പി നള്‍ ഗ്രൂപ്പ് രക്തമെത്തി; ദാതാവ് മഹാരാഷ്ട്രയില്‍; അനുഷ്കയ്ക്ക് ശസ്ത്രക്രിയ
കൊച്ചി: വലിയ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവില്‍ പി നള്‍ ഗ്രൂപ്പ് രക്തമെത്തിയതോടെ അഞ്ചുവയസുകാരിയായ അനുഷ്ക്ക് നാളെ ശസ്ത്രക്രിയ നടത്തും. പി നള്‍ ഫെനോടൈപ്പ്, അല്ലെങ്കില്‍ പിപി എന്നറിയപ്പെടുന്ന അത്യപൂര്‍വ്വ രക്തഗ്രൂപ്പിനായി രാജ്യാന്തര തലത്തില്‍ തന്നെ വ്യാപകമായി നടന്ന അ്വേഷണത്തിനൊടുവിലാണ് മംഹാരാഷ്ട്രയിലെ നാസികില്‍ രക്തദാതാവിലെ കണ്ടെത്തുന്നത്. അവിടെ നിന്നും രക്തം മുംബൈയിലെത്തിച്ച് വെള്ളിയാഴ്ച്ച രാത്രി വിമാനം വഴി കൊച്ചിയിലെത്തിക്കുകയായിരുന്നു.
ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മലപ്പുറം സ്വദേശി സന്തോഷിന്റെ മകളാണ് അനുഷ്ക. വീടിന്റെ ഒന്നാം നിലയില്‍ നിന്നും വീണ് തലക്ക് ക്ഷതമേറ്റ് അമൃത ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയോട്ടി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചതോടെയാണ് രക്തം ആവശ്യമായി വന്നത്.
അപകടം ഒരു വര്‍ഷം മുന്നേ ഗുജറാത്തില്‍ വെച്ചായിരുന്നു നടന്നതെങ്കിലും പിന്നീട് അണുബാധയെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ചെറിയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. എന്നാല്‍ പ്രധാന ശസ്ത്രക്രിയക്കാണ് രക്തം ആവശ്യമായി വരുന്നത്. പിന്നീട് രക്ത ബാങ്കുകള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ദാതാവിനായി തിരച്ചില്‍ നടത്തുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ തിങ്കളാഴ്ച്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. രാജ്യക്ക് അനുഷ്ക ഉള്‍പ്പെടെ രണ്ട് പേരില്‍ മാത്രമാണ് ഈ രക്തം കണ്ടെത്തിയിരിക്കുന്നത്. രക്തത്തിനായി വിദേശത്തായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം വിജയിക്കുകയായിരുന്നു.
സന്ദീപിന്റെ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചിരുന്നു, പോയില്ല; സ്പീക്കറും പോകേണ്ടിയിരുന്നില്ല; സി ദിവാകരൻ
ഉത്രയ്ക്ക് ജ്യൂസില്‍ കലക്കി നല്‍കിയത് സൂരജിന്റെ അലര്‍ജി ഗുളികകള്‍; 102 മൊഴികള്‍; നിര്‍ണ്ണായകം