കൊച്ചി കോര്‍പറേഷനില്‍ അട്ടിമറിക്ക് സാധ്യത തെളിയുന്നു; ടികെ അഷ്റഫ് കോണ്‍ഗ്രസ് വേദിയില്‍
കൊച്ചി: കോര്‍പറേഷനില്‍ മുസ്ലിം ലീഗ് വിമതനായി മല്‍സരിച്ച ടികെ അഷ്റഫ് തിരിച്ചുവരുന്നു. എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ചതായി അഷ്റഫ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. മാലിന്യ വിഷയത്തില്‍ ഭരണ സമിതിയെ അദ്ദേഹം വിമര്‍ശിച്ചു. ഇനി യുഡിഎഫിനൊപ്പമാകുമെന്നും സൂചിപ്പിച്ചു. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജനങ്ങളുടെ പക്ഷത്ത് നില്‍ക്കുമെന്ന് ചിരിച്ചുകൊണ്ട് അഷ്റഫ് പ്രതികരിച്ചു.
ഏറെ കാലത്തിന് ശേഷമാണ് കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. നാല് സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഭരണം. എന്നാല്‍ ഭരണപക്ഷത്ത് നിന്ന് അംഗങ്ങളെ അടര്‍ത്താനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നു എന്നാണ് സൂചന. വിമതരായി മല്‍സരിച്ചവരെ കൂടെ നിര്‍ത്താനും യുഡിഎഫ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ വിജയമാണ് അഷ്റഫ് കോണ്‍ഗ്രസ് വേദിയിലെത്തിയത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തില്‍ ഭരണസമിതിയുടെ പ്രവര്‍ത്തനം പോര എന്ന് അഷ്റഫ് പറയുന്നു. ജനവികാരം മാനിക്കാതെയാണ് എല്‍ഡിഎഫ് ഭരണസമിതി പ്രവര്‍ത്തിക്കുന്നത്. കോര്പറേഷന് ചെയ്യാന്‍ സാധിക്കുന്ന പല കാര്യങ്ങളുമുണ്ട്. അത് ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആറ് മാസത്തിനകം ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയാണ് തെളിയുന്നത്.
74 അംഗ കോര്‍പറേഷനാണ് കൊച്ചിയിലേത്. എല്‍ഡിഎഫിന് 34, യുഡിഎഫിന് 30, ബിജെപിക്ക് 5, വിമതര്‍ അഞ്ച് എന്നിങ്ങനെയാണ് കണക്ക്. തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതാണ് യുഡിഎഫില്‍ വിമത പോര് ശക്തമാക്കിയത്. ഇരുമുന്നണിയിലെയും വിമതരായി മല്‍സരിച്ച അഞ്ച് പേര് ജയിക്കുകയും ചെയ്തു. ഇതില്‍ യുഡിഎഫില്‍ നിന്നുള്ള പ്രമുഖനായിരുന്നു അഷ്റഫ്. ഇദ്ദേഹം ഏറെ കാലമായി മുസ്ലിം ലീഗ് അംഗമായി കോര്‍പറേഷനിലുണ്ട്.
യുഡിഎഫിലെ വിമത പോരാണ് എല്‍ഡിഎഫിന് ഭരണം പിടിക്കാന്‍ സഹായിച്ച ഒരു ഘടകം. ജില്ലയിലെ പ്രമുഖനായ മുസ്ലിം ലീഗ് നേതാവാണ് അഷ്റഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയിലെത്തി. മുസ്ലിം ലീഗ് പുറത്താക്കിയെങ്കിലും തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കി. ഒടുവില്‍ ലീഗ് തിരിച്ചെടുത്തു. എങ്കില്‍ പോലും അഷ്റഫ് ഇടതുപക്ഷത്തോടൊപ്പമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാം മാറി.
കോര്‍പറേഷനെതിരെ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നടത്തിയ വാഹന ജാഥയുടെ ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഉള്‍പ്പെടെ പങ്കെടുത്ത വലിയ പരിപാടിയായിരുന്നു. ഈ വേദിയില്‍ അഷ്റഫും എത്തി. പരിപാടിക്ക് ശേഷമാണ് ഇനി താന്‍ യുഡിഎഫിനൊപ്പമാകും എന്ന് അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞത്.
അഞ്ച് സ്വതന്ത്രരെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് തുടക്കം മുതല്‍ ശ്രമിക്കുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വതന്ത്ര നിലവില്‍ യുഡിഎഫിനൊപ്പമാണ്. കോണ്‍ഗ്രസ് വിമതനായ സനല്‍ മോന് യുഡിഎഫിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് വിവരം. സ്റ്റാന്റിങ് കമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത അംഗത്തെ ബിജെപി പുറത്താക്കിയിരുന്നു. കൂടുതല്‍ പേരെ സ്വന്തം പാളയത്തിലെത്തിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യുഡിഎഫ് ആലോചന.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications