ചരിത്രം ആവർത്തിച്ചു; എറണാകുളത്ത് ഹൈബി ഈഡന് വേണ്ടി വോട്ടു തേടി മകൾ
കൊച്ചി: പതിറ്റാണ്ടുകൾ മുൻപത്തെ ചരിത്രമായിരുന്നു ഇന്നലെ കളമശ്ശേരി ഗ്ലാസ് കോളനിയിൽ ഹൈബി ഈഡന്റെ പര്യടനം എത്തിയപ്പോൾ ആവർത്തിക്കപ്പെട്ടത്. പിതാവ് ഹൈബിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ തയ്യാറായി ഹൈബിയുടെ മകൾ ക്ലാരയെത്തി. അഞ്ചുവയസുകാരിയായ ക്ലാര അന്ന ഈഡൻ അമ്മയോടൊപ്പം സ്ഥാനാർഥിയായ പിതാവിനെ കാണാൻ എത്തിയത്. ആവേശം അലകടലായ നിമിഷങ്ങൾ. പ്രചാരണ വാഹനത്തിൽ പിതാവിനൊപ്പം ജനപിന്തുണ തേടി കൊച്ചു ക്ലാര അതിശയിപ്പിച്ചു.ചരിത്രം ആവർത്തിക്കപ്പെട്ട നിമിഷങ്ങൾ.
പത്തുവയസ്സുകാരി മര്‍ദനത്തിനിരയായ സംഭവം: നാടോടി ബാലികയെ പോലീസ് വഴിയില്‍ ഉപേക്ഷിച്ചെന്ന് ആരോപണം!
ചെറുപ്പത്തിൽ പിതാവ് ജോർജ്ജ് ഈഡനൊപ്പം ഇതേ എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ കുഞ്ഞ് ഹൈബി പ്രചാരണത്തിനിറയിങ്ങിരുന്നു. പ്രചാരണയോഗങ്ങളിലും പര്യടനങ്ങളിലും പിതാവിന്റെ കൈപിടിച്ച് തെരഞ്ഞെടുപ്പ് ആവേശത്തിൽ പകലന്തിയോളം ഹൈബിയും ഉണ്ടായിരുന്നു.ഇതേ ആവേശത്തോടെയായിരുന്നു കുഞ്ഞ് ക്ലാരയും ഇന്നലെ പ്രചാരണത്തിന് എത്തിയത്.
പര്യടനം കടന്നുവന്ന സ്ഥലങ്ങളിലൊക്കെ ഹൈബിക്ക് ജനപിന്തുണ തേടി മകളും പര്യടനത്തിൽ പങ്കുചേർന്നു. തുറന്ന പ്രചരണ വാഹനത്തിൽ കൊച്ചു ക്ലാരയെ കണ്ടപ്പോൾ ജനങ്ങൾക്കും കൗതുകമായി." പാർലമെന്റിലേക്കും, നിയമസഭയിലേക്കും ഡാഡാ പലതവണ മത്സരിപ്പിച്ചപ്പോഴും പ്രചാരണത്തിന് പങ്കെടുക്കാൻ എനിക്കും അവസരം ലഭിച്ചിട്ടുണ്ട് ഇപ്പോൾ വീണ്ടും ചരിത്രം ആവർത്തിക്കപ്പെടുകയാണ്". ഹൈബി ഈഡൻ തന്റെ സന്തോഷം പ്രകടമാക്കി. വഴിയിൽ കാത്തുനിന്ന ജനങ്ങളെ കൈ വീശി കാണിച്ചും ഇടക്കിടെ ഹൈബിക്ക് മുത്തം കൊടുത്തും ക്ലാര പര്യടനത്തിലുടനീളം ആവേശം വിതറി.
എറണാകുളം മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...