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മലപ്പുറം സ്വദേശിയുടെ ഏജന്റുമാരാണ് ഇരുവരും. സെവൻസ് ഫുട്ബോൾ കളിക്കാരായ ഇവർ കളിക്ക് പുറമെയുള്ള വരുമാനത്തിനാണ് കഞ്ചാവ് വിതരണം തുടങ്ങിയത്.
ഷെഫീഖ് കേരള ഫുട്ബോൾ അണ്ടർ 19 ടീം ലും ഫിറോസ് പാലക്കാട് ജില്ലാ ഫുട്ബോൾ അണ്ടർ 16 ടീമിലും അംഗങ്ങളായിരുന്നു. വിജയവാഡയിൽ നിന്നും ധൻബാദ് എക്സ്പ്രസിലാണ് കഞ്ചാവുമായി കയറിയത്. എറണാകുളം നോർത്ത് റെയ്ൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഇടനിലക്കാർക്ക് കൈമാറാൻ കലൂർ ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോഴാണു നോർത്ത് എസ്ഐ അൻസറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാലു ചുറ്റിലുമായി നിലയുറപ്പിച്ച പൊലീസ് സംഘം ഇവരെ കീഴ്പ്പെടുത്തി.
രണ്ടു കിലോ വീതമുള്ള എട്ടു പാക്കറ്റുകളിലായി ബ്രൗൺ പേപ്പറിൽ ഭദ്രമായി പൊതിഞ്ഞു രണ്ടു ഷോൾഡർ ബാഗുകളിലാണ് കഞ്ചാവ് കടത്തിയത്. എറണാകുളത്ത് സുരക്ഷിതമായി കൊമാറിയാൽ 10000 രൂപയാണു പ്രതിഫലം. മുമ്പും നിരവധി തവണ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നു പ്രതികൾ സമ്മതിച്ചു. ആന്ധ്രയിൽ കിലോ 5000 രൂപയ്ക്കു കിട്ടുന്ന കഞ്ചാവിന് കേരളത്തിൽ എത്തിക്കുമ്പോൾ മുപ്പതിനായിരം രൂപ വില കിട്ടും. ചില്ലറ വിൽപ്പനയിനത്തിൽ ഒരു ലക്ഷം രൂപ വരെയാണു ലാഭം. കോളെജ് വിദ്യാർഥികളുൾപ്പെടെ നിരവധി യുവാക്കൾ മയക്കുമരുന്നിന്റെ കാരിയർമാരായി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
നോർത്ത്
എസ്ഐ
അനസ്,
ഉണ്ണികൃഷ്ണൻ,
എഎസ്ഐ
ശ്രീകുമാർ,
എസ്ഒജി
അംഗങ്ങളായ
വിനോദ്
കൃഷ്ണ,
അജിലേഷ്,
സിപിഒമാർ
സിനീഷ്,
ഫെബിൻ,
വിജേഷ്,
ഡ്രൈവർ
ജോമോൻ
എന്നിവരടങ്ങിയ
സംഘമാണ്
അന്വേഷിക്കുന്നത്.
കോടതിയിൽ
ഹാജരാക്കി
റിമാൻഡ്
ചെയ്ത
പ്രതികളെ
കസ്റ്റഡിയിൽ
വാങ്ങുമെന്നു
പൊലീസ്
അറിയിച്ചു.